തിരുവനന്തപുരം: കഴിഞ്ഞ വർഷം മദ്യത്തിൽനിന്ന് നികുതിയിനത്തിൽ ജിഎസ്ടി വകുപ്പ് പിരിച്ചെടുത്തത് 12,700 കോടി രൂപയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
ഇക്കാലയളവിൽ സംസ്ഥാനത്തിന്റെ ആകെ റവന്യു വരുമാനം 1,16,640.24 കോടി രൂപയാണ്. ലോട്ടറിയിൽനിന്ന് 559.64 കോടി രൂപയും എക്സൈസ് ഡ്യൂട്ടിയായി 2009.37 കോടി രൂപയും പിരിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്കു നൽകാനുള്ള ക്ഷാമബത്ത കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കില്ലെന്നും നിലവിലെ സാന്പത്തിക പ്രതിസന്ധി മാറിയാലുടൻ അവ വിതരണം ചെയ്യുമെന്നും ധനമന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.
ഇക്കാലയളവിൽ സംസ്ഥാനത്തിന്റെ ആകെ റവന്യു വരുമാനം 1,16,640.24 കോടി രൂപയാണ്. ലോട്ടറിയിൽനിന്ന് 559.64 കോടി രൂപയും എക്സൈസ് ഡ്യൂട്ടിയായി 2009.37 കോടി രൂപയും പിരിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്കു നൽകാനുള്ള ക്ഷാമബത്ത കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കില്ലെന്നും നിലവിലെ സാന്പത്തിക പ്രതിസന്ധി മാറിയാലുടൻ അവ വിതരണം ചെയ്യുമെന്നും ധനമന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.