രാജകുമാരി: രണ്ടു മാസം മുന്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ചു കാടുകയറ്റിയ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വാച്ചർ ശക്തിവേലിന്റെ ജീവൻ കാട്ടാനയെടുത്തു. പന്നിയാർ തേയിലത്തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ ശക്തിവേൽ കൊല്ലപ്പെടുകയായിരുന്നു.
ആനയിറങ്കൽ മേഖലയിൽ കാട്ടാന ആക്രമണം തടയാൻ നിയോഗിച്ചിരുന്നതു ശക്തിവേലിനെയായിരുന്നു. രാവിലെ ആറരയോടെ കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണു വിവരം.ശക്തിവേൽ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തറിഞ്ഞത്.
രണ്ടു മാസം മുന്പ് ദേശീയപാതയിലെ മൂലത്തുറയ്ക്കു സമീപം റോഡിലിറങ്ങി വഴിയാത്രക്കാരെ ഭീതിപ്പെടുത്തി നിന്ന കാട്ടാനയോട് "ഡാ കേറിപ്പോടാ’ എന്ന് സ്കൂട്ടറിലെത്തിയ ശക്തിവേൽ പറയുന്പോൾ, കാട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനുശേഷം രണ്ടു ബൈക്ക് യാത്രികർക്കുനേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേൽ പിന്തിരിപ്പിക്കുന്നതിന്റെയും ആനയിറങ്കൽ ബോട്ട് ലാൻഡിംഗിലിറങ്ങിയ ചക്കക്കൊന്പനെന്ന ആക്രമണകാരിയായ കാട്ടാനയെ ശക്തിവേൽ ഓടിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.
ആനയിറങ്കൽ മേഖലയിൽ കാട്ടാന ആക്രമണം തടയാൻ നിയോഗിച്ചിരുന്നതു ശക്തിവേലിനെയായിരുന്നു. രാവിലെ ആറരയോടെ കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണു വിവരം.ശക്തിവേൽ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തറിഞ്ഞത്.
രണ്ടു മാസം മുന്പ് ദേശീയപാതയിലെ മൂലത്തുറയ്ക്കു സമീപം റോഡിലിറങ്ങി വഴിയാത്രക്കാരെ ഭീതിപ്പെടുത്തി നിന്ന കാട്ടാനയോട് "ഡാ കേറിപ്പോടാ’ എന്ന് സ്കൂട്ടറിലെത്തിയ ശക്തിവേൽ പറയുന്പോൾ, കാട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനുശേഷം രണ്ടു ബൈക്ക് യാത്രികർക്കുനേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേൽ പിന്തിരിപ്പിക്കുന്നതിന്റെയും ആനയിറങ്കൽ ബോട്ട് ലാൻഡിംഗിലിറങ്ങിയ ചക്കക്കൊന്പനെന്ന ആക്രമണകാരിയായ കാട്ടാനയെ ശക്തിവേൽ ഓടിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.