ഫാ. സിജോ കണ്ണന്പുഴ ഒഎം
ക്രിസ്തുവിനെ അന്ന്വേഷിച്ചിറങ്ങിയവർക്ക് പൊതുവായ ഒരു സ്വഭാവം ഉണ്ടായിരുന്നു. അവർ അനിവാര്യമായ ഉപേക്ഷകളിലൂടെ കടന്നുപോയവരായിരുന്നു. ‘നിങ്ങൾ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ’ എന്നാവശ്യപ്പെട്ടവൻ വിസ്തൃതമായ വാതിലുകൾ ഉപേക്ഷിക്കാൻ തന്നെയാണ് ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ കണ്ടെത്തിയവരിൽ ഉപേക്ഷകളെ ഉപാസിച്ചവരല്ലാതായി ആരുണ്ട്? ‘ഞങ്ങൾ വള്ളവും വലയും മാത്രമല്ല എല്ലാം ഉപേക്ഷിച്ചു’ വന്നിരിക്കുന്നു’ എന്ന് ശിഷ്യർ പറയുന്നത് കേൾക്കുന്നില്ലേ? തന്റെ തണുപ്പകറ്റാനുള്ള, നാണയത്തുട്ടുകൾ സൂക്ഷിച്ചുവയ്ക്കാനുള്ള, ഭിക്ഷ യാചിക്കാനുള്ള, പുറങ്കുപ്പായം ഉപേക്ഷിച്ച ബർത്തിമേയൂസും പാപത്തിലേക്ക് മറ്റുള്ളവരെ ആകർഷിക്കുന്ന ലേപനം സൂക്ഷിച്ച വെങ്കലഭരണി ഉപേക്ഷിച്ച പാപിനിയും വഞ്ചിച്ചും ബലം പ്രയോഗിച്ചും സ്വന്തമാക്കിയതാകാൻ സാധ്യതയുള്ള സമ്പത്ത് വിട്ടുകൊടുത്ത സക്കേവൂസും അമ്മയുടെ കരുതലിന്റെ ഗന്ധമുള്ള പൊതിച്ചോറ് ഉപേക്ഷിച്ച ബാലനും എല്ലാം ക്രിസ്തുവിനെ കണ്ടെത്തിയവരുടെ പ്രമുഖരിൽ ഉദാഹരണങ്ങളാണ്.
ക്രിസ്തുവിനെ പിഞ്ചെല്ലുന്നവരുടെ ആദ്യപടി ഈ ഉപേക്ഷകളാണ്. കൈയിലും മനസിലും ഹൃദയത്തിലുമുള്ളവയെ ഉപേക്ഷിക്കുമ്പോൾ മാത്രമേ അവിടേക്ക് ക്രിസ്തുവിനെ ആവാഹിക്കാൻ കഴിയൂ. നിറഞ്ഞിരിക്കുന്ന കുപ്പിയിലേക്ക് പിന്നെയും വെള്ളം നിറയ്ക്കാൻ കഴിയില്ലല്ലോ. ലൗകികതയുടെ സുഖങ്ങളെല്ലാം ഉപേക്ഷിച്ച് മരുഭൂമിയിലും ഗുഹകളിലും ദൈവന്വേഷണത്തിലും പ്രാർത്ഥനയിലും കഴിഞ്ഞ താപസപിതാക്കന്മാരുടെ പിന്തുടർച്ചയാണ് പിതാവിന്റെ വസ്ത്രംപോലുമുപേക്ഷിച്ച് ദിഗംബരനായ ഫ്രാൻസിസ്. സ്വന്തം ഇടവും ഭവനവും പ്രിയപ്പെട്ടവരും ജോലിയും എല്ലാമുപേക്ഷിച്ച് ക്രിസ്തു കാണിച്ച ദിക്കുകളിലേക്ക് അവനെ മാത്രം സ്വന്തമാക്കി കടന്നു ചെന്ന എത്ര വിശുദ്ധരായ മിഷനറിമാരാണ് ഈ സഭയെ സ്വന്തം രക്തം നൽകിയും വളർത്തിയത്?
ദൂരെ നിന്നു മൂന്നു ജ്ഞാനികൾ എത്തുകയാണ്, പുൽക്കൂട്ടിൽ ജനിച്ച ക്രിസ്തുവിനെ വണങ്ങാൻ. ഈ യാത്രയിൽ അവരുടെ ഉപേക്ഷകൾ എത്ര തീവ്രമാണ്? ഭാഷയും ദിക്കുമറിയാതെ, സംസ്കാരവും സാഹചര്യങ്ങളുമറിയാതെ മൂന്നുപേർ രക്ഷകനെ കാണണമെന്ന ഒറ്റയാഗ്രഹത്തിൽ ഇറങ്ങിത്തിരിക്കുകയാണ്.
തിരികെ എപ്പോൾ ചെല്ലുമെന്നും എങ്ങനെ യാത്ര അവസാനിക്കുമെന്നും അവർക്കറിയില്ല. അപകടങ്ങൾ പതിയിരിക്കുന്ന വഴിയും അനുകൂലമല്ലാത്ത ചുറ്റുപാടുകളും അവരുടെ യാത്രയെ കഠിനമാക്കുന്നുണ്ട്. രക്തം കട്ടപിടിപ്പിക്കുന്ന തണുപ്പ്. എന്തെല്ലാം വിഘ്നങ്ങളെ എതിർത്തുതോല്പിച്ചാണ് അവരവിടെയെത്തിയത്? ചില വിശുദ്ധമായ ആഗ്രഹങ്ങൾ മനസിൽ അഗ്നിയായിമാറുമ്പോൾ ചുറ്റുമുള്ള പ്രതിബന്ധങ്ങൾ ഇന്ധനമാകും.
ഒന്നും ഉപേക്ഷിക്കാതെയും നഷ്ടപ്പെടുത്താതെയും ക്രിസ്തുവിനെ സ്വന്തമാക്കാം എന്നുകരുതേണ്ട. ഹൃദയത്തോടു ചേർത്തുപിടിച്ച ചിലതെല്ലാം ബലിക്കല്ലിൽ എറിഞ്ഞുടയ്ക്കാതെ ക്രിസ്തു നിനക്ക് സമീപസ്ഥനാകില്ല. കാരണം അവൻ നിന്റെ കാലിത്തൊഴുത്തിലേക്കു വരാൻ സന്നദ്ധനാണ്, അവിടം അവനുവേണ്ടിമാത്രമായി നീ മാറ്റിവയ്ക്കുമെങ്കിൽ.
ക്രിസ്തുവിനെ അന്ന്വേഷിച്ചിറങ്ങിയവർക്ക് പൊതുവായ ഒരു സ്വഭാവം ഉണ്ടായിരുന്നു. അവർ അനിവാര്യമായ ഉപേക്ഷകളിലൂടെ കടന്നുപോയവരായിരുന്നു. ‘നിങ്ങൾ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ’ എന്നാവശ്യപ്പെട്ടവൻ വിസ്തൃതമായ വാതിലുകൾ ഉപേക്ഷിക്കാൻ തന്നെയാണ് ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ കണ്ടെത്തിയവരിൽ ഉപേക്ഷകളെ ഉപാസിച്ചവരല്ലാതായി ആരുണ്ട്? ‘ഞങ്ങൾ വള്ളവും വലയും മാത്രമല്ല എല്ലാം ഉപേക്ഷിച്ചു’ വന്നിരിക്കുന്നു’ എന്ന് ശിഷ്യർ പറയുന്നത് കേൾക്കുന്നില്ലേ? തന്റെ തണുപ്പകറ്റാനുള്ള, നാണയത്തുട്ടുകൾ സൂക്ഷിച്ചുവയ്ക്കാനുള്ള, ഭിക്ഷ യാചിക്കാനുള്ള, പുറങ്കുപ്പായം ഉപേക്ഷിച്ച ബർത്തിമേയൂസും പാപത്തിലേക്ക് മറ്റുള്ളവരെ ആകർഷിക്കുന്ന ലേപനം സൂക്ഷിച്ച വെങ്കലഭരണി ഉപേക്ഷിച്ച പാപിനിയും വഞ്ചിച്ചും ബലം പ്രയോഗിച്ചും സ്വന്തമാക്കിയതാകാൻ സാധ്യതയുള്ള സമ്പത്ത് വിട്ടുകൊടുത്ത സക്കേവൂസും അമ്മയുടെ കരുതലിന്റെ ഗന്ധമുള്ള പൊതിച്ചോറ് ഉപേക്ഷിച്ച ബാലനും എല്ലാം ക്രിസ്തുവിനെ കണ്ടെത്തിയവരുടെ പ്രമുഖരിൽ ഉദാഹരണങ്ങളാണ്.
ക്രിസ്തുവിനെ പിഞ്ചെല്ലുന്നവരുടെ ആദ്യപടി ഈ ഉപേക്ഷകളാണ്. കൈയിലും മനസിലും ഹൃദയത്തിലുമുള്ളവയെ ഉപേക്ഷിക്കുമ്പോൾ മാത്രമേ അവിടേക്ക് ക്രിസ്തുവിനെ ആവാഹിക്കാൻ കഴിയൂ. നിറഞ്ഞിരിക്കുന്ന കുപ്പിയിലേക്ക് പിന്നെയും വെള്ളം നിറയ്ക്കാൻ കഴിയില്ലല്ലോ. ലൗകികതയുടെ സുഖങ്ങളെല്ലാം ഉപേക്ഷിച്ച് മരുഭൂമിയിലും ഗുഹകളിലും ദൈവന്വേഷണത്തിലും പ്രാർത്ഥനയിലും കഴിഞ്ഞ താപസപിതാക്കന്മാരുടെ പിന്തുടർച്ചയാണ് പിതാവിന്റെ വസ്ത്രംപോലുമുപേക്ഷിച്ച് ദിഗംബരനായ ഫ്രാൻസിസ്. സ്വന്തം ഇടവും ഭവനവും പ്രിയപ്പെട്ടവരും ജോലിയും എല്ലാമുപേക്ഷിച്ച് ക്രിസ്തു കാണിച്ച ദിക്കുകളിലേക്ക് അവനെ മാത്രം സ്വന്തമാക്കി കടന്നു ചെന്ന എത്ര വിശുദ്ധരായ മിഷനറിമാരാണ് ഈ സഭയെ സ്വന്തം രക്തം നൽകിയും വളർത്തിയത്?
ദൂരെ നിന്നു മൂന്നു ജ്ഞാനികൾ എത്തുകയാണ്, പുൽക്കൂട്ടിൽ ജനിച്ച ക്രിസ്തുവിനെ വണങ്ങാൻ. ഈ യാത്രയിൽ അവരുടെ ഉപേക്ഷകൾ എത്ര തീവ്രമാണ്? ഭാഷയും ദിക്കുമറിയാതെ, സംസ്കാരവും സാഹചര്യങ്ങളുമറിയാതെ മൂന്നുപേർ രക്ഷകനെ കാണണമെന്ന ഒറ്റയാഗ്രഹത്തിൽ ഇറങ്ങിത്തിരിക്കുകയാണ്.
തിരികെ എപ്പോൾ ചെല്ലുമെന്നും എങ്ങനെ യാത്ര അവസാനിക്കുമെന്നും അവർക്കറിയില്ല. അപകടങ്ങൾ പതിയിരിക്കുന്ന വഴിയും അനുകൂലമല്ലാത്ത ചുറ്റുപാടുകളും അവരുടെ യാത്രയെ കഠിനമാക്കുന്നുണ്ട്. രക്തം കട്ടപിടിപ്പിക്കുന്ന തണുപ്പ്. എന്തെല്ലാം വിഘ്നങ്ങളെ എതിർത്തുതോല്പിച്ചാണ് അവരവിടെയെത്തിയത്? ചില വിശുദ്ധമായ ആഗ്രഹങ്ങൾ മനസിൽ അഗ്നിയായിമാറുമ്പോൾ ചുറ്റുമുള്ള പ്രതിബന്ധങ്ങൾ ഇന്ധനമാകും.
ഒന്നും ഉപേക്ഷിക്കാതെയും നഷ്ടപ്പെടുത്താതെയും ക്രിസ്തുവിനെ സ്വന്തമാക്കാം എന്നുകരുതേണ്ട. ഹൃദയത്തോടു ചേർത്തുപിടിച്ച ചിലതെല്ലാം ബലിക്കല്ലിൽ എറിഞ്ഞുടയ്ക്കാതെ ക്രിസ്തു നിനക്ക് സമീപസ്ഥനാകില്ല. കാരണം അവൻ നിന്റെ കാലിത്തൊഴുത്തിലേക്കു വരാൻ സന്നദ്ധനാണ്, അവിടം അവനുവേണ്ടിമാത്രമായി നീ മാറ്റിവയ്ക്കുമെങ്കിൽ.