തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ ആരംഭിച്ചു. മുഖ്യപ്രതികളിൽ ബാങ്ക് സെക്രട്ടറിയും സിപിഎം നേതാവുമായിരുന്ന സുനിൽകുമാർ ഒഴികെയുള്ള അഞ്ചുപേരുടെ സ്വത്തുക്കൾ ക്രൈം ബ്രാഞ്ച് കണ്ടുകെട്ടും.
മാനേജർ ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കിരണ്‍, കമ്മീഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് കാഷ്യർ ആയിരുന്ന റെജി കെ. അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ തൃശൂർ വിജിലൻസ് കോടതിയാണു സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടത്.
2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പു നടന്നത്. പ്രതികൾ 2011 മുതൽ 2021 വരെയുള്ള കാലത്ത് സന്പാദിച്ച 58 വസ്തുക്കളാണു കണ്ടുകെട്ടുക. കേസിലെ ഒന്നാംപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനിൽകുമാറിന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ല.
ബിജോയിയുടെ പേരിൽ പീരുമേടുള്ള ഒന്‍പത് ഏക്കർ സ്ഥലമുൾപ്പെടെ കണ്ടുകെട്ടും. കളക്ഷൻ ഏജന്റ് എ.കെ. ബിജോയിയുടെ 30.70 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇഡി കണ്ടെത്തിയിരുന്നു.
മാനേജർ ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കിരണ്‍, കമ്മീഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് കാഷ്യർ ആയിരുന്ന റെജി കെ. അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ തൃശൂർ വിജിലൻസ് കോടതിയാണു സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടത്.
2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പു നടന്നത്. പ്രതികൾ 2011 മുതൽ 2021 വരെയുള്ള കാലത്ത് സന്പാദിച്ച 58 വസ്തുക്കളാണു കണ്ടുകെട്ടുക. കേസിലെ ഒന്നാംപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനിൽകുമാറിന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ല.
ബിജോയിയുടെ പേരിൽ പീരുമേടുള്ള ഒന്‍പത് ഏക്കർ സ്ഥലമുൾപ്പെടെ കണ്ടുകെട്ടും. കളക്ഷൻ ഏജന്റ് എ.കെ. ബിജോയിയുടെ 30.70 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇഡി കണ്ടെത്തിയിരുന്നു.