തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്നും പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ കേന്ദ്രാനുമതി ലഭിച്ചാലും കേരളത്തിൽ പദ്ധതി നടപ്പാക്കാൻ പ്രതിപക്ഷം സമ്മതിക്കില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്വന്തം ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ സിൽവർലൈൻ പദ്ധതിക്കേതിരേ സമരം ചെയ്തവരുടെ മേൽ ചുമത്തിയ കേസ് പിൻവലിക്കണമെന്നും പദ്ധതിയുടെ ഭൂഅതിർത്തിനിർണയം നടത്തിയതിനെത്തുടർന്നു ബാങ്കുകളിൽനിന്നു വായ്പകൾപോലും ലഭിക്കാത്ത സാഹചര്യവും ഉന്നയിച്ച് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയവേയാണ് മുഖ്യമന്ത്രിയുടെയും തുടർന്ന് പ്രതിപക്ഷനേതാവിന്റെയും പ്രതികരണങ്ങൾ.
ഒരു അനുമതിയും കിട്ടാതെയാണ് സംസ്ഥാനം സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോയതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽനിന്നുതന്നെ ഈ പദ്ധതി ഒരു കാരണവശാലും വരില്ലെന്നു വ്യക്തമായി. ഭൂ അതിർത്തി നിർണയം നടത്തിയ 1221 ഹെക്ടർ സ്ഥലത്ത് ഒരുതരത്തിലുള്ള ക്രയവിക്രയങ്ങളും നടത്താൻ ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ തയാറാവുന്നില്ല.
തങ്ങളുടെ ആകെയുള്ള കിടപ്പാടത്തിനു മുകളിൽ മഞ്ഞക്കുറ്റി സ്ഥാപിക്കാനായി വന്നവർക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ എടുത്ത നൂറുകണക്കിന് കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ഇതിനായി താൻ യാചിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പദ്ധതിപ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകൾ എടുത്തതെന്നും ഇതു പിൻവലിക്കുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സിൽവർ ലൈൻ സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ വൻകുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നാണ് സർക്കാർ തീരുമാനം. പദ്ധതി ഉപേക്ഷിക്കേണ്ടതില്ലെന്നതാണ് സർക്കാർ നിലപാട്. സിൽവർലൈൻ ഡിപിആർ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്.
നിലവിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിർത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ എൽഎആർആർ നിയമത്തിന്റെ വകുപ്പ് 11 (ഒന്ന്) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയുള്ളൂ.
ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ നിലവിൽ ക്രയവിക്രയം സാധ്യമാണെന്നും ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്കിയത്.
എന്നാൽ കേന്ദ്രാനുമതി ലഭിച്ചാലും കേരളത്തിൽ പദ്ധതി നടപ്പാക്കാൻ പ്രതിപക്ഷം സമ്മതിക്കില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്വന്തം ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ സിൽവർലൈൻ പദ്ധതിക്കേതിരേ സമരം ചെയ്തവരുടെ മേൽ ചുമത്തിയ കേസ് പിൻവലിക്കണമെന്നും പദ്ധതിയുടെ ഭൂഅതിർത്തിനിർണയം നടത്തിയതിനെത്തുടർന്നു ബാങ്കുകളിൽനിന്നു വായ്പകൾപോലും ലഭിക്കാത്ത സാഹചര്യവും ഉന്നയിച്ച് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയവേയാണ് മുഖ്യമന്ത്രിയുടെയും തുടർന്ന് പ്രതിപക്ഷനേതാവിന്റെയും പ്രതികരണങ്ങൾ.
ഒരു അനുമതിയും കിട്ടാതെയാണ് സംസ്ഥാനം സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോയതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽനിന്നുതന്നെ ഈ പദ്ധതി ഒരു കാരണവശാലും വരില്ലെന്നു വ്യക്തമായി. ഭൂ അതിർത്തി നിർണയം നടത്തിയ 1221 ഹെക്ടർ സ്ഥലത്ത് ഒരുതരത്തിലുള്ള ക്രയവിക്രയങ്ങളും നടത്താൻ ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ തയാറാവുന്നില്ല.
തങ്ങളുടെ ആകെയുള്ള കിടപ്പാടത്തിനു മുകളിൽ മഞ്ഞക്കുറ്റി സ്ഥാപിക്കാനായി വന്നവർക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ എടുത്ത നൂറുകണക്കിന് കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ഇതിനായി താൻ യാചിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പദ്ധതിപ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകൾ എടുത്തതെന്നും ഇതു പിൻവലിക്കുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സിൽവർ ലൈൻ സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ വൻകുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നാണ് സർക്കാർ തീരുമാനം. പദ്ധതി ഉപേക്ഷിക്കേണ്ടതില്ലെന്നതാണ് സർക്കാർ നിലപാട്. സിൽവർലൈൻ ഡിപിആർ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്.
നിലവിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിർത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ എൽഎആർആർ നിയമത്തിന്റെ വകുപ്പ് 11 (ഒന്ന്) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയുള്ളൂ.
ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ നിലവിൽ ക്രയവിക്രയം സാധ്യമാണെന്നും ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്കിയത്.