തിരുവനന്തപുരം: വിഴിഞ്ഞത്തു പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചതു സർക്കാർ ആണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വിഴിഞ്ഞം വിഷയത്തിൽ അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയും സർക്കാരും തമ്മിൽ ധാരണയിലായിരുന്നു. തുറമുഖ നിർമാണത്തിനു കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദാനി കോടതിയെ സമീപിക്കുന്നതിനു നാലു ദിവസം മുന്പ് ആർച്ച്ബിഷപ്പിനും ബിഷപ്പിനും എതിരേ കേസെടുത്തു.
പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഇത്. ഫാ. തിയഡോഷ്യസിന്റെ പ്രസ്താവനയെ ശക്തമായി എതിർത്തു. എന്നാൽ, അദ്ദേഹം മാപ്പു പറഞ്ഞിട്ടും അത് ആളിക്കത്തിക്കാൻ നിങ്ങൾ ശ്രമിക്കുകയാണ്. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള മാൻഡേറ്റ് ഉപസമിതിക്കു നൽകിയിട്ടില്ല. മുഖ്യമന്ത്രി മുൻകൈയെടുത്തു ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം.
വികസനത്തിന്റെ ഇരകളാണു സമരം ചെയ്യുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. തുറമുഖനിർമാണം നിർത്തിവയ്ക്കാനാകില്ലെന്നു സമരസമിതിക്കാരോടു ഞങ്ങൾ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സമരത്തെ ഞങ്ങൾ പിന്തുണയ്ക്കും- സതീശൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കുവേണ്ടി പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തുടക്കം മുതൽ പദ്ധതിയെ എതിർത്തത് എൽഡിഎഫ് ആണ്. സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സമരക്കാരോടു സംസാരിക്കാത്തതു ലജ്ജാകരമാണ്. വിഴിഞ്ഞം പാക്കേജ് ഉൾപ്പെടെ നടപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നു വന്ന ഗുരുതരവീഴ്ചകളാണു പ്രശ്നങ്ങൾക്കു കാരണമായത്- ചെന്നിത്തല പറഞ്ഞു.
അദാനിയും സർക്കാരും തമ്മിൽ ധാരണയിലായിരുന്നു. തുറമുഖ നിർമാണത്തിനു കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദാനി കോടതിയെ സമീപിക്കുന്നതിനു നാലു ദിവസം മുന്പ് ആർച്ച്ബിഷപ്പിനും ബിഷപ്പിനും എതിരേ കേസെടുത്തു.
പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഇത്. ഫാ. തിയഡോഷ്യസിന്റെ പ്രസ്താവനയെ ശക്തമായി എതിർത്തു. എന്നാൽ, അദ്ദേഹം മാപ്പു പറഞ്ഞിട്ടും അത് ആളിക്കത്തിക്കാൻ നിങ്ങൾ ശ്രമിക്കുകയാണ്. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള മാൻഡേറ്റ് ഉപസമിതിക്കു നൽകിയിട്ടില്ല. മുഖ്യമന്ത്രി മുൻകൈയെടുത്തു ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം.
വികസനത്തിന്റെ ഇരകളാണു സമരം ചെയ്യുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. തുറമുഖനിർമാണം നിർത്തിവയ്ക്കാനാകില്ലെന്നു സമരസമിതിക്കാരോടു ഞങ്ങൾ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സമരത്തെ ഞങ്ങൾ പിന്തുണയ്ക്കും- സതീശൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കുവേണ്ടി പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തുടക്കം മുതൽ പദ്ധതിയെ എതിർത്തത് എൽഡിഎഫ് ആണ്. സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സമരക്കാരോടു സംസാരിക്കാത്തതു ലജ്ജാകരമാണ്. വിഴിഞ്ഞം പാക്കേജ് ഉൾപ്പെടെ നടപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നു വന്ന ഗുരുതരവീഴ്ചകളാണു പ്രശ്നങ്ങൾക്കു കാരണമായത്- ചെന്നിത്തല പറഞ്ഞു.