തൃശൂർ: നാലു സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുള്ള ദക്ഷിണേന്ത്യൻ ശാസ്ത്രമേളയ്ക്കു തൃശൂരിൽ നാളെ തുടക്കമാകും.
അഞ്ചു ദിവസം നീളുന്ന മേളയ്ക്കു തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസ് വേദിയാകും. കേരളത്തിനു പുറമേ കർണാടകം, പുതുച്ചേരി, തെലുങ്കാന സംസ്ഥാനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഇരുനൂറോളം മത്സരാർഥികൾ പങ്കെടുക്കും. ഗ്രൂപ്പ്, വ്യക്തിഗത, അധ്യാപക പ്രദർശനങ്ങള്‍ നടക്കും. നാളെ രാവിലെ 10നു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കും.
തുടർന്ന് മത്സരങ്ങളും വിധിനിർണയവും ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ എം.കെ. ഷൈൻമോൻ പറഞ്ഞു. 30 വരെ വൈ കീട്ട് അഞ്ചിനു വിവിധ കലാപരിപാടികളും നടക്കും. 31ന് മൂന്നിനു മന്ത്രി കെ. രാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
ബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണു മേള സംഘടിപ്പിക്കുന്നത്.
അധ്യയന വർഷത്തെ തിരക്കുകൾ മൂലം തമിഴ്നാടും ആന്ധ്രാപ്രദേശും ഇക്കുറി മേളയിൽ പങ്കെടുക്കുന്നില്ലെന്ന് വിശ്വേശ്വരയ്യ സീനിയർ എഡ്യുക്കേഷനൽ ഓഫീസർ ആർ.ഗോപാലകൃഷ്ണ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദനമോഹനൻ, വി.എം. കരീം, എൻ മജൂഷ്, എം.കെ. ഷൈൻമോൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അഞ്ചു ദിവസം നീളുന്ന മേളയ്ക്കു തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസ് വേദിയാകും. കേരളത്തിനു പുറമേ കർണാടകം, പുതുച്ചേരി, തെലുങ്കാന സംസ്ഥാനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഇരുനൂറോളം മത്സരാർഥികൾ പങ്കെടുക്കും. ഗ്രൂപ്പ്, വ്യക്തിഗത, അധ്യാപക പ്രദർശനങ്ങള്‍ നടക്കും. നാളെ രാവിലെ 10നു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കും.
തുടർന്ന് മത്സരങ്ങളും വിധിനിർണയവും ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ എം.കെ. ഷൈൻമോൻ പറഞ്ഞു. 30 വരെ വൈ കീട്ട് അഞ്ചിനു വിവിധ കലാപരിപാടികളും നടക്കും. 31ന് മൂന്നിനു മന്ത്രി കെ. രാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
ബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണു മേള സംഘടിപ്പിക്കുന്നത്.
അധ്യയന വർഷത്തെ തിരക്കുകൾ മൂലം തമിഴ്നാടും ആന്ധ്രാപ്രദേശും ഇക്കുറി മേളയിൽ പങ്കെടുക്കുന്നില്ലെന്ന് വിശ്വേശ്വരയ്യ സീനിയർ എഡ്യുക്കേഷനൽ ഓഫീസർ ആർ.ഗോപാലകൃഷ്ണ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദനമോഹനൻ, വി.എം. കരീം, എൻ മജൂഷ്, എം.കെ. ഷൈൻമോൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.