തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി നിർമാണം അട്ടിമറിക്കാനായി ഐക്കഫ് സെന്ററിൽ ഒന്‍പതംഗ സംഘം ഗൂഢാലോചന നടത്തിയതായി സിപിഎമ്മും പാർട്ടി പത്രമായ ദേശാഭിമാനിയും പ്രഖ്യാപിച്ചവരും പങ്കെടുത്ത മറ്റുള്ളവരും ഇന്നലെ പ്രസ് ക്ലബ് ഹാളിൽ ഒന്നിച്ചിരുന്ന് സ്വന്തം രാഷ്ട്രീയ പശ്ചാത്തലം വിവരിച്ചു.
വിഴിഞ്ഞത്തിന്റെ പേരിൽ രാജ്യദ്രോഹ പട്ടം ചാർത്തിക്കിട്ടിയതിൽ അങ്ങേയറ്റത്തെ ആഹ്ലാദത്തോടെ സംഗമം ഉദ്ഘാടനം ചെയ്യുന്നതായി സാന്പത്തിക ശാസ്ത്രജ്ഞ പ്രഫ. മേരി ജോർജ് പറഞ്ഞു.
കെ-റെയിലിനെ എതിർത്തവരെ രാജ്യദ്രോഹികളെന്നു ചാപ്പ കുത്തിയ എൽഡിഎഫ് സർക്കാർ വിഴിഞ്ഞം സമരക്കാരെയും രാജ്യദ്രോഹികളായി ചാപ്പ കുത്തുന്നതായി മുൻ എംഎൽഎ ജോസഫ് എം. പുതുശേരി പറഞ്ഞു. വൈദികൻ സ്വന്തം പരാമർശത്തിൽ മാപ്പുപറഞ്ഞപ്പോൾ അതു മടക്കി പോക്കറ്റിൽവച്ചാൽ മതിയെന്ന മന്ത്രി പി.കെ. അബ്ദുറഹ്മാന്റെ മറുപടി നാടൻ ചട്ടന്പി ഭാഷയായിപ്പോയെന്നും സഹിക്കാനും ക്ഷമിക്കാനും നാടു ഭരിക്കുന്ന മന്ത്രിക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തന രംഗത്ത് 47 വർഷമായുള്ള തനിക്ക് 70 വയസ് ഉണ്ടെന്നും എന്നും മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ മുന്നിലുണ്ടെന്നും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും സാമൂഹ്യ പ്രവർത്തകനുമായ എ.ജെ. വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ നിയോഗിച്ച സമിതികളിലും വിദേശ ട്രോളറിനെതിരേ സിപിഎം ഉൾപ്പെടെ നടത്തിയ സമരങ്ങളിലും താൻ അഖിലേന്ത്യാ കണ്‍വീനറായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട കുടുംബത്തിൽ ജനിച്ച താൻ എബിവിപി സംസ്ഥാന മുൻ ജോയിന്റ് സെക്രട്ടറിയും 18 വർഷമായി സംഘപരിവാർ സംഘടനകളിലെ പ്രവർത്തകനുമാണെന്ന് കെ.വി. ബിജു പറഞ്ഞു.
ബഞ്ചമിൻ, പ്രസാദ് സോമരാജൻ, ബ്രദർ പീറ്റർ, ജാക്സൻ പൊള്ളയിൽ, ജോണ്സണ് ജോസഫ്, സീറ്റ ദാസൻ, പി.വൈ. അനിൽകുമാർ, സുബിൻ ഏബ്രഹാം. സിസ്റ്റർ മേഴ്സി ചെറുരശ്മി, ഇ.പി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വിഴിഞ്ഞത്തിന്റെ പേരിൽ രാജ്യദ്രോഹ പട്ടം ചാർത്തിക്കിട്ടിയതിൽ അങ്ങേയറ്റത്തെ ആഹ്ലാദത്തോടെ സംഗമം ഉദ്ഘാടനം ചെയ്യുന്നതായി സാന്പത്തിക ശാസ്ത്രജ്ഞ പ്രഫ. മേരി ജോർജ് പറഞ്ഞു.
കെ-റെയിലിനെ എതിർത്തവരെ രാജ്യദ്രോഹികളെന്നു ചാപ്പ കുത്തിയ എൽഡിഎഫ് സർക്കാർ വിഴിഞ്ഞം സമരക്കാരെയും രാജ്യദ്രോഹികളായി ചാപ്പ കുത്തുന്നതായി മുൻ എംഎൽഎ ജോസഫ് എം. പുതുശേരി പറഞ്ഞു. വൈദികൻ സ്വന്തം പരാമർശത്തിൽ മാപ്പുപറഞ്ഞപ്പോൾ അതു മടക്കി പോക്കറ്റിൽവച്ചാൽ മതിയെന്ന മന്ത്രി പി.കെ. അബ്ദുറഹ്മാന്റെ മറുപടി നാടൻ ചട്ടന്പി ഭാഷയായിപ്പോയെന്നും സഹിക്കാനും ക്ഷമിക്കാനും നാടു ഭരിക്കുന്ന മന്ത്രിക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തന രംഗത്ത് 47 വർഷമായുള്ള തനിക്ക് 70 വയസ് ഉണ്ടെന്നും എന്നും മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ മുന്നിലുണ്ടെന്നും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും സാമൂഹ്യ പ്രവർത്തകനുമായ എ.ജെ. വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ നിയോഗിച്ച സമിതികളിലും വിദേശ ട്രോളറിനെതിരേ സിപിഎം ഉൾപ്പെടെ നടത്തിയ സമരങ്ങളിലും താൻ അഖിലേന്ത്യാ കണ്‍വീനറായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട കുടുംബത്തിൽ ജനിച്ച താൻ എബിവിപി സംസ്ഥാന മുൻ ജോയിന്റ് സെക്രട്ടറിയും 18 വർഷമായി സംഘപരിവാർ സംഘടനകളിലെ പ്രവർത്തകനുമാണെന്ന് കെ.വി. ബിജു പറഞ്ഞു.
ബഞ്ചമിൻ, പ്രസാദ് സോമരാജൻ, ബ്രദർ പീറ്റർ, ജാക്സൻ പൊള്ളയിൽ, ജോണ്സണ് ജോസഫ്, സീറ്റ ദാസൻ, പി.വൈ. അനിൽകുമാർ, സുബിൻ ഏബ്രഹാം. സിസ്റ്റർ മേഴ്സി ചെറുരശ്മി, ഇ.പി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.