തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുമായി ഇന്ന ലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ഇതിനു മുന്പായി മുഖ്യമന്ത്രി മന്ത്രിമാരുമായും ആശയവിനിമയം നടത്തി.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. അതിനു ശേഷം കർദിനാൾ മുഖ്യമന്ത്രിയുമായും ചർച്ച നടത്തി. ഇതിനിടെ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ലത്തീൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി നടത്തിയ ചർച്ചയും സമവായശ്രമങ്ങൾക്ക് ആക്കം കൂട്ടി. ഇന്നു മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി ചർച്ച നടത്തും.
തുറമുഖം മൂലമുള്ള തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദേശിക്കുന്ന ഒരാളെ ഉൾപ്പെടുത്തണമെന്നും വാടക വീടുകളിൽ കഴിയുന്നവർക്ക് അനുവദിച്ച വാടകത്തുക 8,000 രൂപ ആക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഒരു സമിതിയെ വയ്ക്കണമെന്നും, പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ നടപടി അവസാനിപ്പിക്കണമെന്നുമാണ് സമര സമിതിയുടെ ആവശ്യം. ഇക്കാര്യം അവർ ക്ലീമിസ് ബാവ വഴി സർക്കാരിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതി യോഗം വിളിച്ചത്.
വീട് ഒഴിഞ്ഞതിനെത്തുടർന്നു വാടകവീട്ടിൽ താമസിക്കുന്നവർക്ക് 5500 രൂപ വാടക നൽകാമെന്നാണു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. ഇതു വർധിപ്പിക്കാനുള്ള തീരുമാനത്തിൽ ധാരണയായില്ല. എന്നാൽ, സമരസമിതി ആവശ്യപ്പെട്ട തുക അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും സർക്കാർ വാങ്ങി തൊഴിലാളികൾക്കു നൽകുക എന്ന നിർദേശമാണ് മന്ത്രിസഭാ ഉപസമിതി ചർച്ചയിൽ മുഖ്യമന്ത്രിക്കു മുന്നിൽ വച്ചത്.
തീരശോഷണം പഠിക്കാനുള്ള സമിതിയിലേക്ക് സമരസമിതി നിർദേശിക്കുന്ന ആളെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിലും ഇന്നലെത്തെ ചർച്ചയിൽ തീരുമാനമായില്ല.
തീരശോഷണം പഠിക്കുന്നതിനു സമരസമിതിയും പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുമായി സർക്കാർ നിയോഗിച്ച സമിതി ചർച്ച ചെയ്തു പരിഹാരം കണ്ടെത്താമെന്ന നിർദേശമാണു മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ചതെന്നാണു സൂചന.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. അതിനു ശേഷം കർദിനാൾ മുഖ്യമന്ത്രിയുമായും ചർച്ച നടത്തി. ഇതിനിടെ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ലത്തീൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി നടത്തിയ ചർച്ചയും സമവായശ്രമങ്ങൾക്ക് ആക്കം കൂട്ടി. ഇന്നു മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി ചർച്ച നടത്തും.
തുറമുഖം മൂലമുള്ള തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദേശിക്കുന്ന ഒരാളെ ഉൾപ്പെടുത്തണമെന്നും വാടക വീടുകളിൽ കഴിയുന്നവർക്ക് അനുവദിച്ച വാടകത്തുക 8,000 രൂപ ആക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഒരു സമിതിയെ വയ്ക്കണമെന്നും, പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ നടപടി അവസാനിപ്പിക്കണമെന്നുമാണ് സമര സമിതിയുടെ ആവശ്യം. ഇക്കാര്യം അവർ ക്ലീമിസ് ബാവ വഴി സർക്കാരിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതി യോഗം വിളിച്ചത്.
വീട് ഒഴിഞ്ഞതിനെത്തുടർന്നു വാടകവീട്ടിൽ താമസിക്കുന്നവർക്ക് 5500 രൂപ വാടക നൽകാമെന്നാണു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. ഇതു വർധിപ്പിക്കാനുള്ള തീരുമാനത്തിൽ ധാരണയായില്ല. എന്നാൽ, സമരസമിതി ആവശ്യപ്പെട്ട തുക അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും സർക്കാർ വാങ്ങി തൊഴിലാളികൾക്കു നൽകുക എന്ന നിർദേശമാണ് മന്ത്രിസഭാ ഉപസമിതി ചർച്ചയിൽ മുഖ്യമന്ത്രിക്കു മുന്നിൽ വച്ചത്.
തീരശോഷണം പഠിക്കാനുള്ള സമിതിയിലേക്ക് സമരസമിതി നിർദേശിക്കുന്ന ആളെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിലും ഇന്നലെത്തെ ചർച്ചയിൽ തീരുമാനമായില്ല.
തീരശോഷണം പഠിക്കുന്നതിനു സമരസമിതിയും പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുമായി സർക്കാർ നിയോഗിച്ച സമിതി ചർച്ച ചെയ്തു പരിഹാരം കണ്ടെത്താമെന്ന നിർദേശമാണു മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ചതെന്നാണു സൂചന.