നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ 7.30 ന് പുറപ്പെടേണ്ട ഐ എക്സ് 443 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
ദോഹയിൽനിന്നു രാവിലെ 6.30 ന് എത്തുന്ന വിമാനമാണ് 7.30 ന് മസ്കറ്റിലേയ്ക്ക് പോകുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് ഈ വിമാനം തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടതോടെയാണ് മസ്കറ്റ് വിമാനം പുറപ്പെടാൻ വൈകിയതെന്ന് എയർലൈൻ അധികൃതർ പറഞ്ഞു.
അതേസമയം വിമാനം വൈകുമെന്നറിഞ്ഞിട്ടും വെളുപ്പിന് നാലിനു മുമ്പ് വിമാനത്താവളത്തിലെത്തിയ തങ്ങൾക്ക് യാതൊരു സൗകര്യവും ഒരുക്കിയില്ലെന്ന് യാത്രക്കാർ എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരോട് പരാതിപ്പെട്ടു. വിമാനത്തിൽ പുറപ്പെടേണ്ട 180 ഓളം യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ച ശേഷമാണ് യാത്രക്കാർക്ക് ചായ കൊടുക്കാൻ തയാറായതെന്നും ഞായറാഴ്ച ജോലിക്കു കയറേണ്ട വീസാ കാലാവധി കഴിയുന്ന പലരും വിമാനത്തിലെ യാത്രക്കാരായുണ്ടെന്നും അവർ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മസ്കറ്റിലേക്കു യാത്രയാക്കി.
ദോഹയിൽനിന്നു രാവിലെ 6.30 ന് എത്തുന്ന വിമാനമാണ് 7.30 ന് മസ്കറ്റിലേയ്ക്ക് പോകുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് ഈ വിമാനം തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടതോടെയാണ് മസ്കറ്റ് വിമാനം പുറപ്പെടാൻ വൈകിയതെന്ന് എയർലൈൻ അധികൃതർ പറഞ്ഞു.
അതേസമയം വിമാനം വൈകുമെന്നറിഞ്ഞിട്ടും വെളുപ്പിന് നാലിനു മുമ്പ് വിമാനത്താവളത്തിലെത്തിയ തങ്ങൾക്ക് യാതൊരു സൗകര്യവും ഒരുക്കിയില്ലെന്ന് യാത്രക്കാർ എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരോട് പരാതിപ്പെട്ടു. വിമാനത്തിൽ പുറപ്പെടേണ്ട 180 ഓളം യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ച ശേഷമാണ് യാത്രക്കാർക്ക് ചായ കൊടുക്കാൻ തയാറായതെന്നും ഞായറാഴ്ച ജോലിക്കു കയറേണ്ട വീസാ കാലാവധി കഴിയുന്ന പലരും വിമാനത്തിലെ യാത്രക്കാരായുണ്ടെന്നും അവർ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മസ്കറ്റിലേക്കു യാത്രയാക്കി.