കൊച്ചി: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ഭീകരവാദികളെന്നും ദേശവിരുദ്ധരെന്നും മുദ്രകുത്തുന്നവരിലേക്കു തന്നെ ആ പദപ്രയോഗങ്ങൾ ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്ന് കൊച്ചി ബിഷപ്പും കെആർഎൽസിസി പ്രസിഡന്റുമായ ബിഷപ് ഡോ. ജോസഫ് കരിയിൽ. എറണാകുളം മറൈൻ ഡ്രൈവിൽ ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ അഞ്ചാമത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലിയ മാർക്കറ്റുള്ള വാക്കുകളാണ് സമരക്കാർക്കു നേരെ അധികാരികൾ പ്രയോഗിക്കുന്നത്. സമരക്കാരെ വർഗീയവാദികളെന്നു മുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല.
വിഴിഞ്ഞം കേരളത്തിലെ മുഴുവൻ തീരവാസികളുടെയും പ്രശ്നമാണ്. പദ്ധതി വേണ്ടായെന്ന അഭിപ്രായം തനിക്കില്ല. പക്ഷെ വികസനം ജനങ്ങൾക്കുവേണ്ടിയുള്ളതാകണം. വിഴിഞ്ഞംപദ്ധതി കടൽക്കൊള്ളയാണെന്ന് ആദ്യം പറഞ്ഞത് ഇടതുപക്ഷമാണ്. അതേ കാര്യമേ തിരുവനന്തപുരം അതിരൂപതയും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളും പറയുന്നുള്ളൂ. പ്രകോപനം സൃഷ്ടിക്കാതെ പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ജനവിരുദ്ധനാണെന്ന ധാരണ തനിക്കില്ലെന്നും കരിയിൽ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിൽ ഇടതുപക്ഷത്തിന് നിലപാട് മാറ്റം ഉണ്ടായിട്ടില്ലെന്നും കരാറിൽ കുഴപ്പമുണ്ടെന്നാണ് അന്നും ഇന്നും പറയുന്നതെന്നും മുഖ്യപ്രഭാഷകനായ മന്ത്രി പി.രാജീവ് പറഞ്ഞു. കടലെടുത്ത് പോകുന്ന ഭൂമിയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു.
വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎസ്എസ് ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, എംപിമാരായ ഹൈബി ഈഡൻ, എ.എം. ആരിഫ്, ടി.ജെ. വിനോദ് എംഎൽഎ, മേയർ അഡ്വ. എം. അനിൽകുമാർ, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ. തോമസ് തറയിൽ, സിഎസ്എസ് വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിഴിഞ്ഞം കേരളത്തിലെ മുഴുവൻ തീരവാസികളുടെയും പ്രശ്നമാണ്. പദ്ധതി വേണ്ടായെന്ന അഭിപ്രായം തനിക്കില്ല. പക്ഷെ വികസനം ജനങ്ങൾക്കുവേണ്ടിയുള്ളതാകണം. വിഴിഞ്ഞംപദ്ധതി കടൽക്കൊള്ളയാണെന്ന് ആദ്യം പറഞ്ഞത് ഇടതുപക്ഷമാണ്. അതേ കാര്യമേ തിരുവനന്തപുരം അതിരൂപതയും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളും പറയുന്നുള്ളൂ. പ്രകോപനം സൃഷ്ടിക്കാതെ പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ജനവിരുദ്ധനാണെന്ന ധാരണ തനിക്കില്ലെന്നും കരിയിൽ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിൽ ഇടതുപക്ഷത്തിന് നിലപാട് മാറ്റം ഉണ്ടായിട്ടില്ലെന്നും കരാറിൽ കുഴപ്പമുണ്ടെന്നാണ് അന്നും ഇന്നും പറയുന്നതെന്നും മുഖ്യപ്രഭാഷകനായ മന്ത്രി പി.രാജീവ് പറഞ്ഞു. കടലെടുത്ത് പോകുന്ന ഭൂമിയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു.
വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎസ്എസ് ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, എംപിമാരായ ഹൈബി ഈഡൻ, എ.എം. ആരിഫ്, ടി.ജെ. വിനോദ് എംഎൽഎ, മേയർ അഡ്വ. എം. അനിൽകുമാർ, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ. തോമസ് തറയിൽ, സിഎസ്എസ് വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.