തിരുവനന്തപുരം: വീടു നഷ്ടപ്പെട്ടതിനെത്തുടർന്ന് സിമന്റ് ഗോഡൗണുകളിലും ബന്ധുവീടുകളിലും മാറിത്താമസിക്കേണ്ടി വന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു.
സ്ഥലം കണ്ടെത്തിയെങ്കിലും ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള ദൗർഭാഗ്യകരമായ തർക്കത്തെത്തുടർന്നാണ് പുനരധിവാസം നടത്തുവാൻ കഴിയാത്തത്.
ഇവർക്കായി ഫ്ളാറ്റ് നിർമിക്കുന്നതിനായി മുട്ടത്തറ വില്ലേജിൽ ക്ഷീരവകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് എട്ടേക്കർ മത്സ്യബന്ധന വകുപ്പിനു കൈമാറി ഉത്തരവായിട്ടുണ്ട്. അവിടെ ഫ്ളാറ്റ് നിർമാണത്തിന് ഭരണാനുമതിയും നൽകിയിട്ടുണ്ട്.
ഫ്ളാറ്റ് നിർമാണം പൂർത്തിയാകുന്നതുവരെ തുറമുഖ ഗോഡൗണുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ച പ്രകാരം പ്രതിമാസം 5,500 രൂപ വീതം വാടക അനുവദിച്ചു. ഈ തുക സെപ്റ്റംബർ മുതൽ വിതരണം ചെയ്യുന്നുണ്ട്. രണ്ട് മാസത്തെ വാടക അഡ്വാൻസായി നൽകിയിട്ടുണ്ട്. ഈ തുക വർധിപ്പിക്കണം എന്ന ആവശ്യത്തോടും സർക്കാർ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
പ്രതിമാസം 8000 രൂപ കണക്കാക്കി ബാക്കി 2500 രൂപ കരാർ കന്പനിയുടെ സിഎസ്ആർ വിഹിതത്തിൽനിന്ന് അനുവദിക്കാമെന്ന് കന്പനിയും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം കരാർ കന്പനി എഴുതി നൽകിയിട്ടുണ്ട്. ഈ വിവരം സമരക്കാരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും നിയമസഭയിൽ കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.
സ്ഥലം കണ്ടെത്തിയെങ്കിലും ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള ദൗർഭാഗ്യകരമായ തർക്കത്തെത്തുടർന്നാണ് പുനരധിവാസം നടത്തുവാൻ കഴിയാത്തത്.
ഇവർക്കായി ഫ്ളാറ്റ് നിർമിക്കുന്നതിനായി മുട്ടത്തറ വില്ലേജിൽ ക്ഷീരവകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് എട്ടേക്കർ മത്സ്യബന്ധന വകുപ്പിനു കൈമാറി ഉത്തരവായിട്ടുണ്ട്. അവിടെ ഫ്ളാറ്റ് നിർമാണത്തിന് ഭരണാനുമതിയും നൽകിയിട്ടുണ്ട്.
ഫ്ളാറ്റ് നിർമാണം പൂർത്തിയാകുന്നതുവരെ തുറമുഖ ഗോഡൗണുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം നിശ്ചയിച്ച പ്രകാരം പ്രതിമാസം 5,500 രൂപ വീതം വാടക അനുവദിച്ചു. ഈ തുക സെപ്റ്റംബർ മുതൽ വിതരണം ചെയ്യുന്നുണ്ട്. രണ്ട് മാസത്തെ വാടക അഡ്വാൻസായി നൽകിയിട്ടുണ്ട്. ഈ തുക വർധിപ്പിക്കണം എന്ന ആവശ്യത്തോടും സർക്കാർ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
പ്രതിമാസം 8000 രൂപ കണക്കാക്കി ബാക്കി 2500 രൂപ കരാർ കന്പനിയുടെ സിഎസ്ആർ വിഹിതത്തിൽനിന്ന് അനുവദിക്കാമെന്ന് കന്പനിയും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം കരാർ കന്പനി എഴുതി നൽകിയിട്ടുണ്ട്. ഈ വിവരം സമരക്കാരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും നിയമസഭയിൽ കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.