കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തെത്തുടർന്നു പദ്ധതി നിർമാണ പ്രദേശത്ത് പോലീസ് സംരക്ഷണം ഒരുക്കണമെന്ന ഉത്തരവു സർക്കാർ നടപ്പാക്കിയില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പും നിർമാണ കരാർ കന്പനിയായ ഹോവെ എൻജിനിയറിംഗ് പ്രൊജക്ട്സും നൽകിയ കോടതിയലക്ഷ്യ ഹർജികളിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
സമരക്കാർ സമരം പിൻവലിച്ചതായി ഇന്നലെ ഹർജികൾ പരിഗണിക്കവേ സർക്കാർ അറിയിച്ചു. സമരപ്പന്തൽ പൊളിക്കുമെന്നു സമരക്കാരും അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് ജസ്റ്റീസ് അനു ശിവരാമൻ ഹർജികളിലെ തുടർനടപടികൾ അവസാനിപ്പിച്ചത്.
അതേസമയം സംരക്ഷണം തേടി ഹർജിക്കാർ നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. അദാനി ഗ്രൂപ്പു നൽകിയ ഹർജിയിൽ സെപ്റ്റംബർ ഒന്നിനാണു പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവു നൽകിയത്.
സമരക്കാർ സമരം പിൻവലിച്ചതായി ഇന്നലെ ഹർജികൾ പരിഗണിക്കവേ സർക്കാർ അറിയിച്ചു. സമരപ്പന്തൽ പൊളിക്കുമെന്നു സമരക്കാരും അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് ജസ്റ്റീസ് അനു ശിവരാമൻ ഹർജികളിലെ തുടർനടപടികൾ അവസാനിപ്പിച്ചത്.
അതേസമയം സംരക്ഷണം തേടി ഹർജിക്കാർ നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. അദാനി ഗ്രൂപ്പു നൽകിയ ഹർജിയിൽ സെപ്റ്റംബർ ഒന്നിനാണു പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവു നൽകിയത്.