കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടുകൾ വിദേശ നാണ്യവിനിമയ ചട്ടത്തിന് (ഫെമ) വിരുദ്ധമാണോയെന്ന പരിശോധനയുടെ ഭാഗമായി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) തുടരെത്തുടരെ സമൻസുകൾ നൽകി ബുദ്ധിമുട്ടിക്കുന്നുവെന്നാരോപിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഡിസംബർ 16 നു പരിഗണിക്കാൻ മാറ്റി. ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് ഹർജികൾ പരിഗണിക്കുന്നത്.
വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകുന്നതെന്നും സമൻസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നും തോമസ് ഐസക്കിന്റെ ഹർജിയിൽ ആരോപിക്കുന്നു. ഒന്നര വർഷത്തിനിടെ സമൻസ് നൽകി പലതവണ ചോദ്യം ചെയ്തിട്ടും കിഫ്ബി ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയതായി ഇഡി കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ ഹർജിയിലും പറയുന്നു.
എന്നാൽ പ്രഥമദൃഷ്ട്യാ വിദേശ നാണ്യവിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാലബോണ്ടു വഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇഡി ആവശ്യപ്പെടുന്നു.
വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകുന്നതെന്നും സമൻസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നും തോമസ് ഐസക്കിന്റെ ഹർജിയിൽ ആരോപിക്കുന്നു. ഒന്നര വർഷത്തിനിടെ സമൻസ് നൽകി പലതവണ ചോദ്യം ചെയ്തിട്ടും കിഫ്ബി ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയതായി ഇഡി കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ ഹർജിയിലും പറയുന്നു.
എന്നാൽ പ്രഥമദൃഷ്ട്യാ വിദേശ നാണ്യവിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാലബോണ്ടു വഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇഡി ആവശ്യപ്പെടുന്നു.