സാബു ജോണ്
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങളുടെ പേരിൽ പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിനു നോട്ടീസ് പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ, സഭ നിർത്തിവച്ച് അപൂർവമായി മാത്രം സംഭവിക്കുന്ന ചർച്ചയ്ക്ക് സർക്കാർ സമ്മതിക്കുമെന്നു പ്രതിപക്ഷം പോലും പ്രതീക്ഷിച്ചതല്ല.
ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് കാര്യം സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞപ്പോൾത്തന്നെ ചർച്ച നല്ലതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ രണ്ടു മണിക്കൂർ ചർച്ചയ്ക്കുള്ള അരങ്ങൊരുങ്ങി. ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു മണിക്കൂർ ആണ് അടിയന്തരപ്രമേയ ചർച്ച.
വിഴിഞ്ഞത്തെ സംഘർഷവും അക്രമസംഭവങ്ങളുമൊക്കെ സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഭരണപക്ഷത്തെയും സർക്കാരിനെയും വരിഞ്ഞു മുറുക്കുമെന്നു കരുതിയെങ്കിൽ തെറ്റി.
ചർച്ച ചെയ്തു വന്നപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പറഞ്ഞുവച്ചത് ഏറെക്കുറെ ഒരേ കാര്യം. വിഴിഞ്ഞത്തു തുറമുഖം വരണമെന്ന കാര്യത്തിൽ ഇരുപക്ഷത്തിനും യോജിപ്പ്. നിർമാണം നിർത്തിവയ്ക്കണമെന്ന അഭിപ്രായം ഭരണപക്ഷത്തും പ്രതിപക്ഷത്തും ആർക്കുമില്ല. കാര്യങ്ങൾ വഷളാക്കിയതു സർക്കാർ ആണെന്ന ആക്ഷേപം പ്രതിപക്ഷത്തിനുണ്ട്. സമരക്കാർക്കു ബാഹ്യപിന്തുണ ഉണ്ടെന്നു ഭരണപക്ഷവും പറഞ്ഞു. എങ്കിലും തീവ്രനിലപാടെടുത്ത് അന്തരീക്ഷം വഷളാക്കാൻ ആരും മുതിർന്നില്ല.
സമരം തുടങ്ങി ഇത്രനാളായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടു ചർച്ച നടത്തിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. താൻ നേരിട്ട് ഒരു വട്ടം ചർച്ച നടത്തിയിരുന്നു എന്നും ഏതാണ്ട് ഒത്തുതീർപ്പായി എന്നു കരുതിയിട്ട് എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ബാഹ്യശക്തികൾ സമരക്കാർക്കു പിന്നിലുണ്ടെന്ന സംശയം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. എന്നാൽ തീവ്രവാദി, രാജ്യദ്രോഹി തുടങ്ങിയ പരാമർശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നില്ല. അദാനിക്കു വേണ്ടി സർക്കാർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചതിനെത്തുടർന്നാണു വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളുണ്ടാ യതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തെ സമരക്കാരോടു സർക്കാർ തുടക്കത്തിലേ ശത്രുതാപരമായ മനോഭാവം കാട്ടിയെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ടു സ്ഥലം എംഎൽഎകൂടിയായ എം. വിൻസന്റ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ചത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും വിൻസന്റ് ചോദിച്ചു. മത്സ്യത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഗോഡൗണിൽ ഒരു ദിവസം കഴിഞ്ഞുകൂടാൻ മന്ത്രിമാർക്കു കഴിയുമോ എന്നും വിൻസന്റ് ചോദിച്ചു.
തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതായിരുന്നു മുൻ ഫിഷറീസ് മന്ത്രികൂടിയായ സജി ചെറിയാന്റെ നിലപാട്.
മത്സ്യത്തൊഴിലാളികളുടെ കണ്ണീർ തങ്ങളോളം മറ്റാരും ഒപ്പിയിട്ടില്ലെന്നു സജി ചെറിയാൻ പറഞ്ഞപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി അതിൽ ചെറിയൊരു ഭേദഗതി വരുത്തി. സജി ചെറിയാൻ കരഞ്ഞപ്പോൾ കണ്ണീർ ഒപ്പിയതു തീരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ഉമ്മൻ ചാണ്ടി സർക്കാർ മത്സ്യത്തൊഴിലാളികളുമായി നിരന്തരം ചർച്ച നടത്തിയാണ് ആരംഭകാലത്ത് എതിർപ്പുകൾ ഇല്ലാതാക്കിയതെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സമരത്തിനു പിന്നിൽ വികസന അജൻഡയെ പരാജയപ്പെടുത്തുന്ന വർഗീയ അജൻഡ ഉണ്ടെന്നു മുഹമ്മദ് മുഹസിൻ പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തിയ കേരള കോണ്ഗ്രസ് - എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്ഥലത്തില്ലാതിരുന്ന വിശിഷ്ടവ്യക്തികൾക്കെതിരേ കേസെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ബിഷപ്പുമാർക്കെതിരേ കേസ് എടുത്തതിനെ മോൻസ് ജോസഫും അനൂപ് ജേക്കബും കുറ്റപ്പെടുത്തി. പാർട്ടികളുടെ സമരങ്ങളിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ പാർട്ടി അധ്യക്ഷന്മാർക്കെതിരേ കേസ് എടുക്കാറില്ലല്ലോ എന്നു മോൻസ് ചോദിച്ചു. വിഴിഞ്ഞത്തിന്റെ മറവിൽ ഒരു വിമോചനസമരത്തിന്റെ പരിപ്പു വേവിക്കാൻ ശ്രമമുണ്ടെന്നായിരുന്നു വി. ജോയിയുടെ കണ്ടെത്തൽ.
ഐഎഎസുകാരും ഐപിഎസുകാരും മുൻമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുമൊക്കെ ഗണ്മാൻമാരെ അടുക്കള ജോലിക്കു വരെ ഉപയോഗിക്കുന്ന അപരിഷ്കൃത സന്പ്രദായത്തേക്കുറിച്ച് കെ.ബി. ഗണേഷ്കുമാർ സബ്മിഷനിലൂടെ വാചാലനായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിൽ അതൊക്കെ പഴയ കഥയാണ്. ഇപ്പോൾ കേരളത്തിൽ അങ്ങനെയൊന്നുമില്ലത്രെ. നാലു ബില്ലുകൾ ഇന്നലെ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങളുടെ പേരിൽ പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിനു നോട്ടീസ് പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ, സഭ നിർത്തിവച്ച് അപൂർവമായി മാത്രം സംഭവിക്കുന്ന ചർച്ചയ്ക്ക് സർക്കാർ സമ്മതിക്കുമെന്നു പ്രതിപക്ഷം പോലും പ്രതീക്ഷിച്ചതല്ല.
ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് കാര്യം സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞപ്പോൾത്തന്നെ ചർച്ച നല്ലതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ രണ്ടു മണിക്കൂർ ചർച്ചയ്ക്കുള്ള അരങ്ങൊരുങ്ങി. ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു മണിക്കൂർ ആണ് അടിയന്തരപ്രമേയ ചർച്ച.
വിഴിഞ്ഞത്തെ സംഘർഷവും അക്രമസംഭവങ്ങളുമൊക്കെ സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഭരണപക്ഷത്തെയും സർക്കാരിനെയും വരിഞ്ഞു മുറുക്കുമെന്നു കരുതിയെങ്കിൽ തെറ്റി.
ചർച്ച ചെയ്തു വന്നപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പറഞ്ഞുവച്ചത് ഏറെക്കുറെ ഒരേ കാര്യം. വിഴിഞ്ഞത്തു തുറമുഖം വരണമെന്ന കാര്യത്തിൽ ഇരുപക്ഷത്തിനും യോജിപ്പ്. നിർമാണം നിർത്തിവയ്ക്കണമെന്ന അഭിപ്രായം ഭരണപക്ഷത്തും പ്രതിപക്ഷത്തും ആർക്കുമില്ല. കാര്യങ്ങൾ വഷളാക്കിയതു സർക്കാർ ആണെന്ന ആക്ഷേപം പ്രതിപക്ഷത്തിനുണ്ട്. സമരക്കാർക്കു ബാഹ്യപിന്തുണ ഉണ്ടെന്നു ഭരണപക്ഷവും പറഞ്ഞു. എങ്കിലും തീവ്രനിലപാടെടുത്ത് അന്തരീക്ഷം വഷളാക്കാൻ ആരും മുതിർന്നില്ല.
സമരം തുടങ്ങി ഇത്രനാളായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടു ചർച്ച നടത്തിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. താൻ നേരിട്ട് ഒരു വട്ടം ചർച്ച നടത്തിയിരുന്നു എന്നും ഏതാണ്ട് ഒത്തുതീർപ്പായി എന്നു കരുതിയിട്ട് എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ബാഹ്യശക്തികൾ സമരക്കാർക്കു പിന്നിലുണ്ടെന്ന സംശയം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. എന്നാൽ തീവ്രവാദി, രാജ്യദ്രോഹി തുടങ്ങിയ പരാമർശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നില്ല. അദാനിക്കു വേണ്ടി സർക്കാർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചതിനെത്തുടർന്നാണു വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളുണ്ടാ യതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തെ സമരക്കാരോടു സർക്കാർ തുടക്കത്തിലേ ശത്രുതാപരമായ മനോഭാവം കാട്ടിയെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ടു സ്ഥലം എംഎൽഎകൂടിയായ എം. വിൻസന്റ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ചത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും വിൻസന്റ് ചോദിച്ചു. മത്സ്യത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഗോഡൗണിൽ ഒരു ദിവസം കഴിഞ്ഞുകൂടാൻ മന്ത്രിമാർക്കു കഴിയുമോ എന്നും വിൻസന്റ് ചോദിച്ചു.
തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതായിരുന്നു മുൻ ഫിഷറീസ് മന്ത്രികൂടിയായ സജി ചെറിയാന്റെ നിലപാട്.
മത്സ്യത്തൊഴിലാളികളുടെ കണ്ണീർ തങ്ങളോളം മറ്റാരും ഒപ്പിയിട്ടില്ലെന്നു സജി ചെറിയാൻ പറഞ്ഞപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി അതിൽ ചെറിയൊരു ഭേദഗതി വരുത്തി. സജി ചെറിയാൻ കരഞ്ഞപ്പോൾ കണ്ണീർ ഒപ്പിയതു തീരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ഉമ്മൻ ചാണ്ടി സർക്കാർ മത്സ്യത്തൊഴിലാളികളുമായി നിരന്തരം ചർച്ച നടത്തിയാണ് ആരംഭകാലത്ത് എതിർപ്പുകൾ ഇല്ലാതാക്കിയതെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സമരത്തിനു പിന്നിൽ വികസന അജൻഡയെ പരാജയപ്പെടുത്തുന്ന വർഗീയ അജൻഡ ഉണ്ടെന്നു മുഹമ്മദ് മുഹസിൻ പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തിയ കേരള കോണ്ഗ്രസ് - എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്ഥലത്തില്ലാതിരുന്ന വിശിഷ്ടവ്യക്തികൾക്കെതിരേ കേസെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ബിഷപ്പുമാർക്കെതിരേ കേസ് എടുത്തതിനെ മോൻസ് ജോസഫും അനൂപ് ജേക്കബും കുറ്റപ്പെടുത്തി. പാർട്ടികളുടെ സമരങ്ങളിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ പാർട്ടി അധ്യക്ഷന്മാർക്കെതിരേ കേസ് എടുക്കാറില്ലല്ലോ എന്നു മോൻസ് ചോദിച്ചു. വിഴിഞ്ഞത്തിന്റെ മറവിൽ ഒരു വിമോചനസമരത്തിന്റെ പരിപ്പു വേവിക്കാൻ ശ്രമമുണ്ടെന്നായിരുന്നു വി. ജോയിയുടെ കണ്ടെത്തൽ.
ഐഎഎസുകാരും ഐപിഎസുകാരും മുൻമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുമൊക്കെ ഗണ്മാൻമാരെ അടുക്കള ജോലിക്കു വരെ ഉപയോഗിക്കുന്ന അപരിഷ്കൃത സന്പ്രദായത്തേക്കുറിച്ച് കെ.ബി. ഗണേഷ്കുമാർ സബ്മിഷനിലൂടെ വാചാലനായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിൽ അതൊക്കെ പഴയ കഥയാണ്. ഇപ്പോൾ കേരളത്തിൽ അങ്ങനെയൊന്നുമില്ലത്രെ. നാലു ബില്ലുകൾ ഇന്നലെ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.