തിരുവനന്തപുരം: കെഎസ്ആർടിസി ശന്പളവിഷയത്തിൽ സാങ്കേതികത്വത്തെ ചാരി നിയമസഭയിൽ ഉത്തരം പറയാതെ മന്ത്രി ആന്റണി രാജു. ചോദ്യോത്തരവേളയിൽ എം. വിൻസെന്റാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
200 കോടിയിലേറെ പ്രതിമാസ കളക്ഷൻ ഉണ്ടായിട്ടും ജീവനക്കാർക്ക് ശന്പളം നൽകിയിട്ടില്ലെന്നും അഞ്ചാം തീയതിക്കുള്ളിൽ ശന്പളം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് ഒരുമാസം മാത്രമാണ് പാലിച്ചതെന്നുമായിരുന്നു വിൻസെന്റിന്റെ വിമർശനം.
എന്നാൽ, സഭയിൽ മറുപടി നൽകേണ്ടതായി നിശ്ചയിച്ചിട്ടുള്ളത് സ്വിഫ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണെന്നും ജീവനക്കാരുടെ ശന്പള ചോദ്യത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
200 കോടിയിലേറെ പ്രതിമാസ കളക്ഷൻ ഉണ്ടായിട്ടും ജീവനക്കാർക്ക് ശന്പളം നൽകിയിട്ടില്ലെന്നും അഞ്ചാം തീയതിക്കുള്ളിൽ ശന്പളം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് ഒരുമാസം മാത്രമാണ് പാലിച്ചതെന്നുമായിരുന്നു വിൻസെന്റിന്റെ വിമർശനം.
എന്നാൽ, സഭയിൽ മറുപടി നൽകേണ്ടതായി നിശ്ചയിച്ചിട്ടുള്ളത് സ്വിഫ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണെന്നും ജീവനക്കാരുടെ ശന്പള ചോദ്യത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.