അമ്പലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പിന്നീട് യുവതിയും മരിച്ചതിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി സമരവേദിയായി മാറി. അമ്മയും കുഞ്ഞും ഒരേ സമയം മരിച്ചതാണെന്ന വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്.
ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുല്‍ സലാം ഇടപെട്ട് ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ (22) യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ചതായി വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ട്രോമാക്കെയറിലായിരുന്ന അപര്‍ണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.
ചൊവ്വാഴ്ച വൈകിട്ട് നവജാത ശിശു മരിച്ച നിമിഷം മുതൽ ആശുപത്രിയും പരിസരവും സംഘർഷഭൂമിയായി. അപർണയെ ചികിത്സിച്ച ഡോ. തങ്കു കോശിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രാവിലെ മുതൽ പ്രതിഷേധിച്ചു.
പോലീസ് കേസെടുത്തു
അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസ്. അശ്രദ്ധ മരണത്തിനാണ് കേസ് എടുത്തതെന്ന് അമ്പലപ്പുഴ സിഐ ദ്വിജേഷ് പറഞ്ഞു.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (22), അവർ പ്രസവിച്ച പെൺകുഞ്ഞ് എന്നിവർ മരിച്ച സംഭവമാണ് മെഡിക്കൽ കോളജാശുപത്രി അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണം. അതേസമയം അമ്മയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം നടപടി പ്രതിഷേധത്തിനിടയിലും ബുധനാഴ്ച വൈകിട്ടോടെ പൂർത്തിയായി.
ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുല്‍ സലാം ഇടപെട്ട് ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ (22) യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ചതായി വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ട്രോമാക്കെയറിലായിരുന്ന അപര്‍ണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.
ചൊവ്വാഴ്ച വൈകിട്ട് നവജാത ശിശു മരിച്ച നിമിഷം മുതൽ ആശുപത്രിയും പരിസരവും സംഘർഷഭൂമിയായി. അപർണയെ ചികിത്സിച്ച ഡോ. തങ്കു കോശിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രാവിലെ മുതൽ പ്രതിഷേധിച്ചു.
പോലീസ് കേസെടുത്തു
അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസ്. അശ്രദ്ധ മരണത്തിനാണ് കേസ് എടുത്തതെന്ന് അമ്പലപ്പുഴ സിഐ ദ്വിജേഷ് പറഞ്ഞു.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (22), അവർ പ്രസവിച്ച പെൺകുഞ്ഞ് എന്നിവർ മരിച്ച സംഭവമാണ് മെഡിക്കൽ കോളജാശുപത്രി അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണം. അതേസമയം അമ്മയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം നടപടി പ്രതിഷേധത്തിനിടയിലും ബുധനാഴ്ച വൈകിട്ടോടെ പൂർത്തിയായി.