തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മതനേതാക്കൾക്കെതിരേ കേസെടുക്കുന്നതും കേന്ദ്രസേനയെ കൊണ്ടുവരുന്നതും സമൂഹത്തിനു ഗുണകരമല്ലെന്ന് ശശി തരൂർ എംപി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്രസേനയ്ക്ക് ഇവിടത്തെ സാഹചര്യം അറിയില്ല. ഇവിടത്തെ ജനങ്ങളെ അറിയില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ അത് സമൂഹത്തിനാകെ ഗുണകരമല്ലാത്ത കാര്യമാണെന്നും തരൂർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന വിഷയത്തിൽ തുടക്കം മുതൽ ഇടപെട്ടിട്ടുണ്ട്.
ലത്തീൻ ബിഷപ് ഉൾപ്പെടെയുള്ളവരെ കണ്ട് സംസാരിച്ചതാണ്. അവരുടെ നിലപാട് മനസിലാക്കുകയും തന്റെ നിലപാട് അവരോടു പറയുകയും ചെയ്തു. അതിനുശേഷം മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ അറിയിക്കുകയും പ്രശ്നപരിഹാരത്തിനായി അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് സമരക്കാരുമായി ചർച്ച നടത്തണമെന്നും അഭ്യർഥിച്ചു. അതു കഴിഞ്ഞിട്ട് മൂന്നു മാസമായി. എന്നിട്ടും കാര്യങ്ങളൊന്നും നല്ല രീതിയിലല്ല പോകുന്നത്.
തുറമുഖ നിർമാണം നിർത്തണമെന്ന ആവശ്യത്തിൽ മാത്രമാണ് തനിക്ക് എതിർപ്പുള്ളതെന്നും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ബാക്കി എല്ലാ വിഷയങ്ങളും ന്യായമാണെന്നും തരൂർ പറഞ്ഞു.
പദ്ധതി ആരംഭിക്കുന്ന സമയത്ത് സർക്കാർ പറഞ്ഞ പല കാര്യങ്ങളും പാലിച്ചിട്ടില്ല. ഇതുമൂലം മത്സ്യത്തൊഴിലാളി സമൂഹത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. അത് യാഥാർഥ്യമാണ്. അതിനു കാരണം തുറമുഖമാണോ അതോ സർക്കാർ പറഞ്ഞ കാര്യങ്ങൾ ചെയ്യാതിരുന്നതാണോ എന്നതൊക്കെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം. എന്നാൽ നിലവിൽ വിഷയങ്ങൾ പരിഹരിക്കുക എന്നതാണ് പ്രധാനമെന്നും തരൂർ പറഞ്ഞു.
ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു: തരൂർ
തിരുവനന്തപുരം: കോട്ടയത്ത് താൻ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് അറിയിക്കാൻ കോട്ടയം ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫീസിൽ നിന്നും വിളിച്ചിരുന്നെന്ന് ശശി തരൂർ എംപി.
ഡിസിസി പ്രസിഡന്റിനെ അറിയിക്കാതെ എവിടെയും പരിപാടിക്കു പോകാറില്ല. കഴിഞ്ഞ 14 വർഷവും അങ്ങനെതന്നെയാണ് ചെയ്തിട്ടുള്ളത്. യൂത്ത് കോണ്ഗ്രസ് തന്നെ പരിപാടിക്ക് ക്ഷണിച്ചു. താൻ കോണ്ഗ്രസ് എംപിയാണ്. ധാരാളം പ്രഭാഷണം നടത്തിയിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ രണ്ടു മാസം കൊണ്ട് എന്താണ് സംഭവിച്ചതെന്നറിയില്ല. എന്റെ മനസ് തുറന്ന പുസ്തകമാണ്. ഒളിക്കാൻ ഒന്നുമില്ല.
ക്ഷണിച്ചാൽ, സമയം കിട്ടിയാൽ ഇനിയും പരിപാടികൾക്കു പോകും. അതിൽ പങ്കെടുക്കാൻ കഴിയാത്തവർ വരേണ്ടതില്ല. അവർക്ക് യുട്യൂബിൽ പരിപാടി കാണാമല്ലോ. തനിക്ക് ആരെയും ഭയമില്ലെന്നും ആരുംതന്നെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും തരൂർ പറഞ്ഞു.
കേന്ദ്രസേനയ്ക്ക് ഇവിടത്തെ സാഹചര്യം അറിയില്ല. ഇവിടത്തെ ജനങ്ങളെ അറിയില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ അത് സമൂഹത്തിനാകെ ഗുണകരമല്ലാത്ത കാര്യമാണെന്നും തരൂർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന വിഷയത്തിൽ തുടക്കം മുതൽ ഇടപെട്ടിട്ടുണ്ട്.
ലത്തീൻ ബിഷപ് ഉൾപ്പെടെയുള്ളവരെ കണ്ട് സംസാരിച്ചതാണ്. അവരുടെ നിലപാട് മനസിലാക്കുകയും തന്റെ നിലപാട് അവരോടു പറയുകയും ചെയ്തു. അതിനുശേഷം മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ അറിയിക്കുകയും പ്രശ്നപരിഹാരത്തിനായി അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് സമരക്കാരുമായി ചർച്ച നടത്തണമെന്നും അഭ്യർഥിച്ചു. അതു കഴിഞ്ഞിട്ട് മൂന്നു മാസമായി. എന്നിട്ടും കാര്യങ്ങളൊന്നും നല്ല രീതിയിലല്ല പോകുന്നത്.
തുറമുഖ നിർമാണം നിർത്തണമെന്ന ആവശ്യത്തിൽ മാത്രമാണ് തനിക്ക് എതിർപ്പുള്ളതെന്നും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ബാക്കി എല്ലാ വിഷയങ്ങളും ന്യായമാണെന്നും തരൂർ പറഞ്ഞു.
പദ്ധതി ആരംഭിക്കുന്ന സമയത്ത് സർക്കാർ പറഞ്ഞ പല കാര്യങ്ങളും പാലിച്ചിട്ടില്ല. ഇതുമൂലം മത്സ്യത്തൊഴിലാളി സമൂഹത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. അത് യാഥാർഥ്യമാണ്. അതിനു കാരണം തുറമുഖമാണോ അതോ സർക്കാർ പറഞ്ഞ കാര്യങ്ങൾ ചെയ്യാതിരുന്നതാണോ എന്നതൊക്കെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണം. എന്നാൽ നിലവിൽ വിഷയങ്ങൾ പരിഹരിക്കുക എന്നതാണ് പ്രധാനമെന്നും തരൂർ പറഞ്ഞു.
ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു: തരൂർ
തിരുവനന്തപുരം: കോട്ടയത്ത് താൻ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് അറിയിക്കാൻ കോട്ടയം ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫീസിൽ നിന്നും വിളിച്ചിരുന്നെന്ന് ശശി തരൂർ എംപി.
ഡിസിസി പ്രസിഡന്റിനെ അറിയിക്കാതെ എവിടെയും പരിപാടിക്കു പോകാറില്ല. കഴിഞ്ഞ 14 വർഷവും അങ്ങനെതന്നെയാണ് ചെയ്തിട്ടുള്ളത്. യൂത്ത് കോണ്ഗ്രസ് തന്നെ പരിപാടിക്ക് ക്ഷണിച്ചു. താൻ കോണ്ഗ്രസ് എംപിയാണ്. ധാരാളം പ്രഭാഷണം നടത്തിയിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ രണ്ടു മാസം കൊണ്ട് എന്താണ് സംഭവിച്ചതെന്നറിയില്ല. എന്റെ മനസ് തുറന്ന പുസ്തകമാണ്. ഒളിക്കാൻ ഒന്നുമില്ല.
ക്ഷണിച്ചാൽ, സമയം കിട്ടിയാൽ ഇനിയും പരിപാടികൾക്കു പോകും. അതിൽ പങ്കെടുക്കാൻ കഴിയാത്തവർ വരേണ്ടതില്ല. അവർക്ക് യുട്യൂബിൽ പരിപാടി കാണാമല്ലോ. തനിക്ക് ആരെയും ഭയമില്ലെന്നും ആരുംതന്നെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും തരൂർ പറഞ്ഞു.