തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും തടയാനുള്ള എൻഡിപിഎസ് കേന്ദ്രനിയമം ഭേദഗതി ചെയ്യാനുള്ള ശിപാർശ കേന്ദ്രസർക്കാരിനു നൽകിയതായി മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. നിലവിൽ കേന്ദ്രനിയമപ്രകാരം കൈവശം വയ്ക്കാവുന്ന ലഹരിമരുന്നിന്റെ അളവ് സ്മാൾ, മീഡിയം, കൊമേഴ്സ്യൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ്.
ഒരു കിലോ വരെ കഞ്ചാവ് കൈവശം വച്ചാലും ജാമ്യം ലഭിക്കും. ഇവർ ജാമ്യത്തിലിറങ്ങി കുറ്റകൃത്യം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കൈവശം വയ്ക്കാവുന്ന അളവുകൾ പുന:പരിശോധിച്ച് നിയമ ഭേദഗതിക്ക് ശിപാർശ ചെയ്തത്. കേന്ദ്രവിഷയമായതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമം നിർമിക്കാനാവില്ല.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കുറ്റകൃത്യം ആവർത്തിച്ചാൽ എൻഡിപിഎസ് ആക്ടിലെ 31(എ) വകുപ്പ് പ്രകാരം പരമാവധി ശിക്ഷയുടെ ഒന്നര ഇരട്ടി അധികമായി നൽകാം. വാണിജ്യ ആവശ്യത്തിനു ലഹരിമരുന്ന് കൈവശം വയ്ക്കുന്നത് വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ്.
മയക്കുമരുന്ന് പ്രതികളുടെ ഡാറ്റാബേസ് എക്സൈസ് തയാറാക്കി. പ്രതികൾ കുട്ടികൾക്കെതിരേ ഉപദ്രവം നടത്തിയാൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം കേസെടുക്കും. എക്സൈസ് ഉദ്യോഗസ്ഥർക്കു കൂടി ഈ അധികാരം നൽകണമെന്ന എക്സൈസ് കമ്മിഷണറുടെ ശിപാർശ സർക്കാരിന്റെ പരിഗണനയിലാണ്.
പോലീസും എക്സൈസും പരസ്പരം വിവരങ്ങൾ കൈമാറി സംയുക്ത പരിശോധനകൾ നടത്തുന്നുണ്ടെന്നും വടകരയിൽ എട്ടാംക്ലാസുകാരിയെ മയക്കുമരുന്ന് മാഫിയ കാരിയറാക്കി മാറ്റിയതിനെക്കുറിച്ച് പോലീസും എക്സൈസും അന്വേഷിച്ച് ശക്തമായ നടപടിയെടുക്കുമെന്നും കെ.പി.മോഹനന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഒരു കിലോ വരെ കഞ്ചാവ് കൈവശം വച്ചാലും ജാമ്യം ലഭിക്കും. ഇവർ ജാമ്യത്തിലിറങ്ങി കുറ്റകൃത്യം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കൈവശം വയ്ക്കാവുന്ന അളവുകൾ പുന:പരിശോധിച്ച് നിയമ ഭേദഗതിക്ക് ശിപാർശ ചെയ്തത്. കേന്ദ്രവിഷയമായതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമം നിർമിക്കാനാവില്ല.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കുറ്റകൃത്യം ആവർത്തിച്ചാൽ എൻഡിപിഎസ് ആക്ടിലെ 31(എ) വകുപ്പ് പ്രകാരം പരമാവധി ശിക്ഷയുടെ ഒന്നര ഇരട്ടി അധികമായി നൽകാം. വാണിജ്യ ആവശ്യത്തിനു ലഹരിമരുന്ന് കൈവശം വയ്ക്കുന്നത് വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ്.
മയക്കുമരുന്ന് പ്രതികളുടെ ഡാറ്റാബേസ് എക്സൈസ് തയാറാക്കി. പ്രതികൾ കുട്ടികൾക്കെതിരേ ഉപദ്രവം നടത്തിയാൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം കേസെടുക്കും. എക്സൈസ് ഉദ്യോഗസ്ഥർക്കു കൂടി ഈ അധികാരം നൽകണമെന്ന എക്സൈസ് കമ്മിഷണറുടെ ശിപാർശ സർക്കാരിന്റെ പരിഗണനയിലാണ്.
പോലീസും എക്സൈസും പരസ്പരം വിവരങ്ങൾ കൈമാറി സംയുക്ത പരിശോധനകൾ നടത്തുന്നുണ്ടെന്നും വടകരയിൽ എട്ടാംക്ലാസുകാരിയെ മയക്കുമരുന്ന് മാഫിയ കാരിയറാക്കി മാറ്റിയതിനെക്കുറിച്ച് പോലീസും എക്സൈസും അന്വേഷിച്ച് ശക്തമായ നടപടിയെടുക്കുമെന്നും കെ.പി.മോഹനന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.