കൊച്ചി: കൃഷി പഠിക്കാനായി കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘം രണ്ടു കോടി രൂപ ചെലവാക്കി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിനെതിരേ പാലക്കാട് സ്വദേശി സോണി പി. ജോര്‍ജ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കര്‍ഷകരില്‍നിന്ന് സംഭരിച്ച ഉത്പന്നങ്ങളടക്കമുള്ളവയുടെ തുക കുടിശികയായിരിക്കെ വലിയ തുക മുടക്കി കൃഷി മന്ത്രിയടക്കമുള്ളവർ വിദേശത്തു പോകുന്നതു തടയണമെന്നായിരുന്നു ആവശ്യം. കേരളത്തിലെയും ഇസ്രയേലിലെയും കാലാവസ്ഥ വ്യത്യസ്തമായതിനാല്‍ യാത്ര ഗുണം ചെയ്യില്ലെന്നും ആരോപിച്ചു.
എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ നയതീരുമാനമെടുക്കാന് സര്‍ക്കാരിന് കഴിയുമെന്ന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
കര്‍ഷകരില്‍നിന്ന് സംഭരിച്ച ഉത്പന്നങ്ങളടക്കമുള്ളവയുടെ തുക കുടിശികയായിരിക്കെ വലിയ തുക മുടക്കി കൃഷി മന്ത്രിയടക്കമുള്ളവർ വിദേശത്തു പോകുന്നതു തടയണമെന്നായിരുന്നു ആവശ്യം. കേരളത്തിലെയും ഇസ്രയേലിലെയും കാലാവസ്ഥ വ്യത്യസ്തമായതിനാല്‍ യാത്ര ഗുണം ചെയ്യില്ലെന്നും ആരോപിച്ചു.
എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ നയതീരുമാനമെടുക്കാന് സര്‍ക്കാരിന് കഴിയുമെന്ന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.