തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച മിക്കയിടങ്ങളിലും സംഘർഷം.
ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ അനൗദ്യോഗിക നീക്കത്തിനെതിരേ സിപിഎമ്മും കോൺഗ്രസും രംഗത്തെത്തിയതോടെയാണ് ഡോക്യുമെന്ററിയുടെ പേരിൽ സംസ്ഥാനത്ത് തെരുവുയുദ്ധങ്ങൾ അരങ്ങേറിയത്.
ഇന്നലെ സംസ്ഥാന വ്യാപകമായി നിരവധിയിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. യുവജന-വിദ്യാർഥി സംഘടനകളാണു പ്രചാരണത്തിനു നേതൃത്വം നൽകിയത്. സർവകലാശാലാ കാന്പസുകളിലും കോളജുകളിലും പ്രദർശനം നടത്തിയതിനു പുറമേ സിപിഎമ്മിന്റെ നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിലും മോദിക്കെതിരായുള്ള ഡോകുമെന്ററിയുടെ പ്രദർശനം നടന്നു. ചില സ്ഥലങ്ങളിൽ പ്രദർശനം തടയാനെത്തിയ യുവമോർച്ച പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ചിലയിടങ്ങളിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ഡോക്യുമെന്ററി പ്രദർശനത്തിനെതിരേ ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കേന്ദ്രസർക്കാരിനെതിരേയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി പ്രദർശനം നടന്നത്.
ഇതിനെതിരേ ബിജെപി പ്രവർത്തകർ രംഗത്തെത്തിയപ്പോൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പോലീസ് ബിജെപി പ്രവർത്തകരെ അറിയിച്ചത്. എന്നാൽ, സിപിഎമ്മിന്റെ യോഗം കഴിഞ്ഞ ശേഷം ഡോക്യുമെന്ററി പ്രദർശനം തുടങ്ങി. ഇതോടെ ബിജെപി പ്രവർത്തകർ പ്രദർശനം നടന്ന സ്ഥലത്തേക്കു മാർച്ച് നടത്തി.
ബാരിക്കേഡ് തീർത്ത് പോലീസ് പ്രവർത്തകരെ തടഞ്ഞു. പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് ഇവർക്കു നേരേ ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവും വാക്കേറ്റവും ഒരു മണിക്കൂറോളം നീണ്ടതോടെ തിരുമല-പൂജപ്പുര റോഡിൽ ഗതാഗതം സ്തംഭിച്ചു.
കൊല്ലം , എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണു ഡോക്യുമെന്ററി പ്രദർശനം വ്യാപകമായി നടന്നത്.
ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്നലെ രാത്രി നടത്താനിരിക്കേ ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു. കാംപസ് മുഴുവനും ഹോസ്റ്റലിലും വൈദ്യുതി വിച്ഛേദിച്ചുവെന്നു വിദ്യാർഥികൾ പറഞ്ഞു. രാത്രി ഒന്പതിനായിരുന്നു പ്രദർശനം നിശ്ചയിച്ചിരുന്നത്.
ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ അനൗദ്യോഗിക നീക്കത്തിനെതിരേ സിപിഎമ്മും കോൺഗ്രസും രംഗത്തെത്തിയതോടെയാണ് ഡോക്യുമെന്ററിയുടെ പേരിൽ സംസ്ഥാനത്ത് തെരുവുയുദ്ധങ്ങൾ അരങ്ങേറിയത്.
ഇന്നലെ സംസ്ഥാന വ്യാപകമായി നിരവധിയിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. യുവജന-വിദ്യാർഥി സംഘടനകളാണു പ്രചാരണത്തിനു നേതൃത്വം നൽകിയത്. സർവകലാശാലാ കാന്പസുകളിലും കോളജുകളിലും പ്രദർശനം നടത്തിയതിനു പുറമേ സിപിഎമ്മിന്റെ നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിലും മോദിക്കെതിരായുള്ള ഡോകുമെന്ററിയുടെ പ്രദർശനം നടന്നു. ചില സ്ഥലങ്ങളിൽ പ്രദർശനം തടയാനെത്തിയ യുവമോർച്ച പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ചിലയിടങ്ങളിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ഡോക്യുമെന്ററി പ്രദർശനത്തിനെതിരേ ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കേന്ദ്രസർക്കാരിനെതിരേയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി പ്രദർശനം നടന്നത്.
ഇതിനെതിരേ ബിജെപി പ്രവർത്തകർ രംഗത്തെത്തിയപ്പോൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പോലീസ് ബിജെപി പ്രവർത്തകരെ അറിയിച്ചത്. എന്നാൽ, സിപിഎമ്മിന്റെ യോഗം കഴിഞ്ഞ ശേഷം ഡോക്യുമെന്ററി പ്രദർശനം തുടങ്ങി. ഇതോടെ ബിജെപി പ്രവർത്തകർ പ്രദർശനം നടന്ന സ്ഥലത്തേക്കു മാർച്ച് നടത്തി.
ബാരിക്കേഡ് തീർത്ത് പോലീസ് പ്രവർത്തകരെ തടഞ്ഞു. പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് ഇവർക്കു നേരേ ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവും വാക്കേറ്റവും ഒരു മണിക്കൂറോളം നീണ്ടതോടെ തിരുമല-പൂജപ്പുര റോഡിൽ ഗതാഗതം സ്തംഭിച്ചു.
കൊല്ലം , എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണു ഡോക്യുമെന്ററി പ്രദർശനം വ്യാപകമായി നടന്നത്.
ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്നലെ രാത്രി നടത്താനിരിക്കേ ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു. കാംപസ് മുഴുവനും ഹോസ്റ്റലിലും വൈദ്യുതി വിച്ഛേദിച്ചുവെന്നു വിദ്യാർഥികൾ പറഞ്ഞു. രാത്രി ഒന്പതിനായിരുന്നു പ്രദർശനം നിശ്ചയിച്ചിരുന്നത്.