കൊച്ചി: അഭിഭാഷകനെ ആക്രമിച്ച കേസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചപ്പോഴുള്ള വ്യവസ്ഥകള്‍ തെറ്റിച്ചതിനാലാണു ജാമ്യം റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് ഇപ്പോൾ ജാമ്യത്തിലുളള ആര്‍ഷോയെ വീണ്ടും അറസ്റ്റ് ചെയ്യും.
ഈരാറ്റുപേട്ട സ്വദേശിയായ അഡ്വ. നിസാം നാസറിനെ ആക്രമിച്ച കേസില്‍ ആര്‍ഷോയ്ക്ക് ഹൈക്കോടതി മുമ്പു ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങി വീണ്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു ജാമ്യം റദ്ദാക്കി. ഇതിനിടെ വീണ്ടും അറസ്റ്റിലായി. പിന്നീട് ഹർജിക്കാരന് വിദ്യാര്ഥിയാണെന്നതു കണക്കിലെടുത്ത് ആര്‍ഷോയ്ക്ക് കോടതി പിന്നെയും ജാമ്യം നല്‍കിയിരുന്നു.
ഈരാറ്റുപേട്ട സ്വദേശിയായ അഡ്വ. നിസാം നാസറിനെ ആക്രമിച്ച കേസില്‍ ആര്‍ഷോയ്ക്ക് ഹൈക്കോടതി മുമ്പു ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങി വീണ്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു ജാമ്യം റദ്ദാക്കി. ഇതിനിടെ വീണ്ടും അറസ്റ്റിലായി. പിന്നീട് ഹർജിക്കാരന് വിദ്യാര്ഥിയാണെന്നതു കണക്കിലെടുത്ത് ആര്‍ഷോയ്ക്ക് കോടതി പിന്നെയും ജാമ്യം നല്‍കിയിരുന്നു.