സാബു ജോണ്
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ മാറ്റുന്ന ഭേദഗതി ബില്ലിന്റെ അവതരണഘട്ടം മുതൽ സഭയിൽ കൂട്ടപ്പൊരിച്ചിലായിരുന്നു. ഗവർണറെ നേരിട്ട് എതിർക്കാതെ ഒഴിവാക്കാൻ ശ്രമിക്കുന്ന ഭരണപക്ഷവും ഗവർണറെയും ബില്ലിനെയും എതിർക്കുന്ന പ്രതിപക്ഷവും തമ്മിലുള്ള പോരിൽ ആരു മുന്നിലെത്തി എന്നു പറയാൻ എളുപ്പമല്ല.
ഫാസിസത്തിന്റെ കടന്നു കയറ്റവും സംഘപരിവാർ അജൻഡകളും വിമോചന സമരവുമെല്ലാം ഭരണപക്ഷത്തു നിന്നു പ്രസംഗിച്ചവർ വിശകലനം ചെയ്തപ്പോൾ സർവകലാശാലകളിലെ കാവിവത്കരണം പോലെ തന്നെ കമ്യൂണിസ്റ്റ് വത്കരണത്തെയും തങ്ങൾ എതിർക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ബില്ലവതരിപ്പിക്കുന്നതിനു മുന്പ് തടസവാദങ്ങൾ ഉന്നയിച്ചതു മുതൽ ഭരണപക്ഷവും പ്രതിപക്ഷവും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. സഭ പാസാക്കി അയച്ചാലും ഗവർണറുടെ അനുമതി ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു ബില്ലിനു വേണ്ടിയായിരുന്നു ഈ കൂട്ടപ്പൊരിച്ചിലൊക്കെ അരങ്ങേറിയത് എന്നതു മറ്റൊരു വശം.
ചർച്ച പൂർത്തിയായി മറുപടി പറയാനെഴുന്നേറ്റ നിയമമന്ത്രി പി. രാജീവ് പ്രതിപക്ഷത്തോട് ഒറ്റചോദ്യം: ഗവർണർ ചാൻസലർ സ്ഥാനത്തു തുടരണോ വേണ്ടയോ? നിങ്ങൾ നിലപാടു വ്യക്തമാക്കുക. ഗവർണറെ മാറ്റുന്നതിൽ തങ്ങൾക്കു വിരോധമൊന്നുമില്ലെന്നു പ്രതിപക്ഷ നേതാവ്. എങ്കിൽ ബില്ലിനെ പിന്തുണയ്ക്കരുതോ എന്നായി മന്ത്രി. ഗവർണർക്കു പകരമുള്ള സംവിധാനത്തിന്റെ കാര്യത്തിൽ യോജിപ്പില്ലെന്നായി പ്രതിപക്ഷ നേതാവ്.
ബിൽ സബ്ജക്ട് കമ്മിറ്റിയിൽ വരുന്പോൾ അക്കാര്യം ചർച്ച ചെയ്യാമെന്നായി മന്ത്രി. ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ ബിൽ തയാറാക്കുന്നതിനു മുന്പ് പ്രതിപക്ഷവുമായി എന്തുകൊണ്ട ു ചർച്ച ചെയ്തില്ലെന്നു സതീശൻ ചോദിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ബദൽ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുമായിരുന്നു എന്നും സതീശൻ പറഞ്ഞു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഒഴിയാമെന്നു ഗവർണർ സ്വമേധയാ പറഞ്ഞപ്പോൾ, അതു പാടില്ലെന്നു വാദിച്ചവരാണു പ്രതിപക്ഷമെന്നു മന്ത്രി രാജീവ് പറഞ്ഞു. അന്നു ഗവർണറുടെ അടുത്തു പോയി കാലു പിടിച്ചു ചാൻസലർ പദവി ഒഴിയരുതെന്നു പറഞ്ഞതു നിങ്ങളല്ലേ എന്നു സതീശൻ തിരിച്ചു ചോദിച്ചു. പശ്ചിമബംഗാളിൽ ചെയ്തതു പോലെ ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ ധൈര്യമുണ്ടേ ാ എന്നു മുസ്്ലിംലീഗിലെ എൻ. ഷംസുദ്ദീൻ മുന്പു നിയമസഭയിൽ വെല്ലുവിളിച്ച കാര്യം മന്ത്രി ഓർമിപ്പിച്ചു. ഇപ്പോൾ ഷംസുദ്ദീനെയും ലീഗുകാരെയും സഭയിൽ കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഗവർണർ വിഷയത്തിൽ യുഡിഎഫിൽ രണ്ട് അഭിപ്രായമുണ്ടെന്നു വരുത്തി തീർക്കാനായിരുന്നു മന്ത്രിയുടെ ശ്രമം.
മുന്പു ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം താൻ അവതരിപ്പിച്ചപ്പോൾ ഗവർണർക്ക് ഒപ്പമായിരുന്നു ഭരണപക്ഷവും സർക്കാരും എന്നു രമേശ് ചെന്നിത്തല ഓർമപ്പെടുത്തി.
സർവകലാശാലകളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനാണു ഗവർണറെ മാറ്റി വേറെ ചാൻസലർമാരെ നിയമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലറായുള്ള മല്ലിക സാരാഭായിയുടെ നിയമനം ആയിരുന്നു ഇതിനുള്ള മറുപടി.
ബില്ലവതരണത്തിനു മുന്പ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ടി. സിദ്ദിഖ് എന്നിവർ ബില്ല് പരിഗണിക്കുന്നതിനെതിരേ തടസവാദങ്ങൾ ഉന്നയിച്ചു. മന്ത്രി പി. രാജീവിന്റെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ എ.എൻ. ഷംസീർ തടസവാദങ്ങൾ തള്ളി ബില്ലവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.
തടസവാദം ഉന്നയിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വിമർശനങ്ങളിലേക്കു കടന്നപ്പോൾ ക്രമപ്രശ്നം വിട്ടു സംസാരിക്കുന്നു എന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് സതീശനു പിടിച്ചില്ല. സ്പീക്കർ നിയന്ത്രിച്ചാൽ അംഗീകരിക്കാമെന്നും ചെയറിൽ നിന്നിറങ്ങി മന്ത്രിയായ ആൾ നിയന്ത്രിക്കാൻ ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞത് ഭരണപക്ഷത്തു നിന്നു ബഹളത്തിനു കാരണമായി.
മന്ത്രിയും പ്രതിപക്ഷവും ഒരു വേള ചോദ്യോത്തരം പോലെ അടിയും മറുപടിയുമായി മുന്നോട്ടു പോയപ്പോൾ സ്പീക്കറുടെ ഇടപെടൽ കൗതുകമായി. അംഗങ്ങൾ ചെയറിനെ നോക്കി സംസാരിക്കണമെന്നും അല്ലെങ്കിൽ പിന്നെ താൻ ഈ സീറ്റിലിരുന്നു സമയം കളയേണ്ട തില്ലല്ലോ എന്നുമായിരുന്നു സ്പീക്കറുടെ കമന്റ്. വീണ്ട ും ഒരിക്കൽ കൂടി ഷംസീർ ഇത് ആവർത്തിച്ചു. ആറര കൊല്ലം നിയമസഭാംഗമായിരുന്നപ്പോഴും താൻ പരമാവധി സ്പീക്കറെ നോക്കിയാണു പ്രസംഗിച്ചതെന്നു ഷംസീർ പറഞ്ഞപ്പോൾ കൂട്ടച്ചിരി ഉയർന്നു. അതിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമുണ്ട ായിരുന്നില്ല.
വിലക്കയറ്റം ചൂണ്ട ിക്കാട്ടി ടി.വി. ഇബ്രാഹിം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും ഒരു ദയയുമില്ലാതെയാണു മന്ത്രി ജി.ആർ. അനിൽ അടിയന്തരപ്രമേയ നീക്കത്തെ നേരിട്ടത്.
വസ്തുതകൾ മനസിലാക്കാതെ പഴയ ഏതോ അടിയന്തരപ്രമേയ നോട്ടീസ് അതേപടി എടുത്തു നൽകിയതാണെന്നായിരുന്നു അനിലിന്റെ പരിഹാസം. മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിൽ കാര്യമായ വിലക്കയറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭ കണ്ട ഏറ്റവും വലിയ തമാശ എന്നായിരുന്നു ടി.വി. ഇബ്രാഹിമിന്റെ മറുപടി.
രാവില ചോദ്യോത്തരവേളയിൽ മന്ത്രി നൽകിയ മറുപടിയിൽ വില കൂടിയതായി പറയുന്നുണ്ടെ ന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷത്തെ പുച്ഛിച്ചും അവഹേളിച്ചുമല്ല മറുപടി പറയേണ്ട തെന്നും വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ മന്ത്രിയെ ഓർമിപ്പിച്ചു.
സർവകലാശാല ഭേദഗതി ബില്ലിനു ശേഷം മൂന്നു ബില്ലുകൾ കൂടി അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ശേഷമാണു സഭ പിരിഞ്ഞത്.
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ മാറ്റുന്ന ഭേദഗതി ബില്ലിന്റെ അവതരണഘട്ടം മുതൽ സഭയിൽ കൂട്ടപ്പൊരിച്ചിലായിരുന്നു. ഗവർണറെ നേരിട്ട് എതിർക്കാതെ ഒഴിവാക്കാൻ ശ്രമിക്കുന്ന ഭരണപക്ഷവും ഗവർണറെയും ബില്ലിനെയും എതിർക്കുന്ന പ്രതിപക്ഷവും തമ്മിലുള്ള പോരിൽ ആരു മുന്നിലെത്തി എന്നു പറയാൻ എളുപ്പമല്ല.
ഫാസിസത്തിന്റെ കടന്നു കയറ്റവും സംഘപരിവാർ അജൻഡകളും വിമോചന സമരവുമെല്ലാം ഭരണപക്ഷത്തു നിന്നു പ്രസംഗിച്ചവർ വിശകലനം ചെയ്തപ്പോൾ സർവകലാശാലകളിലെ കാവിവത്കരണം പോലെ തന്നെ കമ്യൂണിസ്റ്റ് വത്കരണത്തെയും തങ്ങൾ എതിർക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ബില്ലവതരിപ്പിക്കുന്നതിനു മുന്പ് തടസവാദങ്ങൾ ഉന്നയിച്ചതു മുതൽ ഭരണപക്ഷവും പ്രതിപക്ഷവും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. സഭ പാസാക്കി അയച്ചാലും ഗവർണറുടെ അനുമതി ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു ബില്ലിനു വേണ്ടിയായിരുന്നു ഈ കൂട്ടപ്പൊരിച്ചിലൊക്കെ അരങ്ങേറിയത് എന്നതു മറ്റൊരു വശം.
ചർച്ച പൂർത്തിയായി മറുപടി പറയാനെഴുന്നേറ്റ നിയമമന്ത്രി പി. രാജീവ് പ്രതിപക്ഷത്തോട് ഒറ്റചോദ്യം: ഗവർണർ ചാൻസലർ സ്ഥാനത്തു തുടരണോ വേണ്ടയോ? നിങ്ങൾ നിലപാടു വ്യക്തമാക്കുക. ഗവർണറെ മാറ്റുന്നതിൽ തങ്ങൾക്കു വിരോധമൊന്നുമില്ലെന്നു പ്രതിപക്ഷ നേതാവ്. എങ്കിൽ ബില്ലിനെ പിന്തുണയ്ക്കരുതോ എന്നായി മന്ത്രി. ഗവർണർക്കു പകരമുള്ള സംവിധാനത്തിന്റെ കാര്യത്തിൽ യോജിപ്പില്ലെന്നായി പ്രതിപക്ഷ നേതാവ്.
ബിൽ സബ്ജക്ട് കമ്മിറ്റിയിൽ വരുന്പോൾ അക്കാര്യം ചർച്ച ചെയ്യാമെന്നായി മന്ത്രി. ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ ബിൽ തയാറാക്കുന്നതിനു മുന്പ് പ്രതിപക്ഷവുമായി എന്തുകൊണ്ട ു ചർച്ച ചെയ്തില്ലെന്നു സതീശൻ ചോദിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ബദൽ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുമായിരുന്നു എന്നും സതീശൻ പറഞ്ഞു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഒഴിയാമെന്നു ഗവർണർ സ്വമേധയാ പറഞ്ഞപ്പോൾ, അതു പാടില്ലെന്നു വാദിച്ചവരാണു പ്രതിപക്ഷമെന്നു മന്ത്രി രാജീവ് പറഞ്ഞു. അന്നു ഗവർണറുടെ അടുത്തു പോയി കാലു പിടിച്ചു ചാൻസലർ പദവി ഒഴിയരുതെന്നു പറഞ്ഞതു നിങ്ങളല്ലേ എന്നു സതീശൻ തിരിച്ചു ചോദിച്ചു. പശ്ചിമബംഗാളിൽ ചെയ്തതു പോലെ ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ ധൈര്യമുണ്ടേ ാ എന്നു മുസ്്ലിംലീഗിലെ എൻ. ഷംസുദ്ദീൻ മുന്പു നിയമസഭയിൽ വെല്ലുവിളിച്ച കാര്യം മന്ത്രി ഓർമിപ്പിച്ചു. ഇപ്പോൾ ഷംസുദ്ദീനെയും ലീഗുകാരെയും സഭയിൽ കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഗവർണർ വിഷയത്തിൽ യുഡിഎഫിൽ രണ്ട് അഭിപ്രായമുണ്ടെന്നു വരുത്തി തീർക്കാനായിരുന്നു മന്ത്രിയുടെ ശ്രമം.
മുന്പു ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം താൻ അവതരിപ്പിച്ചപ്പോൾ ഗവർണർക്ക് ഒപ്പമായിരുന്നു ഭരണപക്ഷവും സർക്കാരും എന്നു രമേശ് ചെന്നിത്തല ഓർമപ്പെടുത്തി.
സർവകലാശാലകളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനാണു ഗവർണറെ മാറ്റി വേറെ ചാൻസലർമാരെ നിയമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലറായുള്ള മല്ലിക സാരാഭായിയുടെ നിയമനം ആയിരുന്നു ഇതിനുള്ള മറുപടി.
ബില്ലവതരണത്തിനു മുന്പ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ടി. സിദ്ദിഖ് എന്നിവർ ബില്ല് പരിഗണിക്കുന്നതിനെതിരേ തടസവാദങ്ങൾ ഉന്നയിച്ചു. മന്ത്രി പി. രാജീവിന്റെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ എ.എൻ. ഷംസീർ തടസവാദങ്ങൾ തള്ളി ബില്ലവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.
തടസവാദം ഉന്നയിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വിമർശനങ്ങളിലേക്കു കടന്നപ്പോൾ ക്രമപ്രശ്നം വിട്ടു സംസാരിക്കുന്നു എന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് സതീശനു പിടിച്ചില്ല. സ്പീക്കർ നിയന്ത്രിച്ചാൽ അംഗീകരിക്കാമെന്നും ചെയറിൽ നിന്നിറങ്ങി മന്ത്രിയായ ആൾ നിയന്ത്രിക്കാൻ ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞത് ഭരണപക്ഷത്തു നിന്നു ബഹളത്തിനു കാരണമായി.
മന്ത്രിയും പ്രതിപക്ഷവും ഒരു വേള ചോദ്യോത്തരം പോലെ അടിയും മറുപടിയുമായി മുന്നോട്ടു പോയപ്പോൾ സ്പീക്കറുടെ ഇടപെടൽ കൗതുകമായി. അംഗങ്ങൾ ചെയറിനെ നോക്കി സംസാരിക്കണമെന്നും അല്ലെങ്കിൽ പിന്നെ താൻ ഈ സീറ്റിലിരുന്നു സമയം കളയേണ്ട തില്ലല്ലോ എന്നുമായിരുന്നു സ്പീക്കറുടെ കമന്റ്. വീണ്ട ും ഒരിക്കൽ കൂടി ഷംസീർ ഇത് ആവർത്തിച്ചു. ആറര കൊല്ലം നിയമസഭാംഗമായിരുന്നപ്പോഴും താൻ പരമാവധി സ്പീക്കറെ നോക്കിയാണു പ്രസംഗിച്ചതെന്നു ഷംസീർ പറഞ്ഞപ്പോൾ കൂട്ടച്ചിരി ഉയർന്നു. അതിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമുണ്ട ായിരുന്നില്ല.
വിലക്കയറ്റം ചൂണ്ട ിക്കാട്ടി ടി.വി. ഇബ്രാഹിം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും ഒരു ദയയുമില്ലാതെയാണു മന്ത്രി ജി.ആർ. അനിൽ അടിയന്തരപ്രമേയ നീക്കത്തെ നേരിട്ടത്.
വസ്തുതകൾ മനസിലാക്കാതെ പഴയ ഏതോ അടിയന്തരപ്രമേയ നോട്ടീസ് അതേപടി എടുത്തു നൽകിയതാണെന്നായിരുന്നു അനിലിന്റെ പരിഹാസം. മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിൽ കാര്യമായ വിലക്കയറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭ കണ്ട ഏറ്റവും വലിയ തമാശ എന്നായിരുന്നു ടി.വി. ഇബ്രാഹിമിന്റെ മറുപടി.
രാവില ചോദ്യോത്തരവേളയിൽ മന്ത്രി നൽകിയ മറുപടിയിൽ വില കൂടിയതായി പറയുന്നുണ്ടെ ന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷത്തെ പുച്ഛിച്ചും അവഹേളിച്ചുമല്ല മറുപടി പറയേണ്ട തെന്നും വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ മന്ത്രിയെ ഓർമിപ്പിച്ചു.
സർവകലാശാല ഭേദഗതി ബില്ലിനു ശേഷം മൂന്നു ബില്ലുകൾ കൂടി അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ശേഷമാണു സഭ പിരിഞ്ഞത്.