കൊച്ചി: കേബിള്‍ കുരുങ്ങിയുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാരിന് നല്കിയ ഉത്തരവ് നടപ്പിലാക്കാത്തത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി.
2022 ഒക്ടോബര്‍ 27 ന് ഇറക്കിയ ഉത്തരവിന് മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാര്‍ച്ച് 13 ന് മുമ്പ് ഹാജരാക്കണമെന്ന് തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് സെക്രട്ടറിമാര്‍ക്ക് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം കേബിള്‍ കുരുങ്ങി മരട് സ്വദേശി ഇ.പി. അനില്‍കുമാറിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുത്തു.
കൊച്ചി ചെമ്പുമുക്കില്‍ അലന് ആല്‍ബര്‍ട്ട് എന്ന സ്കൂട്ടര്‍ യാത്രികന് കേബിള്‍ കുരുങ്ങി മരിച്ച സംഭവത്തിലാണ് കമ്മീഷന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27 ന് തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകള്‍ക്കും പോലീസിനും വിശദമായ ഉത്തരവ് നല്‍കിയത്.
കേബിള്‍ സ്ഥാപിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും അനുമതി വാങ്ങണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവു പ്രകാരം ഒന്നും നടന്നില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു.
2022 ഒക്ടോബര്‍ 27 ന് ഇറക്കിയ ഉത്തരവിന് മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാര്‍ച്ച് 13 ന് മുമ്പ് ഹാജരാക്കണമെന്ന് തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് സെക്രട്ടറിമാര്‍ക്ക് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം കേബിള്‍ കുരുങ്ങി മരട് സ്വദേശി ഇ.പി. അനില്‍കുമാറിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുത്തു.
കൊച്ചി ചെമ്പുമുക്കില്‍ അലന് ആല്‍ബര്‍ട്ട് എന്ന സ്കൂട്ടര്‍ യാത്രികന് കേബിള്‍ കുരുങ്ങി മരിച്ച സംഭവത്തിലാണ് കമ്മീഷന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27 ന് തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകള്‍ക്കും പോലീസിനും വിശദമായ ഉത്തരവ് നല്‍കിയത്.
കേബിള്‍ സ്ഥാപിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും അനുമതി വാങ്ങണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവു പ്രകാരം ഒന്നും നടന്നില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു.