ഫാ. സിജോ കണ്ണന്പുഴ ഒഎം
കാര്യം ശരിയാണ്, എലിസബത്ത് സമൂഹത്തിൽ അംഗീകാരവും വിലയും ഉള്ളവളാണ്. സമൂഹം ആദരിക്കുന്ന പുരോഹിതന്റെ സഖിയാണ്. ദൈവത്തിനു മുമ്പിലും നീതിനിഷ്ഠരാണ്. കല്പനകളും പ്രമാണങ്ങളും പാലിക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്താത്തവരാണ്. ഇങ്ങനെ ബഹുമാനിക്കപ്പെടുന്നവളായിരുന്നിട്ടും അവൾ അപമാനിതയായിരുന്നു. കാരണം അവരുടെ ദാമ്പത്യവല്ലരിയിൽ ഇനിയും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.
ചില ജീവിതങ്ങൾ അങ്ങനെയാണ്. ആത്മാർത്ഥതയും സ്നേഹവും നിറഞ്ഞ ഹൃദയമുണ്ടായിരുന്നിട്ടും അവർ ജീവിതത്തിൽ തോറ്റുപോകുന്നു. ഭൂമിയിലെ ഒരു പ്രാണിയെപ്പോലെയും വേദനിപ്പിക്കാത്തവർ ദുഃഖത്തിന്റെ പാനപാത്രം മട്ടോളം കുടിക്കുന്നു. ആർക്കും അഹിതമായതൊന്നും പ്രവർത്തിക്കാത്തവരും അനീതി അനുഭവിക്കുന്നു. നന്മ നേരാനും ആശീർവദിക്കാനും മാത്രമായി ഉയർത്തപ്പെട്ടിരുന്ന ശബ്ദങ്ങൾക്ക് ഇടങ്ങൾ നഷ്ടപ്പെടുന്നു. മറ്റുള്ളവർക്ക് പുഞ്ചിരി മാത്രം സമ്മാനിച്ചവർക്ക് ഇന്ന് കണ്ണുനീർ പെയ്തൊഴിഞ്ഞിട്ട് മറ്റൊന്നിനും നേരമില്ല. എല്ലാവർക്കും വിജയമാശംസിച്ചവർ ഇന്ന് പരാജയഭീതിയിലുഴലുന്നു. കണക്കുകൂട്ടലുകൾ തെറ്റി, പതറിപ്പോകുന്ന ജീവിതങ്ങൾ.
അന്ന്, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഭാരവും പേറി കുനിഞ്ഞുപോയ സഖറിയാ ദേവാലയത്തിൽ പ്രവേശിച്ച് ദൈവസന്നിധിയിലേക്കു മുഖമുയർത്തുകയാണ്. അവന്റെ കണ്ണീരുപ്പുവീണ് ബലിവേദി നനയുന്നത് ഇതാദ്യമല്ല. പക്ഷേ ഇന്നവന് ഒരുറപ്പു ലഭിക്കുന്നു, അവന്റെ ദൈവം അവരുടെപ്രാർത്ഥന കേട്ടെന്ന്. അപമാനിതയായിരുന്ന എലിസബത്ത് അഞ്ചുമാസക്കാലമാണ് അവളുടെ ഈ സന്തോഷ വാർത്ത മറ്റുള്ളവരിൽനിന്നു മറച്ചുവച്ചത്. എങ്കിലും അവസാനം ആരൊക്കെയാണോ അവളെ അപമാനിച്ചത് അവരെല്ലാവരും ദൈവം കരുണകാണിച്ച സന്തോഷത്തിൽ അവളോടു പങ്കുചേരുന്നു.
ആരുടെ മുമ്പിലൊക്കെയാണോ അവൾ തലകുനിക്കേണ്ടിവന്നത്, അവരുടെയൊക്കെ മുമ്പിൽ ദൈവമവളുടെ തലയുയർത്തുകയാണ്. അവസാനം ക്രിസ്തുമൊഴി പോലും ഇങ്ങനെയാണ് “സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ സ്നാപകനേക്കാൾ വലിയവൻ ഇല്ല”. സ്നാപകന്റെ അമ്മയാകാനുള്ള കാത്തിരിപ്പായിരുന്നു അതുവരെ ദൈവം എലിസബത്തിൽനിന്ന് ആവശ്യപ്പെട്ടത്.
ഏകാന്തതയുടെ തടവറകളിൽ, ദുഃഖം കണ്മഷിയെഴുതിയ മിഴികളിൽ, പ്രതീക്ഷകൾക്കു ചിറകുകൾ നഷ്ടപ്പെട്ടു നീ കാത്തിരിക്കുകയാണോ? നീ കാത്തിരിക്കാൻ കർത്താവ് അനുവദിക്കുന്നുവെങ്കിൽ അതിനർഥം നിനക്കെന്തൊ ശ്രേഷ്ഠമായത് അവൻ ഒരുക്കുന്നു എന്നാണ്. വിശ്വാസത്തോടെ കാത്തിരിക്കാം. കാത്തിരിക്കുന്നവർ പ്രതീക്ഷയുള്ളവരാണ്. പ്രതീക്ഷയുള്ളവർ വിശ്വസിക്കുന്നവരാണ്. വിശ്വസിക്കുന്നവർ ദൈവത്തെ സ്നേഹിക്കുന്നവരാണ്.
അറിയുക, സഖറിയായുടെയും എലിസബത്തിന്റെയും പ്രാർത്ഥന കേട്ട് അവർക്ക് അപ്പോൾ തന്നെ ദൈവം മകനെ നൽകിയിരുന്നെങ്കിൽ അവനൊരിക്കലും സ്നാപകൻ ആകുമായിരുന്നില്ല.
കാര്യം ശരിയാണ്, എലിസബത്ത് സമൂഹത്തിൽ അംഗീകാരവും വിലയും ഉള്ളവളാണ്. സമൂഹം ആദരിക്കുന്ന പുരോഹിതന്റെ സഖിയാണ്. ദൈവത്തിനു മുമ്പിലും നീതിനിഷ്ഠരാണ്. കല്പനകളും പ്രമാണങ്ങളും പാലിക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്താത്തവരാണ്. ഇങ്ങനെ ബഹുമാനിക്കപ്പെടുന്നവളായിരുന്നിട്ടും അവൾ അപമാനിതയായിരുന്നു. കാരണം അവരുടെ ദാമ്പത്യവല്ലരിയിൽ ഇനിയും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.
ചില ജീവിതങ്ങൾ അങ്ങനെയാണ്. ആത്മാർത്ഥതയും സ്നേഹവും നിറഞ്ഞ ഹൃദയമുണ്ടായിരുന്നിട്ടും അവർ ജീവിതത്തിൽ തോറ്റുപോകുന്നു. ഭൂമിയിലെ ഒരു പ്രാണിയെപ്പോലെയും വേദനിപ്പിക്കാത്തവർ ദുഃഖത്തിന്റെ പാനപാത്രം മട്ടോളം കുടിക്കുന്നു. ആർക്കും അഹിതമായതൊന്നും പ്രവർത്തിക്കാത്തവരും അനീതി അനുഭവിക്കുന്നു. നന്മ നേരാനും ആശീർവദിക്കാനും മാത്രമായി ഉയർത്തപ്പെട്ടിരുന്ന ശബ്ദങ്ങൾക്ക് ഇടങ്ങൾ നഷ്ടപ്പെടുന്നു. മറ്റുള്ളവർക്ക് പുഞ്ചിരി മാത്രം സമ്മാനിച്ചവർക്ക് ഇന്ന് കണ്ണുനീർ പെയ്തൊഴിഞ്ഞിട്ട് മറ്റൊന്നിനും നേരമില്ല. എല്ലാവർക്കും വിജയമാശംസിച്ചവർ ഇന്ന് പരാജയഭീതിയിലുഴലുന്നു. കണക്കുകൂട്ടലുകൾ തെറ്റി, പതറിപ്പോകുന്ന ജീവിതങ്ങൾ.
അന്ന്, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഭാരവും പേറി കുനിഞ്ഞുപോയ സഖറിയാ ദേവാലയത്തിൽ പ്രവേശിച്ച് ദൈവസന്നിധിയിലേക്കു മുഖമുയർത്തുകയാണ്. അവന്റെ കണ്ണീരുപ്പുവീണ് ബലിവേദി നനയുന്നത് ഇതാദ്യമല്ല. പക്ഷേ ഇന്നവന് ഒരുറപ്പു ലഭിക്കുന്നു, അവന്റെ ദൈവം അവരുടെപ്രാർത്ഥന കേട്ടെന്ന്. അപമാനിതയായിരുന്ന എലിസബത്ത് അഞ്ചുമാസക്കാലമാണ് അവളുടെ ഈ സന്തോഷ വാർത്ത മറ്റുള്ളവരിൽനിന്നു മറച്ചുവച്ചത്. എങ്കിലും അവസാനം ആരൊക്കെയാണോ അവളെ അപമാനിച്ചത് അവരെല്ലാവരും ദൈവം കരുണകാണിച്ച സന്തോഷത്തിൽ അവളോടു പങ്കുചേരുന്നു.
ആരുടെ മുമ്പിലൊക്കെയാണോ അവൾ തലകുനിക്കേണ്ടിവന്നത്, അവരുടെയൊക്കെ മുമ്പിൽ ദൈവമവളുടെ തലയുയർത്തുകയാണ്. അവസാനം ക്രിസ്തുമൊഴി പോലും ഇങ്ങനെയാണ് “സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ സ്നാപകനേക്കാൾ വലിയവൻ ഇല്ല”. സ്നാപകന്റെ അമ്മയാകാനുള്ള കാത്തിരിപ്പായിരുന്നു അതുവരെ ദൈവം എലിസബത്തിൽനിന്ന് ആവശ്യപ്പെട്ടത്.
ഏകാന്തതയുടെ തടവറകളിൽ, ദുഃഖം കണ്മഷിയെഴുതിയ മിഴികളിൽ, പ്രതീക്ഷകൾക്കു ചിറകുകൾ നഷ്ടപ്പെട്ടു നീ കാത്തിരിക്കുകയാണോ? നീ കാത്തിരിക്കാൻ കർത്താവ് അനുവദിക്കുന്നുവെങ്കിൽ അതിനർഥം നിനക്കെന്തൊ ശ്രേഷ്ഠമായത് അവൻ ഒരുക്കുന്നു എന്നാണ്. വിശ്വാസത്തോടെ കാത്തിരിക്കാം. കാത്തിരിക്കുന്നവർ പ്രതീക്ഷയുള്ളവരാണ്. പ്രതീക്ഷയുള്ളവർ വിശ്വസിക്കുന്നവരാണ്. വിശ്വസിക്കുന്നവർ ദൈവത്തെ സ്നേഹിക്കുന്നവരാണ്.
അറിയുക, സഖറിയായുടെയും എലിസബത്തിന്റെയും പ്രാർത്ഥന കേട്ട് അവർക്ക് അപ്പോൾ തന്നെ ദൈവം മകനെ നൽകിയിരുന്നെങ്കിൽ അവനൊരിക്കലും സ്നാപകൻ ആകുമായിരുന്നില്ല.