കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ എംപി. അതേസമയം, പദ്ധതി നടപ്പാക്കരുതെന്നത് ഒഴികെയുള്ള മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്നും ശശി തരൂര്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
വിഴിഞ്ഞത്ത് സമവായം വേണം. ഇതിനായി സര്‍ക്കാരിന്റെയും സമരസമിതിയുടെയും ഭാഗത്തുനിന്നു നടപടികള്‍ ഉണ്ടാകണം. ഇരുഭാഗത്തുനിന്നും തീവ്രനിലപാട് പാടില്ലെന്നാണു തന്റെ ആഗ്രഹം.
മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരോ ദേശവിരുദ്ധരോ അല്ല. നമ്മുടെ നാടിനുവേണ്ടി നിന്നവരാണ് അവര്‍. പ്രളയകാലത്ത് ജനങ്ങളെ രക്ഷിച്ചത് അവരാണ്. അവര്‍ക്കുവേണ്ടി നമ്മള് എന്തു ചെയ്തെന്നു ചോദിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ ഒരു എംപിക്ക് പരിമിതികളുണ്ട്.
അധികാരമുള്ള സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആണ് എന്തെങ്കിലും ചെയ്യേണ്ടത്. മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ന്യായമായ കാര്യം സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നില്ല എന്നതു വസ്തുതയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തത് നിരാശാജനകവുമാണ്.
മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. വികസനത്തിനു വേണ്ടി ജനങ്ങളെ യോജിപ്പിച്ചു കൊണ്ടുവരണം. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണ്. വിഴിഞ്ഞം പദ്ധതി വന്നാല്‍ രാജ്യത്തിനും സംസ്ഥാനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണമാണ്. ഇതിന് അനാവശ്യ തടസങ്ങള്‍ പാടില്ല.
ടി. പത്മനാഭന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടു പറഞ്ഞ കാര്യത്തെപ്പറ്റി അറിയില്ല. എന്‍സിപിയിലേക്ക് പോയാലല്ലേ സ്വാഗതം ചെയ്യേണ്ടതുള്ളൂ. പി.സി. ചാക്കോയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നേരിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ശശി തരൂർ-കര്‍ദിനാൾ മാർ ആലഞ്ചേരി കൂടിക്കാഴ്ച
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കര്‍ദിനാളിനൊപ്പം അദ്ദേഹം പ്രഭാത ഭക്ഷണത്തിലും പങ്കുചേര്‍ന്നു.
വിഴിഞ്ഞത്ത് സമവായം വേണം. ഇതിനായി സര്‍ക്കാരിന്റെയും സമരസമിതിയുടെയും ഭാഗത്തുനിന്നു നടപടികള്‍ ഉണ്ടാകണം. ഇരുഭാഗത്തുനിന്നും തീവ്രനിലപാട് പാടില്ലെന്നാണു തന്റെ ആഗ്രഹം.
മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരോ ദേശവിരുദ്ധരോ അല്ല. നമ്മുടെ നാടിനുവേണ്ടി നിന്നവരാണ് അവര്‍. പ്രളയകാലത്ത് ജനങ്ങളെ രക്ഷിച്ചത് അവരാണ്. അവര്‍ക്കുവേണ്ടി നമ്മള് എന്തു ചെയ്തെന്നു ചോദിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ ഒരു എംപിക്ക് പരിമിതികളുണ്ട്.
അധികാരമുള്ള സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആണ് എന്തെങ്കിലും ചെയ്യേണ്ടത്. മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ന്യായമായ കാര്യം സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നില്ല എന്നതു വസ്തുതയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തത് നിരാശാജനകവുമാണ്.
മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. വികസനത്തിനു വേണ്ടി ജനങ്ങളെ യോജിപ്പിച്ചു കൊണ്ടുവരണം. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണ്. വിഴിഞ്ഞം പദ്ധതി വന്നാല്‍ രാജ്യത്തിനും സംസ്ഥാനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണമാണ്. ഇതിന് അനാവശ്യ തടസങ്ങള്‍ പാടില്ല.
ടി. പത്മനാഭന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടു പറഞ്ഞ കാര്യത്തെപ്പറ്റി അറിയില്ല. എന്‍സിപിയിലേക്ക് പോയാലല്ലേ സ്വാഗതം ചെയ്യേണ്ടതുള്ളൂ. പി.സി. ചാക്കോയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നേരിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ശശി തരൂർ-കര്‍ദിനാൾ മാർ ആലഞ്ചേരി കൂടിക്കാഴ്ച
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കര്‍ദിനാളിനൊപ്പം അദ്ദേഹം പ്രഭാത ഭക്ഷണത്തിലും പങ്കുചേര്‍ന്നു.