കോഴിക്കോട്: പ്രവേശനം നേടാത്ത പ്ലസ്ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസിലിരുന്ന സംഭവത്തില്‍ വീഴ്ച സമ്മതിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍. സംഭവത്തില്‍ കോഴ്സ് കോ-ഓര്ഡിനേറ്ററോടും അധ്യാപകരോടും പ്രിന്‍സിപ്പല്‍ വിശദീകരണം തേടി.
രണ്ടാം അലോട്ട്മെന്റിലാണ് വിദ്യാര്‍ഥിനി വന്നത്. രാവിലെ കുട്ടികള്‍ ഒരുമിച്ചുവന്നപ്പോള്‍ താത്കാലികമായി പേര് എഴുതുകയായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ തേടിയില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യാര്‍ഥിക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കിയിരുന്നില്ലെന്നും വൈസ് പ്രിന്‍സിപ്പൽ കെ.ജി. സജിത്കുമാര്‍ പറഞ്ഞു.
എംബിബിഎസ് രണ്ടാംഘട്ട അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞ നവംബര്‍ 29നാണ് പ്രവേശനം നേടാത്ത കുട്ടിയും ക്ലാസിലെത്തിയത്. 245 പേര്‍ക്കാണു പ്രവേശനം ലഭിച്ചത്.
ഇതിനു പുറമേയാണു പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതല്‍ നാലു ദിവസമാണു വിദ്യാര്‍ഥിനി ക്ലാസിലിരുന്നത്. അഞ്ചാം ദിവസം മുതല്‍ വിദ്യാര്‍ഥിനി ക്ലാസിലെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വിദ്യാര്‍ഥിനിക്കു യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതര്‍ മനസിലാക്കുന്നത്.
അതേസമയം, കോളജിന്റെ ഹാജര്‍ ബുക്കിലും കുട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് വൈകാതിരിക്കാന്‍ വിദ്യാര്‍ഥികളെ ഒരുമിച്ചു ക്ലാസില്‍ പ്രവേശിപ്പിച്ചപ്പോഴാണു വീഴ്ച പറ്റിയതെന്നും അങ്ങനെയാണു രജിസ്റ്ററില്‍ വിദ്യാര്‍ഥിയുടെ പേര് വന്നതെന്നുമാണു പ്രിന്‍സിപ്പൽ നല്കിയ വിശദീകരണം.
വിദ്യാര്‍ഥികളുടെ പ്രവേശന രജിസ്റ്ററും ഹാജര്‍ ബുക്കും താരതമ്യം ചെയ്തപ്പോഴാണു വിദ്യാര്‍ഥിനിക്കു യോഗ്യതയില്ലെന്നു മനസിലാകുന്നത്. എങ്ങനെയാണ് വിദ്യാര്‍ഥിനി ക്ലാസില്‍ എത്തിയത് എന്നതിനെക്കുറിച്ച് കോളജ് അധികൃതര്‍ക്കു വ്യക്തതയില്ല.
കോഴ്സ് കോ-ഓര്ഡിനേറ്ററോടും വകുപ്പ് മേധാവികളോടും ക്ലാസ് അധ്യാപകനോടും വിശദീകരണം തേടിയ പ്രിന്‍സിപ്പൽ ഡിഎംഇക്ക് റിപ്പോര്‍ട്ടും നല്കി.
രണ്ടാം അലോട്ട്മെന്റിലാണ് വിദ്യാര്‍ഥിനി വന്നത്. രാവിലെ കുട്ടികള്‍ ഒരുമിച്ചുവന്നപ്പോള്‍ താത്കാലികമായി പേര് എഴുതുകയായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ തേടിയില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യാര്‍ഥിക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കിയിരുന്നില്ലെന്നും വൈസ് പ്രിന്‍സിപ്പൽ കെ.ജി. സജിത്കുമാര്‍ പറഞ്ഞു.
എംബിബിഎസ് രണ്ടാംഘട്ട അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞ നവംബര്‍ 29നാണ് പ്രവേശനം നേടാത്ത കുട്ടിയും ക്ലാസിലെത്തിയത്. 245 പേര്‍ക്കാണു പ്രവേശനം ലഭിച്ചത്.
ഇതിനു പുറമേയാണു പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതല്‍ നാലു ദിവസമാണു വിദ്യാര്‍ഥിനി ക്ലാസിലിരുന്നത്. അഞ്ചാം ദിവസം മുതല്‍ വിദ്യാര്‍ഥിനി ക്ലാസിലെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വിദ്യാര്‍ഥിനിക്കു യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതര്‍ മനസിലാക്കുന്നത്.
അതേസമയം, കോളജിന്റെ ഹാജര്‍ ബുക്കിലും കുട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് വൈകാതിരിക്കാന്‍ വിദ്യാര്‍ഥികളെ ഒരുമിച്ചു ക്ലാസില്‍ പ്രവേശിപ്പിച്ചപ്പോഴാണു വീഴ്ച പറ്റിയതെന്നും അങ്ങനെയാണു രജിസ്റ്ററില്‍ വിദ്യാര്‍ഥിയുടെ പേര് വന്നതെന്നുമാണു പ്രിന്‍സിപ്പൽ നല്കിയ വിശദീകരണം.
വിദ്യാര്‍ഥികളുടെ പ്രവേശന രജിസ്റ്ററും ഹാജര്‍ ബുക്കും താരതമ്യം ചെയ്തപ്പോഴാണു വിദ്യാര്‍ഥിനിക്കു യോഗ്യതയില്ലെന്നു മനസിലാകുന്നത്. എങ്ങനെയാണ് വിദ്യാര്‍ഥിനി ക്ലാസില്‍ എത്തിയത് എന്നതിനെക്കുറിച്ച് കോളജ് അധികൃതര്‍ക്കു വ്യക്തതയില്ല.
കോഴ്സ് കോ-ഓര്ഡിനേറ്ററോടും വകുപ്പ് മേധാവികളോടും ക്ലാസ് അധ്യാപകനോടും വിശദീകരണം തേടിയ പ്രിന്‍സിപ്പൽ ഡിഎംഇക്ക് റിപ്പോര്‍ട്ടും നല്കി.