കൊച്ചി: ഏകീകൃത കുർബാനയുടെ കാര്യത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ സിനഡ് തീരുമാനം നടപ്പിലാക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
പരിശുദ്ധ സിംഹാസനം നൽകിയ ഈ ഉത്തരവാദിത്വത്തിൽനിന്ന് വിഭിന്നമായ ഒരു തീരുമാനം എടുക്കുക തനിക്കു സാധ്യമല്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് അതിരൂപതയിലെ എല്ലാവർക്കുമായി എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനെതിരായ പ്രവർത്തനം മാർപാപ്പയെ നിരാകരിക്കുന്നതിനു തുല്യമായി വേണം കണക്കാക്കാൻ. മാർപാപ്പ അന്തിമമായി പറഞ്ഞ ആഹ്വാനം സ്വീകരിച്ച് അതിരൂപതയുടെ കൂട്ടായ്മയും പ്രേഷിത ചൈതന്യവും നിലനിർത്തണം.
സഭയുടെ അകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികളുണ്ട്. സഭയുടെ തകർച്ച ലക്ഷ്യം വയ്ക്കുന്നവർ സഭയെ ഭിന്ന ചേരികളിലാക്കി രണ്ടുകൂട്ടരെയും പലതരത്തിൽ പ്രോത്സാഹിപ്പിച്ച് തമ്മിലടിപ്പിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.
പരിശുദ്ധ സിംഹാസനം നൽകിയ ഈ ഉത്തരവാദിത്വത്തിൽനിന്ന് വിഭിന്നമായ ഒരു തീരുമാനം എടുക്കുക തനിക്കു സാധ്യമല്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് അതിരൂപതയിലെ എല്ലാവർക്കുമായി എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനെതിരായ പ്രവർത്തനം മാർപാപ്പയെ നിരാകരിക്കുന്നതിനു തുല്യമായി വേണം കണക്കാക്കാൻ. മാർപാപ്പ അന്തിമമായി പറഞ്ഞ ആഹ്വാനം സ്വീകരിച്ച് അതിരൂപതയുടെ കൂട്ടായ്മയും പ്രേഷിത ചൈതന്യവും നിലനിർത്തണം.
സഭയുടെ അകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികളുണ്ട്. സഭയുടെ തകർച്ച ലക്ഷ്യം വയ്ക്കുന്നവർ സഭയെ ഭിന്ന ചേരികളിലാക്കി രണ്ടുകൂട്ടരെയും പലതരത്തിൽ പ്രോത്സാഹിപ്പിച്ച് തമ്മിലടിപ്പിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.