കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രസിഡന്റായി സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ തെരഞ്ഞെടുത്തു.
വൈസ്പ്രസിഡന്റായി ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനും സെക്രട്ടറി ജനറലായി കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയും തെരഞ്ഞെടുക്കപ്പെട്ടു.
തുറമുഖങ്ങൾ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്ക് ഒരിക്കലും സഭ എതിരല്ലെന്നു കെസിബിസിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനു നേരത്തേയും സഭ എതിരായിരുന്നില്ല.
തുറമുഖം വരുമ്പോൾ അവിടെ വസിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഭാസംവിധാനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും ഇത്തരം ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടാനും തീരവാസികളുടെ ആവശ്യങ്ങളോടു ചേർന്നു നിൽക്കാനും തയാറായെന്നും കെസിബിസി സമ്മേളനത്തിനു ശേഷം മാർ ക്ലീമിസ് ബാവ പറഞ്ഞു.
തീരവാസികളുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കണം. അതിനുള്ള മോണിട്ടറിംഗ് കമ്മിറ്റിയുടെ കാര്യത്തിലും വേഗത്തിൽ ഇടപെടൽ ഉണ്ടാവണം. നിയമങ്ങൾ ആവശ്യമുള്ളിടത്ത് സർക്കാർ നിയമമുണ്ടാക്കി നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു.
സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകളുടെ കാര്യത്തിൽ ചർച്ചയുടെ വെളിച്ചത്തിലും നിയമങ്ങളുടെ സാധ്യത ഉപയോഗിച്ചും പരിഹാരമുണ്ടാകും. ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരുമായുള്ള ചർച്ചകൾ തുടരുമെന്നും കർദിനാൾ പറഞ്ഞു.
വൈസ്പ്രസിഡന്റായി ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനും സെക്രട്ടറി ജനറലായി കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയും തെരഞ്ഞെടുക്കപ്പെട്ടു.
തുറമുഖങ്ങൾ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്ക് ഒരിക്കലും സഭ എതിരല്ലെന്നു കെസിബിസിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനു നേരത്തേയും സഭ എതിരായിരുന്നില്ല.
തുറമുഖം വരുമ്പോൾ അവിടെ വസിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഭാസംവിധാനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും ഇത്തരം ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടാനും തീരവാസികളുടെ ആവശ്യങ്ങളോടു ചേർന്നു നിൽക്കാനും തയാറായെന്നും കെസിബിസി സമ്മേളനത്തിനു ശേഷം മാർ ക്ലീമിസ് ബാവ പറഞ്ഞു.
തീരവാസികളുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കണം. അതിനുള്ള മോണിട്ടറിംഗ് കമ്മിറ്റിയുടെ കാര്യത്തിലും വേഗത്തിൽ ഇടപെടൽ ഉണ്ടാവണം. നിയമങ്ങൾ ആവശ്യമുള്ളിടത്ത് സർക്കാർ നിയമമുണ്ടാക്കി നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു.
സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകളുടെ കാര്യത്തിൽ ചർച്ചയുടെ വെളിച്ചത്തിലും നിയമങ്ങളുടെ സാധ്യത ഉപയോഗിച്ചും പരിഹാരമുണ്ടാകും. ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരുമായുള്ള ചർച്ചകൾ തുടരുമെന്നും കർദിനാൾ പറഞ്ഞു.