കോട്ടയം: 1972 ലെ വന്യജീവിസംരക്ഷണ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിന് പ്രാമുഖ്യം ലഭിക്കത്തക്കവിധത്തില്‍ വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ പൊളിച്ചെഴുതണം. വന്യമൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുമ്പോള്‍ പ്രതിരോധത്തിനു ശ്രമിച്ചാല്‍ മനുഷ്യര്‍ ജയിലിലാകുന്നതാണ് നിലവിലെ നിയമം.
വന്യജീവി സങ്കേതങ്ങളായും ദേശീയോദ്യാനങ്ങളായും നിശ്ചയിച്ചിട്ടുള്ള പ്രദേങ്ങള്ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധത്തിലാണ് മൃഗങ്ങള്‍ പെരുകിയിരിക്കുന്നത്. 2022 ജൂലൈ 3-9 തീയതികളില്‍ ജര്‍മനിയിലെ ബോണില്‍ നടന്ന ഇന്റർ ഗവണ്മെന്റൽ സയന്‍സ് പോളിസി പ്ലാറ്റ് ഫോം ഓണ്‍ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോ സിസ്റ്റം സര്‍വീസസ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ഓരോ വന്യജീവി സങ്കേതത്തിനും ഉള്‍ക്കൊള്ളാനാവുന്ന വന്യജീവികളെ മാത്രം വനത്തില്‍ നിലനിര്‍ത്തി ബാക്കിയുള്ളവയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാടുകടത്തുന്നതിനെപ്പറ്റിയോ മറ്റ് രീതിയില്‍ ഒഴിവാക്കുന്നതിനെപ്പറ്റിയോ ഗൗരവമായി ആലോചിക്കണം.
വന്യജീവി ആക്രമണങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വാഹനാപകട ഇന്‍ഷ്വറന്‍സ് മാതൃകയില്‍ നഷ്ടപരിഹാരം നല്‍കണം. ഇതിനായിമാത്രം ഒരു ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിന് പ്രാമുഖ്യം ലഭിക്കത്തക്കവിധത്തില്‍ വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ പൊളിച്ചെഴുതണം. വന്യമൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുമ്പോള്‍ പ്രതിരോധത്തിനു ശ്രമിച്ചാല്‍ മനുഷ്യര്‍ ജയിലിലാകുന്നതാണ് നിലവിലെ നിയമം.
വന്യജീവി സങ്കേതങ്ങളായും ദേശീയോദ്യാനങ്ങളായും നിശ്ചയിച്ചിട്ടുള്ള പ്രദേങ്ങള്ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധത്തിലാണ് മൃഗങ്ങള്‍ പെരുകിയിരിക്കുന്നത്. 2022 ജൂലൈ 3-9 തീയതികളില്‍ ജര്‍മനിയിലെ ബോണില്‍ നടന്ന ഇന്റർ ഗവണ്മെന്റൽ സയന്‍സ് പോളിസി പ്ലാറ്റ് ഫോം ഓണ്‍ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോ സിസ്റ്റം സര്‍വീസസ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ഓരോ വന്യജീവി സങ്കേതത്തിനും ഉള്‍ക്കൊള്ളാനാവുന്ന വന്യജീവികളെ മാത്രം വനത്തില്‍ നിലനിര്‍ത്തി ബാക്കിയുള്ളവയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാടുകടത്തുന്നതിനെപ്പറ്റിയോ മറ്റ് രീതിയില്‍ ഒഴിവാക്കുന്നതിനെപ്പറ്റിയോ ഗൗരവമായി ആലോചിക്കണം.
വന്യജീവി ആക്രമണങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വാഹനാപകട ഇന്‍ഷ്വറന്‍സ് മാതൃകയില്‍ നഷ്ടപരിഹാരം നല്‍കണം. ഇതിനായിമാത്രം ഒരു ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.