തിരുവനന്തപുരം: 128-ാമത് മാരാമണ്‍ കണ്വൻഷൻ ഫെബ്രുവരി 12 മുതൽ 19 വരെ പന്പാ മണപ്പുറത്ത് നടക്കും. 12ന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡേഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മാർത്തോമസഭ ബിഷപ്പുമാർ, ബിഷപ് ദിലോരാജ് ആർ. കനഗസാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഖറിസാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, ബിഷപ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യപ്രസംഗകരാകും.
തിങ്കൾ മുതൽ ശനിവരെ രാവിലെ 7.30ന് ബൈബിൾ ക്ലാസ്, 7.30 മുതൽ 8.30 വരെ കുട്ടികൾക്കുള്ള യോഗം എന്നിവ നടക്കും. രാവിലത്തെ പൊതുയോഗം 9.30ന് ആരംഭിച്ച് ഗാനശുശ്രൂഷയോടെ 12ന് അവസാനിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുബവേദി യോഗങ്ങളും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ലഹരി മോചന കൂട്ടായ്മയും സംഘടിപ്പിക്കും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ശോശ തോമസ്, ശശി തരൂർ എംപി തുടങ്ങിയവർ പ്രസംഗിക്കും.
മാരാമണ്‍ കണ്വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തായതായി ജനറൽ കണ്‍വീനർ റവ. ജിജി മാത്യൂസും മീഡിയ കമ്മിറ്റി കണ്‍വീനർമാരായ ജേക്കബ് ജോണ്‍, പി.കെ. കുരുവിള എന്നിവരും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ. അജിത് വർഗീസ് ജോർജ്, റവ. സജി.പി. സൈമണ്‍, ജേക്കബ് ശാമുവേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മാർത്തോമസഭ ബിഷപ്പുമാർ, ബിഷപ് ദിലോരാജ് ആർ. കനഗസാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഖറിസാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, ബിഷപ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യപ്രസംഗകരാകും.
തിങ്കൾ മുതൽ ശനിവരെ രാവിലെ 7.30ന് ബൈബിൾ ക്ലാസ്, 7.30 മുതൽ 8.30 വരെ കുട്ടികൾക്കുള്ള യോഗം എന്നിവ നടക്കും. രാവിലത്തെ പൊതുയോഗം 9.30ന് ആരംഭിച്ച് ഗാനശുശ്രൂഷയോടെ 12ന് അവസാനിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുബവേദി യോഗങ്ങളും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ലഹരി മോചന കൂട്ടായ്മയും സംഘടിപ്പിക്കും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ശോശ തോമസ്, ശശി തരൂർ എംപി തുടങ്ങിയവർ പ്രസംഗിക്കും.
മാരാമണ്‍ കണ്വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തായതായി ജനറൽ കണ്‍വീനർ റവ. ജിജി മാത്യൂസും മീഡിയ കമ്മിറ്റി കണ്‍വീനർമാരായ ജേക്കബ് ജോണ്‍, പി.കെ. കുരുവിള എന്നിവരും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ. അജിത് വർഗീസ് ജോർജ്, റവ. സജി.പി. സൈമണ്‍, ജേക്കബ് ശാമുവേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.