തിരുവനന്തപുരം: ‘മച്ചന്പീ..’ എന്ന് നീട്ടിയുള്ള വിളി കേട്ടാൽ മലയാളിയുടെ മനസിൽ ആദ്യം ഓടിയെത്തുക കൊച്ചുപ്രേമനെന്ന കുറിയ മനുഷ്യന്റെ മുഖമായിരിക്കും. ’പൊക്കം കുറവാണെങ്കിലും, സത്യത്തിൽ ഞാനൊരു ജീനിയസാണ്’ എന്നത് ഒരു കഥാപാത്രത്തിന്റെ ഡയലോഗാണെങ്കിലും അഭിനയചാതുരിയിലൂടെ അരങ്ങിലെയും വെള്ളിത്തിരയിലെയും തനതു ഹാസ്യത്തിന്റെ തലപ്പൊക്കമുള്ള ആൾരൂപമായി പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച അഭിനേതാവായിരുന്നു കൊച്ചുപ്രേമൻ.
ഒരു സിനിമയിലെ ഒന്നോ രണ്ടോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടാലും ചിരിയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ഭാവപ്രകടനങ്ങളിലൂടെയും പ്രേക്ഷകന്റെ ഉള്ളിലേക്കു കൊച്ചുപ്രേമൻ ഇടിച്ചു കയറി. തിളക്കത്തിലെ വെളിച്ചപ്പാടിനെയും പട്ടാഭിഷേകത്തിലെ ബാങ്ക് മാനേജരെയും കല്യാണരാമനിലെ കാര്യസ്ഥന്റെയും തമാശകൾ ആവർത്തിച്ചു കണ്ടു ചിരിക്കാത്ത മലയാളിയില്ല.
ചെറുപ്പത്തിൽ തന്നെ നാടകരംഗത്തു സജീവമായ കൊച്ചുപ്രേമന് അരങ്ങിൽ കിട്ടിയ ശിക്ഷണം അഭിനയ ജീവിതത്തിൽ മുതൽക്കൂട്ടായി. ജഗതി എൻ. കെ ആചാരിയെ പോലെയുള്ള പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിലൂടെ അഭിനയത്തിലെ ആ മികവ് കൂടുതൽ തെളിച്ചമുള്ളതായി.
1979 ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം നാലു പതിറ്റാണ്ടോളം മലയാളസിനിമയിൽ നിറസാന്നിധ്യമായി. പഴയതലമുറയും പുതിയ തലമുറയും അദ്ദേഹത്തിന്റെ അഭിനയമുഹൂർത്തങ്ങൾ മനസിലേറ്റി.
ഇക്കാലയളവിൽ തിളക്കം, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാ മുംബൈ, ലീല, ഓർഡിനറി, മായാ മോഹിനി തുടങ്ങി 250 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
ഒരു സിനിമയിലെ ഒന്നോ രണ്ടോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടാലും ചിരിയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ഭാവപ്രകടനങ്ങളിലൂടെയും പ്രേക്ഷകന്റെ ഉള്ളിലേക്കു കൊച്ചുപ്രേമൻ ഇടിച്ചു കയറി. തിളക്കത്തിലെ വെളിച്ചപ്പാടിനെയും പട്ടാഭിഷേകത്തിലെ ബാങ്ക് മാനേജരെയും കല്യാണരാമനിലെ കാര്യസ്ഥന്റെയും തമാശകൾ ആവർത്തിച്ചു കണ്ടു ചിരിക്കാത്ത മലയാളിയില്ല.
ചെറുപ്പത്തിൽ തന്നെ നാടകരംഗത്തു സജീവമായ കൊച്ചുപ്രേമന് അരങ്ങിൽ കിട്ടിയ ശിക്ഷണം അഭിനയ ജീവിതത്തിൽ മുതൽക്കൂട്ടായി. ജഗതി എൻ. കെ ആചാരിയെ പോലെയുള്ള പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിലൂടെ അഭിനയത്തിലെ ആ മികവ് കൂടുതൽ തെളിച്ചമുള്ളതായി.
1979 ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം നാലു പതിറ്റാണ്ടോളം മലയാളസിനിമയിൽ നിറസാന്നിധ്യമായി. പഴയതലമുറയും പുതിയ തലമുറയും അദ്ദേഹത്തിന്റെ അഭിനയമുഹൂർത്തങ്ങൾ മനസിലേറ്റി.
ഇക്കാലയളവിൽ തിളക്കം, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാ മുംബൈ, ലീല, ഓർഡിനറി, മായാ മോഹിനി തുടങ്ങി 250 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.