തിരുവനന്തപുരം: കിക്ക് ബോക്സിംഗ് എന്ന കായിക ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്ത് മെഡൽ നേടണമെന്നത് തിരുവനന്തപുരം സ്വദേശിനി എം.എസ് സഞ്ജുവിന്റെ സ്വപ്നമാണ്. അതിനായി സഞ്ജു കഠിന പരിശ്രമത്തിലും പരിശീലനത്തിലുമാണ്. തന്റെ സ്വപ്നത്തിനൊപ്പം നടന്ന് കിക്ക് ബോക്സിംഗിൽ നിരവധി മെഡലുകളും സഞ്ജു നേടിയിട്ടുണ്ട്.
തായ്ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന കിക്ക് ബോക്സിംഗ് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാന്പത്തിക പ്രതിസന്ധി കാരണം യാത്ര സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഈ ഇരുപത്തിനാലുകാരി. ബോക്സിങ്ങിനെ സ്നേഹിക്കുന്ന വ്യക്തികളോ സംഘടനകളോ സ്പോണ്‍സർഷിപ്പുമായി മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കല്ലിയൂർ സ്വദേശിനി സഞ്ജു.
പത്തുമുതൽ 18 വരെയാണ് ചാന്പ്യൻഷിപ്പ്. ഇതിനായി ഒൻപതിനെങ്കിലും ബാങ്കോക്കിലേക്ക് പുറപ്പെടണം. ടിക്കറ്റിനും മറ്റു ചെലവുകൾക്കുമായി ഏകദേശം രണ്ടര ലക്ഷം രൂപ വേണം. എന്നാൽ ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് സഞ്ജു.
സ്പോണ്‍സർഷിപ്പ് വാഗ്ദാനം ചെയ്തയാൾ അവസാനഘട്ടത്തിൽ പിൻമാറിയതോടെയാണ് സഞ്ജു പ്രതിസന്ധിയിലായത്. വീട് ജപ്തി ഭീഷണിയായതിനാൽ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്. ഇനി സുമനസുകളുടെ സഹായമില്ലാതെ യാത്ര നടക്കില്ലെന്ന് തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ സഞ്ജു കണ്ഠമിടറി പറഞ്ഞു.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ബിഎസ്സി മാത്തമാറ്റിക്സ് പഠിച്ച സഞ്ജു ബ്രഹ്മോസിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ പരിശീലനത്തിനായി ഇറങ്ങിയത്. കിക്ക് ബോക്സിംഗിന് സ്പോർട്സ് കൗണ്‍സിൽ അംഗീകാരമില്ലാത്തതിനാൽ സർക്കാർതല സഹായങ്ങൾ ലഭ്യമല്ല.
എന്നാൽ 2023 ഓടെ അംഗീകാരം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ വെങ്കലം, ഇന്ത്യൻ ഓപ്പണ്‍ ഇന്റർനാഷണൽ കിക്ക്ബോക്സിംഗ് ചാന്പ്യൻഷിപ്പ് 2020, 2021, 2022 ദേശീയ മീറ്റുകളിൽ ഗോൾഡ് മെഡലും സ്വന്തമാക്കിയിട്ടുണ്ട് സഞ്ജു.
തിരുവല്ലം സ്വദേശി എ.എസ് വിവേകാണ് പരിശീലകൻ. ബാങ്കോക്കിൽ നടക്കുന്ന കിക്ക് ബോക്സിംഗ് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ റഫറിയായും തെരഞ്ഞെടുത്തിട്ടുണ്ട്. കല്ലിയൂർ കാങ്കൽ പുത്തൻ വീട്ടിൽ ചുമട്ടുതൊഴിലാളിയായ എസ് സജിയുടെയും മഞ്ജുവിന്റെയും മകളാണ്. ഫോണ്‍: 79943 34225, 95440 31065.
തായ്ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന കിക്ക് ബോക്സിംഗ് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാന്പത്തിക പ്രതിസന്ധി കാരണം യാത്ര സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഈ ഇരുപത്തിനാലുകാരി. ബോക്സിങ്ങിനെ സ്നേഹിക്കുന്ന വ്യക്തികളോ സംഘടനകളോ സ്പോണ്‍സർഷിപ്പുമായി മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കല്ലിയൂർ സ്വദേശിനി സഞ്ജു.
പത്തുമുതൽ 18 വരെയാണ് ചാന്പ്യൻഷിപ്പ്. ഇതിനായി ഒൻപതിനെങ്കിലും ബാങ്കോക്കിലേക്ക് പുറപ്പെടണം. ടിക്കറ്റിനും മറ്റു ചെലവുകൾക്കുമായി ഏകദേശം രണ്ടര ലക്ഷം രൂപ വേണം. എന്നാൽ ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് സഞ്ജു.
സ്പോണ്‍സർഷിപ്പ് വാഗ്ദാനം ചെയ്തയാൾ അവസാനഘട്ടത്തിൽ പിൻമാറിയതോടെയാണ് സഞ്ജു പ്രതിസന്ധിയിലായത്. വീട് ജപ്തി ഭീഷണിയായതിനാൽ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്. ഇനി സുമനസുകളുടെ സഹായമില്ലാതെ യാത്ര നടക്കില്ലെന്ന് തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ സഞ്ജു കണ്ഠമിടറി പറഞ്ഞു.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ബിഎസ്സി മാത്തമാറ്റിക്സ് പഠിച്ച സഞ്ജു ബ്രഹ്മോസിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ പരിശീലനത്തിനായി ഇറങ്ങിയത്. കിക്ക് ബോക്സിംഗിന് സ്പോർട്സ് കൗണ്‍സിൽ അംഗീകാരമില്ലാത്തതിനാൽ സർക്കാർതല സഹായങ്ങൾ ലഭ്യമല്ല.
എന്നാൽ 2023 ഓടെ അംഗീകാരം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ വെങ്കലം, ഇന്ത്യൻ ഓപ്പണ്‍ ഇന്റർനാഷണൽ കിക്ക്ബോക്സിംഗ് ചാന്പ്യൻഷിപ്പ് 2020, 2021, 2022 ദേശീയ മീറ്റുകളിൽ ഗോൾഡ് മെഡലും സ്വന്തമാക്കിയിട്ടുണ്ട് സഞ്ജു.
തിരുവല്ലം സ്വദേശി എ.എസ് വിവേകാണ് പരിശീലകൻ. ബാങ്കോക്കിൽ നടക്കുന്ന കിക്ക് ബോക്സിംഗ് ഏഷ്യൻ ചാന്പ്യൻഷിപ്പിൽ റഫറിയായും തെരഞ്ഞെടുത്തിട്ടുണ്ട്. കല്ലിയൂർ കാങ്കൽ പുത്തൻ വീട്ടിൽ ചുമട്ടുതൊഴിലാളിയായ എസ് സജിയുടെയും മഞ്ജുവിന്റെയും മകളാണ്. ഫോണ്‍: 79943 34225, 95440 31065.