തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖനിർമാണം അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായ ആരോപണം സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായി 100 കോടി രൂപ ചെലവഴിച്ചു. വിഴിഞ്ഞം അദാനി തുറമുഖം വന്നതോടെ മത്സ്യബന്ധന തുറമുഖത്തിലെ തിരയടി കൂടിയതിനാൽ ബോട്ടുകൾ അപകടപ്പെടുന്നതായി ശ്രദ്ധയിൽപെട്ടു.
അതിനാൽ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടിൽ 170 മീറ്റർ നീളത്തിൽ ഫർ ബ്രേക്ക് വാട്ടർ നിർമിക്കാൻ ഉത്തരവായി. ഈ പുലിമുട്ട് നിർമാണം പൂർത്തിയായാൽ ഹാർബറിൽ വലിയ തിരമാല ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായി 100 കോടി രൂപ ചെലവഴിച്ചു. വിഴിഞ്ഞം അദാനി തുറമുഖം വന്നതോടെ മത്സ്യബന്ധന തുറമുഖത്തിലെ തിരയടി കൂടിയതിനാൽ ബോട്ടുകൾ അപകടപ്പെടുന്നതായി ശ്രദ്ധയിൽപെട്ടു.
അതിനാൽ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടിൽ 170 മീറ്റർ നീളത്തിൽ ഫർ ബ്രേക്ക് വാട്ടർ നിർമിക്കാൻ ഉത്തരവായി. ഈ പുലിമുട്ട് നിർമാണം പൂർത്തിയായാൽ ഹാർബറിൽ വലിയ തിരമാല ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.