തിരുവനന്തപുരം: ഫോറസ്റ്റ് വാച്ചർ ശക്തിവേൽ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ സംഭവത്തിൽ ഇദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകും. ഇതിൽ അഞ്ചു ലക്ഷം ഇന്നുതന്നെ നൽകുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
അഞ്ച് ലക്ഷം അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും അഞ്ച് ലക്ഷം വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷ്വറൻസിൽ നിന്നും നൽകും.
ഇടുക്കിയിലെ കാട്ടാന ശല്യം ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരികരിക്കുന്നതിനുള്ള നടപടികൾ വിശദമായി ചർച്ച ചെയ്യുന്നതിന് ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു.
അഞ്ച് ലക്ഷം അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും അഞ്ച് ലക്ഷം വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷ്വറൻസിൽ നിന്നും നൽകും.
ഇടുക്കിയിലെ കാട്ടാന ശല്യം ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരികരിക്കുന്നതിനുള്ള നടപടികൾ വിശദമായി ചർച്ച ചെയ്യുന്നതിന് ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു.