തിരുവനന്തപുരം: നീര വിഷയം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ഭേദഗതി ബിൽ, കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയുടെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
നീര ചെത്ത് പ്രോത്സാഹിപ്പിക്കുമോയെന്നു കുറുക്കോളി മൊയ്തീനാണ് പ്രസംഗത്തിൽ വിഷയം ഉന്നയിച്ചത്.
അബ്കാരി ക്ഷേമനിധി വിഹിതം പത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനും കൂട്ടിയ രണ്ടു ശതമാനം വിഹിതം ഷാപ്പ് ഉടമ അടയ്ക്കാനും നിർദേശിക്കുന്നതാണ് അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ഭേദഗതി ബിൽ.
1985-ലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധിയും 1991-ലെ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമ പദ്ധതിയും തമ്മിൽ ലയിപ്പിക്കുന്നതാണ് കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളും സബ്ജറ്റ് കമ്മിറ്റിക്കു വിട്ടു.
നീര ചെത്ത് പ്രോത്സാഹിപ്പിക്കുമോയെന്നു കുറുക്കോളി മൊയ്തീനാണ് പ്രസംഗത്തിൽ വിഷയം ഉന്നയിച്ചത്.
അബ്കാരി ക്ഷേമനിധി വിഹിതം പത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനും കൂട്ടിയ രണ്ടു ശതമാനം വിഹിതം ഷാപ്പ് ഉടമ അടയ്ക്കാനും നിർദേശിക്കുന്നതാണ് അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ഭേദഗതി ബിൽ.
1985-ലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധിയും 1991-ലെ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമ പദ്ധതിയും തമ്മിൽ ലയിപ്പിക്കുന്നതാണ് കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളും സബ്ജറ്റ് കമ്മിറ്റിക്കു വിട്ടു.