കോഴിക്കോട്: കല്ലായിയില്‍ ട്രെയിൻ തട്ടി രണ്ടു പേര് മരിച്ചു. കൊല്ലം അഞ്ചാലംമൂട് ധന്യാ നിവാസിൽ രാധാകൃഷ്ണപിള്ളയുടെ മകൻ ധനേഷ് എന്ന മണി (36), കോട്ടയം കറുകച്ചാൽ കാടുവെട്ടി പാറക്കൽ അബ്ദുറഹിമാന്റെ മകൻ സുബൈർ (54) എന്നിവരാണു മരിച്ചത്.
കൂടെയുള്ള കൊല്ലം തഴുത്തല മൈലാപ്പുർ മുഹമ്മദ് ഷാഫിയെ (37) പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലായി റെയിൽവേ സ്റ്റേഷനു വടക്ക് ഇന്നലെ രാവിലെ 8.22 ഓടെ കണ്ണൂർ-കോയമ്പത്തൂർ ട്രെയിൻ തട്ടിയാണ് അപകടം. അപകടത്തിൽപ്പെട്ടവര്‍ നഗരത്തില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. ജില്ലയില്‍ അശരണര്‍ക്കായി ഒരുക്കിയ ഉദയം പുനരധിവാസ കേന്ദ്രത്തില്‍ ഇവര്‍ നേരത്തേ താമസിച്ചിരുന്നതായും പോലീസ് പറയുന്നു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.
കൂടെയുള്ള കൊല്ലം തഴുത്തല മൈലാപ്പുർ മുഹമ്മദ് ഷാഫിയെ (37) പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലായി റെയിൽവേ സ്റ്റേഷനു വടക്ക് ഇന്നലെ രാവിലെ 8.22 ഓടെ കണ്ണൂർ-കോയമ്പത്തൂർ ട്രെയിൻ തട്ടിയാണ് അപകടം. അപകടത്തിൽപ്പെട്ടവര്‍ നഗരത്തില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. ജില്ലയില്‍ അശരണര്‍ക്കായി ഒരുക്കിയ ഉദയം പുനരധിവാസ കേന്ദ്രത്തില്‍ ഇവര്‍ നേരത്തേ താമസിച്ചിരുന്നതായും പോലീസ് പറയുന്നു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.