തിരുവനന്തപുരം: തീരദേശ ഹൈവേയുടെ ഭാഗമായി വരുന്ന അഴീക്കോട്-മുനന്പം പാലം നിർമാണത്തിനു കഴിഞ്ഞ വർഷം ടെൻഡർ നടപടി ആരംഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ആ ടെൻഡറിൽ പ്രവൃത്തിക്ക് ഒരാൾ മാത്രമായിരുന്നു ക്വോട്ട് ചെയ്തത്. ക്വോട്ട് ചെയ്ത തുക എസ്റ്റിമേറ്റ് തുകയേക്കാൾ 24 ശതമാനത്തിൽ അധികമായിരുന്നു. ഈ സാഹചര്യത്തിൽ ധനവകുപ്പിന്റെ നിർദേശം കൂടി പരിഗണിച്ച് റീടെൻഡർ നടപടികളിലേക്ക് കടന്നു. റീടെൻഡറിലും ക്വോട്ട് ചെയ്ത തുക 10 ശതമാനത്തിലധികമായതിനാൽ വീണ്ടും ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ധന വകുപ്പിന്റെ അഭിപ്രായംകൂടി പരിഗണിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇ.ടി. ടൈസന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ആ ടെൻഡറിൽ പ്രവൃത്തിക്ക് ഒരാൾ മാത്രമായിരുന്നു ക്വോട്ട് ചെയ്തത്. ക്വോട്ട് ചെയ്ത തുക എസ്റ്റിമേറ്റ് തുകയേക്കാൾ 24 ശതമാനത്തിൽ അധികമായിരുന്നു. ഈ സാഹചര്യത്തിൽ ധനവകുപ്പിന്റെ നിർദേശം കൂടി പരിഗണിച്ച് റീടെൻഡർ നടപടികളിലേക്ക് കടന്നു. റീടെൻഡറിലും ക്വോട്ട് ചെയ്ത തുക 10 ശതമാനത്തിലധികമായതിനാൽ വീണ്ടും ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ധന വകുപ്പിന്റെ അഭിപ്രായംകൂടി പരിഗണിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇ.ടി. ടൈസന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.