ചാരുംമൂട് : ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശി പ്രണവ് (27) ആണ് പിടിയിലായത്.
കഴിഞ്ഞ 24ന് വൈകുന്നേരം 06.30ഓടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിനു സമീപത്തുള്ള റോഡിലൂടെ സന്ധ്യാനേരത്ത് വീട്ടിലേക്കു നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ലഹരി മരുന്നിന് അടിമയായ പ്രതി തടഞ്ഞുനിർത്തി.
എതിർപ്പ് പ്രകടിപ്പിച്ച യുവതിയെ ബലാത്കാരമായി വാപൊത്തി പിടിച്ചു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. റോഡിലെ പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ വീണിരുന്നു.
അതുവഴി വന്ന രണ്ടു സ്ത്രീകൾ ഇതു കണ്ടു താഴെ കിടന്ന മൊബൈൽ ഫോണിൽ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പീഡനമേറ്റ് അവശയായ യുവതിയെ പ്രതിയുടെ വീട്ടിൽ കണ്ടെത്തിയത്. ശരീരമാസകലം മുറിവുകൾ ഏറ്റ അവശയായ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 24ന് വൈകുന്നേരം 06.30ഓടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിനു സമീപത്തുള്ള റോഡിലൂടെ സന്ധ്യാനേരത്ത് വീട്ടിലേക്കു നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ലഹരി മരുന്നിന് അടിമയായ പ്രതി തടഞ്ഞുനിർത്തി.
എതിർപ്പ് പ്രകടിപ്പിച്ച യുവതിയെ ബലാത്കാരമായി വാപൊത്തി പിടിച്ചു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. റോഡിലെ പിടിവലിക്കിടയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പാത്രങ്ങളും റോഡിൽ വീണിരുന്നു.
അതുവഴി വന്ന രണ്ടു സ്ത്രീകൾ ഇതു കണ്ടു താഴെ കിടന്ന മൊബൈൽ ഫോണിൽ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പീഡനമേറ്റ് അവശയായ യുവതിയെ പ്രതിയുടെ വീട്ടിൽ കണ്ടെത്തിയത്. ശരീരമാസകലം മുറിവുകൾ ഏറ്റ അവശയായ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.