മൂലമറ്റം: സംഘം ചേർന്നു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്നു ഒരാൾ കുത്തേറ്റു മരിച്ചു. മൂന്നുപേർ അറസ്റ്റിൽ. നാളിയാനി ഇടശേരിയിൽ സാം ജോസഫ്(40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാളിയാനി മച്ചിയാനിക്കൽ ജിതിൻ (26), ആര്യങ്കാലായിൽ ആഷിക് (23), ചിറയ്ക്കൽ പ്രിയൻ (27) എന്നിവരെ കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച അർധരാത്രിയാണ് സംഭവം.
ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ മച്ചിയാനിക്കൽ ജിതിൻ റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സാമിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവർ ചിതറിയോടി. രക്തം വാർന്ന് കിടന്ന സാമിനെ പിന്നീട് സംഘത്തിലുള്ളവർ തിരികെയെത്തി തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു. വീണ് പരിക്കേറ്റതാണെന്ന് ആശുപത്രിയിൽ പറഞ്ഞെങ്കിലും സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. ഇവർ എത്തിയപ്പോഴേക്കും പ്രതികളിൽ ഒരാൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ കഞ്ഞിക്കുഴിയിൽനിന്നും പോലീസ് പിടികൂടി. ജിതിൻ നിരവധി കേസുകളിലെ പ്രതിയാണ്.
ലഹരി ഉപയോഗവും പണമിടപാടും സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന തർക്കവും കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസ് നിഗമനം. ഇന്നു പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ സാമിന്റെ മൃതദേഹം കൂവപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ശനിയാഴ്ച അർധരാത്രിയാണ് സംഭവം.
ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ മച്ചിയാനിക്കൽ ജിതിൻ റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സാമിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവർ ചിതറിയോടി. രക്തം വാർന്ന് കിടന്ന സാമിനെ പിന്നീട് സംഘത്തിലുള്ളവർ തിരികെയെത്തി തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു. വീണ് പരിക്കേറ്റതാണെന്ന് ആശുപത്രിയിൽ പറഞ്ഞെങ്കിലും സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. ഇവർ എത്തിയപ്പോഴേക്കും പ്രതികളിൽ ഒരാൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ കഞ്ഞിക്കുഴിയിൽനിന്നും പോലീസ് പിടികൂടി. ജിതിൻ നിരവധി കേസുകളിലെ പ്രതിയാണ്.
ലഹരി ഉപയോഗവും പണമിടപാടും സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന തർക്കവും കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസ് നിഗമനം. ഇന്നു പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ സാമിന്റെ മൃതദേഹം കൂവപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.