കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി സിനീയര്‍ മാനേജര്‍ എം.പി. റിജില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന പോലീസ് അഭ്യര്‍ത്ഥന പരിഗണിച്ചു കൂടിയാണ് ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
അതേസമയം കോഴിക്കോട് കോര്പറേഷന് അധികൃതരും പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ റിജില്‍ സീനിയര്‍ മാനേജര്‍ പദവി ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നു പ്രോസിക്യൂഷന് വാദിച്ചു. ജാമ്യം തള്ളിയതോടെ റിജിലിന്റെ അറസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുൻപ് റിജിൽ അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽനിന്നു പിൻവലിച്ചത് രാജ്യം വിടാനെന്നാണ് സൂചന. ഇതു തടയാനാണ് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. റിജിലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന പോലീസ് അഭ്യര്‍ത്ഥന പരിഗണിച്ചു കൂടിയാണ് ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
അതേസമയം കോഴിക്കോട് കോര്പറേഷന് അധികൃതരും പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ റിജില്‍ സീനിയര്‍ മാനേജര്‍ പദവി ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നു പ്രോസിക്യൂഷന് വാദിച്ചു. ജാമ്യം തള്ളിയതോടെ റിജിലിന്റെ അറസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുൻപ് റിജിൽ അഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽനിന്നു പിൻവലിച്ചത് രാജ്യം വിടാനെന്നാണ് സൂചന. ഇതു തടയാനാണ് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. റിജിലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു.