തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഫീൽഡ് ഇനങ്ങൾ നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ മരച്ചില്ല ഒടിഞ്ഞുവീണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ കായികതാരം ഉൾപ്പെടെയുള്ളവർക്ക് പരിക്ക്.
ഗാലറിയിലേക്കു ചാഞ്ഞുനിന്ന മരച്ചില്ലയാണ് ഒടിഞ്ഞുവീണത്. ഇന്നലെ രാവിലെ ജൂണിയർ ആണ്‍കുട്ടികളുടെ ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് ഗാലറിയിലേക്ക് വലിയ ശബ്ദത്തോടെ മരം ഒടിഞ്ഞുവീണത്. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളും അവർക്കൊപ്പമുണ്ടായിരുന്ന കായികാധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 50 ലധികം ആളുകൾ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. വൻ ശബ്ദത്തോടെ മരച്ചില്ല ഒടിയുന്നതു കണ്ട് ഇവിടിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. ഒടിഞ്ഞ ചില്ല തലയിൽ തട്ടിയ എറണാകുളം ശാലോം എച്ച്എസിലെ കെ.പി. അഭിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎസ്എസിലെ കോച്ച് റിയാസ്, കായികതാരം ഹരിത സുധീർ എന്നിവർക്കും പരിക്കേറ്റു.
ആണ്‍കുട്ടികളുടെ ജൂനിയർ ഹാമർത്രോയിലെ സുവർണ നേട്ടത്തിന് ഉടമയായ മുഹമ്മദ് നിഹാലും രക്ഷിതാക്കളും ഇരുന്ന സ്ഥലത്തേയ്ക്കായിരുന്നു മരച്ചില്ല ഒടിഞ്ഞുവീണത്.
പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരികെ സ്റ്റേഡിയത്തിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിനു തൊട്ടുപിന്നാലെ ചെങ്കൽച്ചൂളയിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരച്ചില്ലകൾ മുറിച്ചുമാറ്റി.
ഗാലറിയിലേക്കു ചാഞ്ഞുനിന്ന മരച്ചില്ലയാണ് ഒടിഞ്ഞുവീണത്. ഇന്നലെ രാവിലെ ജൂണിയർ ആണ്‍കുട്ടികളുടെ ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് ഗാലറിയിലേക്ക് വലിയ ശബ്ദത്തോടെ മരം ഒടിഞ്ഞുവീണത്. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളും അവർക്കൊപ്പമുണ്ടായിരുന്ന കായികാധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 50 ലധികം ആളുകൾ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. വൻ ശബ്ദത്തോടെ മരച്ചില്ല ഒടിയുന്നതു കണ്ട് ഇവിടിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. ഒടിഞ്ഞ ചില്ല തലയിൽ തട്ടിയ എറണാകുളം ശാലോം എച്ച്എസിലെ കെ.പി. അഭിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎസ്എസിലെ കോച്ച് റിയാസ്, കായികതാരം ഹരിത സുധീർ എന്നിവർക്കും പരിക്കേറ്റു.
ആണ്‍കുട്ടികളുടെ ജൂനിയർ ഹാമർത്രോയിലെ സുവർണ നേട്ടത്തിന് ഉടമയായ മുഹമ്മദ് നിഹാലും രക്ഷിതാക്കളും ഇരുന്ന സ്ഥലത്തേയ്ക്കായിരുന്നു മരച്ചില്ല ഒടിഞ്ഞുവീണത്.
പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരികെ സ്റ്റേഡിയത്തിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിനു തൊട്ടുപിന്നാലെ ചെങ്കൽച്ചൂളയിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരച്ചില്ലകൾ മുറിച്ചുമാറ്റി.