കൊച്ചി: ഖത്തർ ലോകകപ്പ് വേളയില്‍ കോഴിക്കോട് ജില്ലയിലെ പുള്ളാവൂര്‍ പുഴയില്‍ ബ്രസീല്‍ താരം നെയ്മര്‍, അര്‍ജന്റീന താരം മെസി, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചതിനെതിരെ ശ്രീജിത്ത് പെരുമന നല്കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന തരത്തില്‍ പടുകൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചതിനെതിരെ കോഴിക്കോട് ജില്ലാ കളക്ടര്‍, കൊടുവള്ളി മുനിസിപ്പാലിറ്റി, ചാത്തമംഗലം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ലോകകപ്പ് പോലെയുള്ള വലിയ ആഘോഷങ്ങളുടെ കാലയളവില്‍ ആളുകള്‍ ഇത്തരം ആരാധന പ്രകടിപ്പിക്കുന്നതിനെ നിയമവിരുദ്ധമായി കാണേണ്ടതുണ്ടോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി വാക്കാല്‍ ചോദിച്ചു. ഹര്‍ജി ആദ്യം പരിഗണിച്ച ഡിസംബര്‍ 20 നു മുമ്പു തന്നെ കട്ടൗട്ടുകള്‍ നീക്കം ചെയ്തെന്നും ഇവ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊടുവള്ളി നഗരസഭ വിശദീകരിച്ചു. തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന തരത്തില്‍ പടുകൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചതിനെതിരെ കോഴിക്കോട് ജില്ലാ കളക്ടര്‍, കൊടുവള്ളി മുനിസിപ്പാലിറ്റി, ചാത്തമംഗലം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ലോകകപ്പ് പോലെയുള്ള വലിയ ആഘോഷങ്ങളുടെ കാലയളവില്‍ ആളുകള്‍ ഇത്തരം ആരാധന പ്രകടിപ്പിക്കുന്നതിനെ നിയമവിരുദ്ധമായി കാണേണ്ടതുണ്ടോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി വാക്കാല്‍ ചോദിച്ചു. ഹര്‍ജി ആദ്യം പരിഗണിച്ച ഡിസംബര്‍ 20 നു മുമ്പു തന്നെ കട്ടൗട്ടുകള്‍ നീക്കം ചെയ്തെന്നും ഇവ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊടുവള്ളി നഗരസഭ വിശദീകരിച്ചു. തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.