സാബു ജോണ്
തിരുവനന്തപുരം: തത്കാലം ഒന്പതു ദിവസത്തേക്കു മാത്രമായി നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്പോൾ സർക്കാർ ഗവർണർക്കും പ്രതിപക്ഷത്തിനും ഇടയിൽ പെട്ടു കിടക്കുകയാണ്. സാധാരണഗതിയിൽ നിയമസഭയിൽ ഭരണപക്ഷത്തിനു പ്രതിപക്ഷത്തെ പേടിച്ചാൽ മതി. എന്നാൽ ഇപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന പുതിയൊരു എതിരാളികൂടിയുണ്ട് ഭരണപക്ഷത്തിന്.
ഒരു പഴുതു നോക്കി നിൽക്കുകയാണു ഗവർണർ. ചെറിയൊരു പാളിച്ച ഉണ്ടായാൽ കൃത്യമായി ഉപയോഗപ്പെടുത്തുമെന്നുറപ്പ്. അതുകൊണ്ടു തന്നെ തികഞ്ഞ ജാഗ്രതയോടെയാണ് സർക്കാരിന്റെ നീക്കങ്ങളത്രയും. നിയമസഭാ സമ്മേളനം ഇപ്പോൾ വിളിച്ചു ചേർത്തതിനു പിന്നിലും സർക്കാരിന്റെ തന്ത്രമുണ്ട്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള നിയമനിർമാണമാണു പ്രധാന അജൻഡ. ഒന്പതു ദിവസത്തിനു ശേഷം പിരിഞ്ഞാലും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുകയില്ല. ജനുവരിയിൽ സമ്മേളനം തുടർന്ന് ബജറ്റ് അവതരിപ്പിച്ചു പാസാക്കി പിരിയാനാണ് ഉദ്ദേശിക്കുന്നത്.
ഒരു വർഷത്തെ ആദ്യസമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണം ആരംഭിക്കാൻ. ഇപ്പോഴത്തെ നിലയിൽ ഗവർണർ എന്തെങ്കിലും ഉടക്കിടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഡിസംബറിൽ തുടങ്ങുന്ന സമ്മേളനം പിരിയാതിരുന്നാൽ ജനുവരിയിൽ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാം. ബജറ്റ് പാസാക്കി പിരിഞ്ഞാൽപിന്നെ ആറു മാസത്തിനുള്ളിൽ അടുത്ത സമ്മേളനം നടത്തിയാൽ മതി. നയപ്രഖ്യാപനവും അപ്പോൾ മതിയാകും. അപ്പോഴേക്കും ഗവർണറുമായി അനുരഞ്ജനമാകാമെന്നു പ്രതീക്ഷിക്കുകയാണു സർക്കാർ.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പുവയ്ക്കാൻ പോകുന്നില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോരു തുടരുമെന്നർഥം. വൈസ് ചാൻസലർ പ്രശ്നത്തിൽ കോടതിയിൽനിന്നുള്ള അനുകൂല വിധികൾ ഗവർണറുടെ വാദങ്ങൾക്കു ബലം പകർന്നിട്ടുമുണ്ട്.
ഗവർണറുടെ പ്രീതി നഷ്ടപ്പെട്ടയാളാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതുകൊണ്ടുതന്നെ ബജറ്റ് അവതരണത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരാനുള്ള സാധ്യത സർക്കാരും പ്രതീക്ഷിക്കുന്നുണ്ട് . ബജറ്റിന്റെ ഭാഗമായ ഫിനാൻസ് ബില്ലിലും മറ്റും ഒപ്പിടാതിരിക്കാൻ ഗവർണർക്കു സാധിക്കില്ലെന്നു സർക്കാർ കരുതുന്നു.
സഭയ്ക്കുള്ളിലും കാര്യങ്ങൾ എളുപ്പമായിരിക്കില്ല. തിരുവനന്തപുരം കോർപറേഷനിലെ നിയമനവിവാദവും സർവകലാശാലകളിലെ അനധികൃത തിരുകിക്കയറ്റലും മാനദണ്ഡങ്ങൾ ലംഘിച്ചു നടത്തിയ വൈസ് ചാൻസലർ നിയമനങ്ങൾ സുപ്രീംകോടതിയും ഹൈക്കോടതിയും റദ്ദു ചെയ്തതുമെല്ലാം നിയമസഭയിൽ പ്രതിപക്ഷം ആഘോഷമാക്കും.
വിഴിഞ്ഞത്തെ സംഘർഷങ്ങളും കേന്ദ്രസേനയെ വിഴിഞ്ഞത്തേക്കു വിളിപ്പിക്കുന്നതും പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കുമെന്നുറപ്പാണ്. ഇതിന്റെ പേരിൽ സഭ പ്രക്ഷുബ്ധമാകാനാണു സാധ്യത.
ഗവർണറെ അപ്പാടെ പിന്തുണയ്ക്കുന്ന സമീപനം പ്രതിപക്ഷത്തു നിന്നുണ്ടാകില്ല. എന്നാൽ, സർക്കാരിനെതിരേ ഗവർണർ ആയുധമാക്കുന്ന വൈസ് ചാൻസലർ പ്രശ്നത്തിലുൾപ്പെടെ പ്രതിപക്ഷവും സർക്കാരിനെതിരേ അണിനിരക്കും. സിൽവർ ലൈൻ പദ്ധതി തത്കാലത്തേക്കു മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനം പ്രതിപക്ഷത്തിനു വീര്യം പകരുന്നതാണ്.
രണ്ടാം പിണറായി സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രക്ഷോഭം സിൽവർ ലൈനിന്റെ പേരിലായിരുന്നു. പദ്ധതി എന്തു വിലകൊടുത്തും നടപ്പിലാക്കുമെന്നു സർക്കാർ, പ്രത്യേകിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയ്ക്ക് അകത്തും പുറത്തും ആവർത്തിച്ചു പ്രഖ്യാപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതാണ്. ഒടുവിൽ ഈ വിഷയത്തിൽ സർക്കാരിനു മുട്ടു മടക്കേണ്ടിവന്നത് തങ്ങൾ നേതൃത്വം കൊടുത്ത അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണെന്നു പ്രതിപക്ഷത്തിന് അവകാശപ്പെടാം.
കഴിഞ്ഞ സമ്മേളനത്തിൽ വരെ സ്പീക്കറായിരുന്ന എം.ബി. രാജേഷ് ഡയസിൽനിന്നു താഴേക്കിറങ്ങി മന്ത്രിക്കസേരയിലാണ് ഇത്തവണ. ഭരണപക്ഷ ബഞ്ചുകളിലെ തീപ്പൊരി ആയിരുന്ന എ.എൻ. ഷംസീർ സ്പീക്കറുടെ കസേരയിലും ആദ്യമായി വരുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.
തിരുവനന്തപുരം: തത്കാലം ഒന്പതു ദിവസത്തേക്കു മാത്രമായി നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്പോൾ സർക്കാർ ഗവർണർക്കും പ്രതിപക്ഷത്തിനും ഇടയിൽ പെട്ടു കിടക്കുകയാണ്. സാധാരണഗതിയിൽ നിയമസഭയിൽ ഭരണപക്ഷത്തിനു പ്രതിപക്ഷത്തെ പേടിച്ചാൽ മതി. എന്നാൽ ഇപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന പുതിയൊരു എതിരാളികൂടിയുണ്ട് ഭരണപക്ഷത്തിന്.
ഒരു പഴുതു നോക്കി നിൽക്കുകയാണു ഗവർണർ. ചെറിയൊരു പാളിച്ച ഉണ്ടായാൽ കൃത്യമായി ഉപയോഗപ്പെടുത്തുമെന്നുറപ്പ്. അതുകൊണ്ടു തന്നെ തികഞ്ഞ ജാഗ്രതയോടെയാണ് സർക്കാരിന്റെ നീക്കങ്ങളത്രയും. നിയമസഭാ സമ്മേളനം ഇപ്പോൾ വിളിച്ചു ചേർത്തതിനു പിന്നിലും സർക്കാരിന്റെ തന്ത്രമുണ്ട്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള നിയമനിർമാണമാണു പ്രധാന അജൻഡ. ഒന്പതു ദിവസത്തിനു ശേഷം പിരിഞ്ഞാലും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുകയില്ല. ജനുവരിയിൽ സമ്മേളനം തുടർന്ന് ബജറ്റ് അവതരിപ്പിച്ചു പാസാക്കി പിരിയാനാണ് ഉദ്ദേശിക്കുന്നത്.
ഒരു വർഷത്തെ ആദ്യസമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണം ആരംഭിക്കാൻ. ഇപ്പോഴത്തെ നിലയിൽ ഗവർണർ എന്തെങ്കിലും ഉടക്കിടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഡിസംബറിൽ തുടങ്ങുന്ന സമ്മേളനം പിരിയാതിരുന്നാൽ ജനുവരിയിൽ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാം. ബജറ്റ് പാസാക്കി പിരിഞ്ഞാൽപിന്നെ ആറു മാസത്തിനുള്ളിൽ അടുത്ത സമ്മേളനം നടത്തിയാൽ മതി. നയപ്രഖ്യാപനവും അപ്പോൾ മതിയാകും. അപ്പോഴേക്കും ഗവർണറുമായി അനുരഞ്ജനമാകാമെന്നു പ്രതീക്ഷിക്കുകയാണു സർക്കാർ.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പുവയ്ക്കാൻ പോകുന്നില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോരു തുടരുമെന്നർഥം. വൈസ് ചാൻസലർ പ്രശ്നത്തിൽ കോടതിയിൽനിന്നുള്ള അനുകൂല വിധികൾ ഗവർണറുടെ വാദങ്ങൾക്കു ബലം പകർന്നിട്ടുമുണ്ട്.
ഗവർണറുടെ പ്രീതി നഷ്ടപ്പെട്ടയാളാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതുകൊണ്ടുതന്നെ ബജറ്റ് അവതരണത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരാനുള്ള സാധ്യത സർക്കാരും പ്രതീക്ഷിക്കുന്നുണ്ട് . ബജറ്റിന്റെ ഭാഗമായ ഫിനാൻസ് ബില്ലിലും മറ്റും ഒപ്പിടാതിരിക്കാൻ ഗവർണർക്കു സാധിക്കില്ലെന്നു സർക്കാർ കരുതുന്നു.
സഭയ്ക്കുള്ളിലും കാര്യങ്ങൾ എളുപ്പമായിരിക്കില്ല. തിരുവനന്തപുരം കോർപറേഷനിലെ നിയമനവിവാദവും സർവകലാശാലകളിലെ അനധികൃത തിരുകിക്കയറ്റലും മാനദണ്ഡങ്ങൾ ലംഘിച്ചു നടത്തിയ വൈസ് ചാൻസലർ നിയമനങ്ങൾ സുപ്രീംകോടതിയും ഹൈക്കോടതിയും റദ്ദു ചെയ്തതുമെല്ലാം നിയമസഭയിൽ പ്രതിപക്ഷം ആഘോഷമാക്കും.
വിഴിഞ്ഞത്തെ സംഘർഷങ്ങളും കേന്ദ്രസേനയെ വിഴിഞ്ഞത്തേക്കു വിളിപ്പിക്കുന്നതും പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കുമെന്നുറപ്പാണ്. ഇതിന്റെ പേരിൽ സഭ പ്രക്ഷുബ്ധമാകാനാണു സാധ്യത.
ഗവർണറെ അപ്പാടെ പിന്തുണയ്ക്കുന്ന സമീപനം പ്രതിപക്ഷത്തു നിന്നുണ്ടാകില്ല. എന്നാൽ, സർക്കാരിനെതിരേ ഗവർണർ ആയുധമാക്കുന്ന വൈസ് ചാൻസലർ പ്രശ്നത്തിലുൾപ്പെടെ പ്രതിപക്ഷവും സർക്കാരിനെതിരേ അണിനിരക്കും. സിൽവർ ലൈൻ പദ്ധതി തത്കാലത്തേക്കു മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനം പ്രതിപക്ഷത്തിനു വീര്യം പകരുന്നതാണ്.
രണ്ടാം പിണറായി സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രക്ഷോഭം സിൽവർ ലൈനിന്റെ പേരിലായിരുന്നു. പദ്ധതി എന്തു വിലകൊടുത്തും നടപ്പിലാക്കുമെന്നു സർക്കാർ, പ്രത്യേകിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയ്ക്ക് അകത്തും പുറത്തും ആവർത്തിച്ചു പ്രഖ്യാപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതാണ്. ഒടുവിൽ ഈ വിഷയത്തിൽ സർക്കാരിനു മുട്ടു മടക്കേണ്ടിവന്നത് തങ്ങൾ നേതൃത്വം കൊടുത്ത അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണെന്നു പ്രതിപക്ഷത്തിന് അവകാശപ്പെടാം.
കഴിഞ്ഞ സമ്മേളനത്തിൽ വരെ സ്പീക്കറായിരുന്ന എം.ബി. രാജേഷ് ഡയസിൽനിന്നു താഴേക്കിറങ്ങി മന്ത്രിക്കസേരയിലാണ് ഇത്തവണ. ഭരണപക്ഷ ബഞ്ചുകളിലെ തീപ്പൊരി ആയിരുന്ന എ.എൻ. ഷംസീർ സ്പീക്കറുടെ കസേരയിലും ആദ്യമായി വരുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.