തിരുവനന്തപുരം: കോവിഡ് കാലത്ത് ടാറ്റയുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് കാസർഗോഡ് ചട്ടഞ്ചാലിൽ നിർമിച്ച ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉൾപ്പെടെ ഉപകാരമാകുന്ന തരത്തിൽ ക്രമീകരിക്കും.
50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നത് പരിഗണനയിലാണ്. സിടി സ്കാൻ, എംആർഐ തുടങ്ങിയവ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സി.എച്ച് കുഞ്ഞന്പുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ഈ ആശുപത്രി വഴി 4987 രോഗികൾക്കു ചികിത്സ നൽകിയിരുന്നു. 191 തസ്തികകളും ഈ ആശുപത്രിയിലേക്കായി സൃഷ്ടിച്ചു. നിലവിലെ പ്രീ ഫാബ്രിക്കേറ്റഡ് സംവിധാനം ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാനാകില്ല. പുതിയ നിർമാണങ്ങൾ വേണ്ടിവരും. ഇതിനായി ആരോഗ്യ വകുപ്പ് ഭൂമി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നത് പരിഗണനയിലാണ്. സിടി സ്കാൻ, എംആർഐ തുടങ്ങിയവ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സി.എച്ച് കുഞ്ഞന്പുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് ഈ ആശുപത്രി വഴി 4987 രോഗികൾക്കു ചികിത്സ നൽകിയിരുന്നു. 191 തസ്തികകളും ഈ ആശുപത്രിയിലേക്കായി സൃഷ്ടിച്ചു. നിലവിലെ പ്രീ ഫാബ്രിക്കേറ്റഡ് സംവിധാനം ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാനാകില്ല. പുതിയ നിർമാണങ്ങൾ വേണ്ടിവരും. ഇതിനായി ആരോഗ്യ വകുപ്പ് ഭൂമി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.