തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റണമെന്ന ബില്ലിൽ പ്രതിപക്ഷം നിലപാടു മാറ്റിയെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത് മന്ത്രി പി.രാജീവാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
യുജിസി വിജ്ഞാപനത്തിൽ കൊണ്ടുവന്ന നിയമതടസം നിലനിൽക്കില്ലെന്ന് ഒന്നര മണിക്കൂർ മന്ത്രി വാദിക്കുകയും സ്പീക്കർ തടസവാദം തള്ളിക്കളയുകയും ചെയ്തു.
എന്നാൽ വൈകുന്നേരം നടന്ന സബ്ജക്ട് കമ്മിറ്റിയിൽ ആ നിയമതടസം മന്ത്രി അംഗീകരിച്ചു. യുജിസി വിജ്ഞാപനം പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ സബോർഡിനേറ്റ് ലജിസ്ലേഷനാണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സംസ്ഥാന നിയമത്തേക്കാൾ നിലനിൽക്കുന്നത് യുജിസി വിജ്ഞാപനമാണ്.
സർക്കാരിനേക്കാൾ ഗവർണറെ എതിർത്തിട്ടുള്ളത് പ്രതിപക്ഷമാണ്. ബില്ലിന് എതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ബിൽ നടപ്പായാൽ സർവകലാശാലകൾ തകരും എന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. സർവകലാശാല ബില്ലിനെ അടുത്ത ഘട്ടത്തിലും ശക്തിയായി എതിർക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
യുജിസി വിജ്ഞാപനത്തിൽ കൊണ്ടുവന്ന നിയമതടസം നിലനിൽക്കില്ലെന്ന് ഒന്നര മണിക്കൂർ മന്ത്രി വാദിക്കുകയും സ്പീക്കർ തടസവാദം തള്ളിക്കളയുകയും ചെയ്തു.
എന്നാൽ വൈകുന്നേരം നടന്ന സബ്ജക്ട് കമ്മിറ്റിയിൽ ആ നിയമതടസം മന്ത്രി അംഗീകരിച്ചു. യുജിസി വിജ്ഞാപനം പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ സബോർഡിനേറ്റ് ലജിസ്ലേഷനാണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സംസ്ഥാന നിയമത്തേക്കാൾ നിലനിൽക്കുന്നത് യുജിസി വിജ്ഞാപനമാണ്.
സർക്കാരിനേക്കാൾ ഗവർണറെ എതിർത്തിട്ടുള്ളത് പ്രതിപക്ഷമാണ്. ബില്ലിന് എതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ബിൽ നടപ്പായാൽ സർവകലാശാലകൾ തകരും എന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. സർവകലാശാല ബില്ലിനെ അടുത്ത ഘട്ടത്തിലും ശക്തിയായി എതിർക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.