തിരുവനന്തപുരം: ഏഴാം ശന്പളപരിഷ്ക്കരണം അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ സർവകലാശാലകളിലെയും ലോ കോളജുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും നൽകാനുള്ള കുടിശിക നൽകുന്നത് മരവിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
കുടിശിക 2023 ജനുവരി ഒന്നുമുതൽ തവണകളായി വിതരണം ചെയ്യുമെന്ന് മുൻപ് ഉത്തരവിറക്കിയിരുന്നു. അതനുസരിച്ച് തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്.
യുജിസി, എഐസിടിഇ എന്നീ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുമെന്ന് കരുതിയിരുന്ന സാന്പത്തികസഹായം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കുടിശിക നൽകാനുള്ള തീരുമാനം തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം.
കുടിശിക 2023 ജനുവരി ഒന്നുമുതൽ തവണകളായി വിതരണം ചെയ്യുമെന്ന് മുൻപ് ഉത്തരവിറക്കിയിരുന്നു. അതനുസരിച്ച് തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്.
യുജിസി, എഐസിടിഇ എന്നീ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുമെന്ന് കരുതിയിരുന്ന സാന്പത്തികസഹായം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കുടിശിക നൽകാനുള്ള തീരുമാനം തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം.