തിരുവനന്തപുരം: അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കു വിപണിയിൽ കൃത്രിമ വിലക്കയറ്റവും കരിഞ്ചന്തയും വ്യാപകമായി ജനം നട്ടം തിരിയുന്പോഴും സർക്കാർ നിഷ്ക്രിയമെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
പച്ചക്കറി അടക്കമുള്ള സാധനങ്ങൾക്കു വിപണിയിൽ വില ഉയരുന്പോഴും കർഷകരുടെ വിളകൾക്കു വില ലഭിക്കാതെ ഇടനിലക്കാർ ലാഭം കൊയ്യുന്നതിനിടയിലും സംസ്ഥാനത്തെ പൊതു വിതരണ സംവിധാനങ്ങളെ സംസ്ഥാന സർക്കാർ നോക്കുകുത്തിയാക്കി മാറ്റിയെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
വിലക്കയറ്റം രൂക്ഷമായിട്ടും പൊതു വിപണിയിൽ ഇടപെടാനോ ആന്ധ്രയിൽ നിന്ന് അരിയെത്തിക്കാനോ കഴിയാത്ത സർക്കാരും സപ്ലൈകോയും നോക്കുകുത്തിയായി മാറിയെന്നും ടി.വി. ഇബ്രാഹീം ആരോപിച്ചു.
അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
പച്ചക്കറി അടക്കമുള്ള സാധനങ്ങൾക്കു വിപണിയിൽ വില ഉയരുന്പോഴും കർഷകരുടെ വിളകൾക്കു വില ലഭിക്കാതെ ഇടനിലക്കാർ ലാഭം കൊയ്യുന്നതിനിടയിലും സംസ്ഥാനത്തെ പൊതു വിതരണ സംവിധാനങ്ങളെ സംസ്ഥാന സർക്കാർ നോക്കുകുത്തിയാക്കി മാറ്റിയെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
വിലക്കയറ്റം രൂക്ഷമായിട്ടും പൊതു വിപണിയിൽ ഇടപെടാനോ ആന്ധ്രയിൽ നിന്ന് അരിയെത്തിക്കാനോ കഴിയാത്ത സർക്കാരും സപ്ലൈകോയും നോക്കുകുത്തിയായി മാറിയെന്നും ടി.വി. ഇബ്രാഹീം ആരോപിച്ചു.
അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.