തൃശൂർ: വിവാഹത്തിനു സ്വരൂപിച്ച പണം മുഴുവൻ യുവാവിന് ഓണ്‍ലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടു. പരാതി കിട്ടിയ ഉടൻ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പണവും കണ്ടെടുത്തു. ഇനി വിവാഹവും സദ്യയും അടിപൊളിയാക്കുമെന്നു വരൻ.
ഓണ്‍ലൈനിൽ പാർട്ട്ടൈം ജോലി എന്ന വാട്സാപ്പ് പരസ്യത്തിനു പ്രതികരിച്ചപ്പോഴാണ് ചേലക്കര സ്വദേശിയായ യുവാവിന് ഒരു ലിങ്ക് ലഭിച്ചത്. ഈ ലിങ്കിൽ ക്ളിക് ചെയ്ത് ആമസോണ്‍ പ്രൊഡക്ട്സ് വർച്വൽ ആയി വാങ്ങിയാൽ കമ്മീഷൻ നേടാം എന്ന മറുപടിയാണു ലഭിച്ചത്.
ഉടൻതന്നെ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്തു. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം മോണിക്ക ആമസോണ്‍ എന്നുപേരുള്ള ടെലഗ്രാം അക്കൗണ്ടിലൂടെയാണു ലഭിച്ചിരുന്നത്. ചാറ്റ് ചെയ്തപ്പോൾ ആമസോണിൽ നിന്നു ലഭിക്കുന്ന കമ്മീഷനെപ്പറ്റിയും ഉത്പന്നങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ ലഭിച്ചു.
ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ആമസോണ്‍ എന്ന പേരിലുള്ള ഒരു വ്യാജ ലിങ്കും അയച്ചുകൊടുത്തു. അങ്ങനെ യുവാവ് 500 രൂപയ്ക്ക് ഒരു ഉത്പന്നം വാങ്ങുകയും ഉടൻതന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് കമ്മീഷൻ തുകയായ 300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 5,000, 10,000, 25,000 തുടങ്ങി അഞ്ചു ലക്ഷത്തിലധികം രൂപ ഉത്പന്നങ്ങളുടെ പേരിൽ മുടക്കി. അക്കൗണ്ടിലേക്കു കമ്മീഷൻ ക്രെഡിറ്റ് ആയിട്ടുള്ള മെസേജ് വന്നുകൊണ്ടേയിരുന്നു. എന്നാൽ അതു പിൻവലിക്കാൻ സാധിക്കാതായപ്പോൾ സംശയം തോന്നി.
കൂടുതൽ തുകയുടെ ഉത്പന്നങ്ങൾ വാങ്ങി ടാസ്ക് മുഴുവനായാൽ മാത്രമേ തുക പിൻവലിക്കാനാകൂ എന്നാണ് അവർ അറിയിച്ചത്. മറുപടിയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് സൈറ്റ് വ്യാജമാണെന്നു മനസിലായത്. അപ്പോഴേക്കും വലിയൊരു തുക അയാൾക്കു നഷ്ടപ്പെട്ടിരുന്നു.
ഉടൻതന്നെ തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇൻസ്പെക്ടർ എ.എ. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് നഷ്ടമായ മുഴുവൻ തുകയും തിരികെ ലഭിച്ചു.
ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകളിൽ നഷ്ടമാകുന്ന പണം തിരിച്ചെടുക്കാറുണ്ടെങ്കിലും, നഷ്ടപ്പെട്ട മുഴുവൻ തുകയും സൈബർ തട്ടിപ്പുകാർ പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്കു കൈമാറുകയോ ചെയ്യുന്നതിനുമുന്‍പേ കണ്ടെടുക്കാൻ കഴിഞ്ഞതു തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗത്തിന്റെ അന്വേഷണ മികവാണ്.
പരാതിക്കാരൻ വിവാഹച്ചെലവിനു കരുതിവച്ച പണമാണ് തട്ടിപ്പിൽ നഷ്ടമായത്. അതോടെ കല്യാണസദ്യയും മറ്റും ഒഴിവാക്കാനുള്ള വിഷമകരമായ തീരുമാനത്തിലായിരുന്നു. മുഴുവൻ പണവും തിരിച്ചു കിട്ടിയതോടെ വിവാഹം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു. തൃശൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തി, എല്ലാവരേയും കല്യാണത്തിന് ക്ഷണിക്കുകയും ചെയ്തു.
ഓണ്‍ലൈനിൽ പാർട്ട്ടൈം ജോലി എന്ന വാട്സാപ്പ് പരസ്യത്തിനു പ്രതികരിച്ചപ്പോഴാണ് ചേലക്കര സ്വദേശിയായ യുവാവിന് ഒരു ലിങ്ക് ലഭിച്ചത്. ഈ ലിങ്കിൽ ക്ളിക് ചെയ്ത് ആമസോണ്‍ പ്രൊഡക്ട്സ് വർച്വൽ ആയി വാങ്ങിയാൽ കമ്മീഷൻ നേടാം എന്ന മറുപടിയാണു ലഭിച്ചത്.
ഉടൻതന്നെ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്തു. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം മോണിക്ക ആമസോണ്‍ എന്നുപേരുള്ള ടെലഗ്രാം അക്കൗണ്ടിലൂടെയാണു ലഭിച്ചിരുന്നത്. ചാറ്റ് ചെയ്തപ്പോൾ ആമസോണിൽ നിന്നു ലഭിക്കുന്ന കമ്മീഷനെപ്പറ്റിയും ഉത്പന്നങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ ലഭിച്ചു.
ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ആമസോണ്‍ എന്ന പേരിലുള്ള ഒരു വ്യാജ ലിങ്കും അയച്ചുകൊടുത്തു. അങ്ങനെ യുവാവ് 500 രൂപയ്ക്ക് ഒരു ഉത്പന്നം വാങ്ങുകയും ഉടൻതന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് കമ്മീഷൻ തുകയായ 300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 5,000, 10,000, 25,000 തുടങ്ങി അഞ്ചു ലക്ഷത്തിലധികം രൂപ ഉത്പന്നങ്ങളുടെ പേരിൽ മുടക്കി. അക്കൗണ്ടിലേക്കു കമ്മീഷൻ ക്രെഡിറ്റ് ആയിട്ടുള്ള മെസേജ് വന്നുകൊണ്ടേയിരുന്നു. എന്നാൽ അതു പിൻവലിക്കാൻ സാധിക്കാതായപ്പോൾ സംശയം തോന്നി.
കൂടുതൽ തുകയുടെ ഉത്പന്നങ്ങൾ വാങ്ങി ടാസ്ക് മുഴുവനായാൽ മാത്രമേ തുക പിൻവലിക്കാനാകൂ എന്നാണ് അവർ അറിയിച്ചത്. മറുപടിയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് സൈറ്റ് വ്യാജമാണെന്നു മനസിലായത്. അപ്പോഴേക്കും വലിയൊരു തുക അയാൾക്കു നഷ്ടപ്പെട്ടിരുന്നു.
ഉടൻതന്നെ തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇൻസ്പെക്ടർ എ.എ. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് നഷ്ടമായ മുഴുവൻ തുകയും തിരികെ ലഭിച്ചു.
ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകളിൽ നഷ്ടമാകുന്ന പണം തിരിച്ചെടുക്കാറുണ്ടെങ്കിലും, നഷ്ടപ്പെട്ട മുഴുവൻ തുകയും സൈബർ തട്ടിപ്പുകാർ പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്കു കൈമാറുകയോ ചെയ്യുന്നതിനുമുന്‍പേ കണ്ടെടുക്കാൻ കഴിഞ്ഞതു തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗത്തിന്റെ അന്വേഷണ മികവാണ്.
പരാതിക്കാരൻ വിവാഹച്ചെലവിനു കരുതിവച്ച പണമാണ് തട്ടിപ്പിൽ നഷ്ടമായത്. അതോടെ കല്യാണസദ്യയും മറ്റും ഒഴിവാക്കാനുള്ള വിഷമകരമായ തീരുമാനത്തിലായിരുന്നു. മുഴുവൻ പണവും തിരിച്ചു കിട്ടിയതോടെ വിവാഹം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു. തൃശൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തി, എല്ലാവരേയും കല്യാണത്തിന് ക്ഷണിക്കുകയും ചെയ്തു.