തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി-പട്ടികവർഗ് വികസനവകുപ്പ് ഏർപ്പെടുത്തിയ 2022 ലെ മാധ്യമ അവാർഡുകൾ പ്രഖ്യപിച്ചു.
അംബേദ്കറുടെ ചരമദിനമായ ആറിന് വൈകുന്നേരം അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ അവാർഡുകൾ സമ്മാനിക്കും.
അച്ചടിമാധ്യമ വിഭാഗത്തിൽ കേരള കൗമുദി കണ്ണൂർ ബ്യൂറോ ചീഫ് ഒ.സി. മോഹൻരാജ് തയാറാക്കിയ ‘ഊരുകളിൽനിന്ന് ഉയരെ’ എന്ന ലേഖന പരമ്പരയ്ക്കാണ് അവാർഡ്.
രാഷ്ട്രദീപിക സ്പെഷൽ കറസ്പോണ്ടന്റ് റെജി ജോസഫ് തയാറാക്കിയ ‘ഗോത്രവനിതകളുടെ വിജയശ്രീ’ എന്ന പരമ്പരയും മാധ്യമം ദിനപത്രത്തിൽ സീനിയർ കറസ്പോണ്ടന്റ് എം.സി. നിഹ്മത്ത് തയാറാക്കിയ ‘അയിത്തം വിളയുന്ന വഴികൾ’ എന്ന പരമ്പരയും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയ വൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദ് തയാറാക്കിയ ‘അക്ഷരം പൂക്കാത്ത കാട്ടുചോലകൾ’ എന്ന റിപ്പോർട്ടിനാണ് അവാർഡ്.
അംബേദ്കറുടെ ചരമദിനമായ ആറിന് വൈകുന്നേരം അഞ്ചിനു പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ അവാർഡുകൾ സമ്മാനിക്കും.
അച്ചടിമാധ്യമ വിഭാഗത്തിൽ കേരള കൗമുദി കണ്ണൂർ ബ്യൂറോ ചീഫ് ഒ.സി. മോഹൻരാജ് തയാറാക്കിയ ‘ഊരുകളിൽനിന്ന് ഉയരെ’ എന്ന ലേഖന പരമ്പരയ്ക്കാണ് അവാർഡ്.
രാഷ്ട്രദീപിക സ്പെഷൽ കറസ്പോണ്ടന്റ് റെജി ജോസഫ് തയാറാക്കിയ ‘ഗോത്രവനിതകളുടെ വിജയശ്രീ’ എന്ന പരമ്പരയും മാധ്യമം ദിനപത്രത്തിൽ സീനിയർ കറസ്പോണ്ടന്റ് എം.സി. നിഹ്മത്ത് തയാറാക്കിയ ‘അയിത്തം വിളയുന്ന വഴികൾ’ എന്ന പരമ്പരയും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയ വൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദ് തയാറാക്കിയ ‘അക്ഷരം പൂക്കാത്ത കാട്ടുചോലകൾ’ എന്ന റിപ്പോർട്ടിനാണ് അവാർഡ്.